വേലകളുടെ വേല നെന്മാറ വേല

ബിജു കല്ലേലിഭാഗം  (കൗമുദി ടിവി ഗൾഫ് ന്യൂസ് റിപ്പോർട്ടർ)
കേരളത്തിന്റെ നെല്ലറയും  ഗ്രാമീണ ചിന്തകൾ കാത്തു സൂക്ഷിക്കുന്ന ജില്ലയാണ് പാലക്കാട്.  പാലക്കാടു ജില്ലയിൽ നെല്ലിയാമ്പതി മലനിരകളുടെ താഴെയാണ് കുടകരനാട്. നെന്മാറ, വല്ലങ്കി, വിത്തലശ്ശേരി, തിരുവിയാട്, അയിലൂർ ദേശശങ്ങൾ ചേരുന്ന കുടകരനാട്. പൂർവ നന്മകളെ എന്നും ആചരിക്കുന്ന നാടാണ് കുടകരനാട്. മലയാളമാസം മീനം ഒന്ന് മുതൽ ഇരുപത് വരെ നെന്മാറവല്ലങ്കി  ദേശക്കാർക്ക്  ഉത്സവങ്ങളുടെ ദിനരാത്രങ്ങളാണ്.ദേശത്തിന്റെ ദേവതയായ നെല്ലികുളങ്ങര ഭഗവതിയെ വണങ്ങുന്ന വേലക്കാലം പൂരങ്ങളുടെ പൂരം എന്ന് തൃശൂർ പൂരത്തെ പറയുന്നത് പോലെ വേലകളുടെ വേലയാണ് നെന്മാറ വേല.
മീനമാസം ഒന്നാം തീയതിയോടെ ദേശക്കാരെല്ലാം വെളപ്പെരുമയിൽ ഉണരും ലോകത്തിന്റെ ഏതു ഭാഗത്തു താമസിച്ചാലും നെന്മാറ ദേശക്കാർ നാട്ടിലെത്തും വേലയുടെ നിറവിൽ അവർ അവരെ തന്നെ അടയാളപ്പെടുത്തുകയാണ്. അന്യ ദേശത്തു നിന്നും ആളും ആരവവും  വേലകമ്പക്കാരും നെന്മാറയിൽ എത്തുകയായി. ഐതിഹത്തിനപ്പുറം നിൽക്കുന്ന ഒരു സാംസ്‌കാരികതമഹത്വം കൂടിയാണ് നെന്മാറ വല്ലങ്കി  വേല. ആരോഗ്യകരമായ ഒരു മത്സരച്ചെലോടെ നെന്മാറ ദേശക്കാർ വേലയുടെ ചുമതലകൾ ഏറ്റെടുക്കും .നെന്മാറ ദേശത്തിന്റെ വേലപ്പകർച്ചകൾ മന്നം മൂലസ്ഥാനം വേട്ടക്കൊരുമകൻ ക്ഷേത്രം എന്നി പ്രധാന സ്തനങ്ങളിലാണ് നടക്കുന്നത്.ദേശാസ്താനിയായ മൂപ്പിൽ നായർ നെല്ലിക്കുളത്ത് മലയിൽ തപസു ചെയ്തു നേടിക്കൊണ്ട് വന്ന സൗഭാഗ്യമാണ് ഇവിടുത്തെ ദേവീസാന്നിദ്യം എന്നാണ് വിശ്വാസം.സംപ്രീതയായ ദേവി മൂപ്പിൽ നായരുടെ അഭ്യര്ത്ഥന മാനിച്ചു ദേശത്തേക്കു വന്നു തന്റെ കുട കരയിൽ വെച്ച് അടുത്തുള്ള കുളത്തിൽ കുളിക്കാൻ ഇറങ്ങി കുട പൊക്കാൻ ശ്രേമിച്ചെങ്കിലും അത് പൊക്കാൻ കഴിഞ്ഞില്ല പിന്നീട് ദേവപ്രശ്‌നം നടത്തിയപ്പോൾ ദേവീസാന്നിദ്യം ഉണ്ടെന്നും ദേവിയെ പ്രതിഷ്ഠിക്കണമെന്നും തീർപ്പായി  ആ പ്രേദേശമാണ് ഇപ്പോഴുത്ത മൂല സ്ഥാനം.മന്നതും വേട്ടക്കൊരുമകൻ സ്ഥാനത്തും ദേവി സാന്നിദ്യം പ്രസരിക്കുന്നുണ്ട്.മൂലസ്ഥാനത്തെ ദേവിയെ നെന്മാറ  നെല്ലിക്കുളങ്ങരയിൽ പുനഃപ്രതിഷ്ടിച്ചതത്രെ അതാണ് ഇപ്പോഴത്തെ  നെല്ലിക്കുളങ്ങരെ ദേവിക്ഷേത്രം.
