എം ശിവശങ്കർ കസ്റ്റംസിനെ വിളിച്ചതിന് തെളിവുകൾ; കൊച്ചി എൻഐഎ ആസ്ഥാനത്ത് ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ മണിക്കൂറുകൾ പിന്നിട്ടു

കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. രാവിലെ 10 മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ മണിക്കൂറുകൾ പിന്നിട്ടിരിക്കുകയാണ്. എന്‍ഐഎയുടെ കൊച്ചിയിലെ ഓഫീസിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.
എൻഐഎ ദക്ഷിണ മേഖല മേധാവി കെബി വന്ദനയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. എം ശിവശങ്കർ കസ്റ്റംസിനെ വിളിച്ചതിന് തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. കൊച്ചിയിലെ എൻഐഎ ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.

രാവിലെ നാലരയോടെ തിരുവനന്തപുരത്തെ വസതിയിൽ നിന്നും പുറപ്പെട്ട എം ശിവശങ്കരൻ ഒൻപതരയോടെയാണ് കൊച്ചിയിലെത്തിയത്. ആദ്യഘട്ടത്തിൽ എൻഐഎ ഉദ്യോഗസ്ഥരും രണ്ടാം ഘട്ടത്തിൽ കസ്റ്റംസിന്റെയും സർക്കാർ അഭിഭാഷകരുടെയും സാന്നിധ്യത്തിലാവും ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ എൻഐഎയ്ക്ക് നൽകാനുള്ള നടപടികൾ തുടങ്ങി. ഇതിന്റെ ഭാഗമായി ദൃശ്യങ്ങൾ പ്രത്യേക ഹാർഡ് ഡിസ്‌കിലേക്ക് പകർത്തി തുടങ്ങി. ദൃശ്യങ്ങൾ മുഴുവൻ പകർത്താൻ അഞ്ച് ദിവസമെങ്കിലും എടുക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാങ്കേതിക സംവിധാനങ്ങള്‍ കൂടി ഉപയോഗപ്പെടുത്തിയുള്ള ചോദ്യം ചെയ്യല്‍ മുഴുവനായും ചിത്രീകരിക്കും. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഒരിക്കല്‍ കൂടി എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമ്പോള്‍ തുടര്‍ നടപടികളും ഉദ്വേകഗജനകമാണ്. എന്‍ഐഎ കൊച്ചി ആസ്ഥാനത്തെ ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് നടപടികളിലേക്ക് കടക്കാനും സാദ്ധ്യതയുണ്ട്.

എം. ശിവശങ്കറിനു മേല്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ എന്‍ഐഎയുടെ കുരുക്ക് മുറുകുന്നതിന്റെ ആദ്യപടിയായാണ് ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യല്‍ വിലയിരുത്തപ്പെടുന്നത്. അന്വേഷണ സംഘം അറസ്റ്റ്ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടന്നാല്‍ അത് ശിവശങ്കറിന്റ വിഴ്ചയേക്കാള്‍ സര്‍ക്കാരിനുള്ള തിരിച്ചടിയാകും.

Top