കൂറയിടിൽ ചടങ്ങോടെയാണ്  നെന്മാറ വേലക്ക് തുടക്കം കുറിക്കുന്നത് പിന്നീട് ഉള്ള ഇരുപത് ദിവസവും ദ്വാരകനിഗ്രഹം (കളം) പാട്ടുണ്ടാകും.വനത്തിൽ വെച്ച് ദേവി ദ്വാരികനെ എതിരിട്ടതിന്റെയും ഒടുവിൻ നിഗ്രഹിച്ചതിന്റെയും തുടർന്ന് നടന്ന ആഘോഷങ്ങളുടെയും ഓർമ്മയാണ് നെന്മാറ വേലയുടെ പൊരുൾ. കന്യർകളിയും ഒൻപതാം നാളിലെ വലിയ കുമ്മാട്ടിയും വേലയുടെ പ്രധാന ചടങ്ങുകളാണ് പത്താം ദിവസമാണ് കരിവേല നടക്കുന്നത്. മീനം പത്തൊമ്പതിനാണ് ആണ്ടിവേല നടക്കുന്നത് .മീനം ഇരുപതിന് പുലർച്ചെ അഞ്ചുമണിയോടെ വാളുകടയിൽ  എന്ന ചടങ്ങോടെയാണ് നെന്മാറ വേല തുടങ്ങുന്നത്. വലിയോലവായന,കോലംകയറ്റൽ ,പറയേഴ്!ന്നുള്ളത് ,ആണ്ടിപ്പട്ടു എന്നിവയാണ് തുടർന്നുള്ള ചടങ്ങുകൾ, തിടമ്പ് ആവാഹനം കഴിഞ്ഞാൽ നെന്മാറ മന്നത്തെ നൂറുകണക്കിന് വാദ്യകലാകാരന്മാർ അണിനിരക്കുന്ന പഞ്ചവാദ്യം ഭക്തരെ ഉത്സവലഹരിയിൽ എത്തിക്കും.പതിനൊന്നു ഗജവീരന്മാർ അണിനിരക്കുന്ന ഘോഷയാത്ര മൂലസ്ഥാനത്തും വേട്ടക്കൊരുമകൻ കോവിലിലും ചെന്ന് ദർശനം നടത്തും തുടർന്ന് നെന്മാറയുട വീഥികളിലൂടെ സഞ്ചരിച്ചു ശ്രീ നെല്ലികുളങ്ങര ഭഗവതി ക്ഷേത്രത്തിൽ എത്തിച്ചേരും ഇതേസമയത് തന്നെ വല്ലങ്കി ദേശത്തു നിന്നും ഇതേപോലൊരു എഴുന്നെള്ളിപ്പ്  വന്നു ചേരും (നെന്മാറ വല്ലങ്കി വേലകൾ ഒന്നിച്ചു കുടമാറ്റം നടക്കുന്ന ചരിത്ര പ്രസിദ്ധമായ സ്ഥലമാണ് നെല്ലികുളങ്ങര ഭഗവതി ക്ഷേത്രം) തുടർന്നാണ് ചെമ്പട കൊട്ടി നെല്ലികുളങ്ങര ഭഗവതിക്ക് മുൻപിൽ കുടമാറ്റം നടക്കുന്നത്. ഏകദേശം നാലുമണിയോടെ  നെന്മാറ വല്ലങ്കി ദേശക്കാരുടെ ആദ്യ വെടിക്കെട്ട് നടക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ വെടിക്കെട്ട് എന്നാണ് ഇതിനെ അറിയപ്പെടുന്നത്. പാണ്ടിമേളവും,തായമ്പകയും പഞ്ചവാദ്യവും രാത്രിവരെ മുഴങ്ങും.പുലർച്ചെ മൂന്നു മുതൽ ആറുവരെ നടക്കുന്ന രണ്ടാമത്തെ വെടിക്കെട്ടും ചരിത്ര പ്രസിദ്ധമാണ്. വേലച്ചമയങ്ങളും, വെടിക്കെട്ടും ആചാരങ്ങളും കാണുവാനും  പങ്കെടുക്കുവാനും അന്യ സംസ്ഥാനത്തു നിന്നുപോലും ഭക്തർ എത്തും എന്നതും നെന്മാറ വേലയുടെ ഒരു പ്രത്യേകതയാണ്.ഏകദേശം 25  ലക്ഷം പേര് സമ്മേളിക്കുന്ന സുദിനമാണ് മീനം 20 .താലപ്പൊലിയും കുടമാറ്റവും രണ്ടു ദേശങ്ങളുടെയും കമാനങ്ങളും ചമയങ്ങളും നെന്മാറ വേലയെ അതുല്യ സുന്ദരമാക്കുന്നു.  കൊടകര നാടിന്റെ ഈ ഉത്സവം സാംസ്‌കാരിക കേരളത്തിന്റെ മഹോത്സവം തന്നെയാണ്
Top