സീറോമലബാർ വൈദികരുടെ സുഖലോലുപതക്ക് വേണ്ടി മക്കളെ ബലിയാടാക്കുന്ന മാതാപിതാക്കൾ ! നിങ്ങൾ ദുഖിക്കേണ്ടി വരും !!

ഡബ്ലിൻ :അയർലണ്ടിൽ കുടിയേറിയ സീറോ മലബാർ സഭയിൽ കുട്ടികൾ ബലിയാടാകുന്നതായി റിപ്പോർട്ടുകൾ .അടുത്ത കാലത്ത് പുറത്ത് വന്ന ലിവിങ് സെർട്ട് പരീക്ഷയിൽ അയർലന്റിലെ ക്രിസ്ത്യൻ സീറോമലബാർ കുട്ടികൾ ഭീകരമായ പരാജയത്തിൽ എത്തി എന്നാണു റിപ്പോർട്ടുകൾ .ഇവിടെ എത്തുന്ന വൈദികരുടെ സുഖലോലുപതക്ക് വേണ്ടി മാതാപിതാക്കൾ കുട്ടികളുടെ ഭാവി അവതാളത്തിൽ ആക്കിയിരിക്കുന്നു എന്നാണ് റിപ്പോർട്ട് .ഭയവും ഭീതിയും കുത്തിനിറച്ച് പട്ടാള ചിട്ടയെക്കാൾ ഭീകരമായ നിയമങ്ങൾ കൊണ്ടുവന്നു കുട്ടികളുടെ പഠന സമയം മുഴുവൻ പള്ളികളിൽ തളച്ചിടുകയായിരുന്നു മാതാപിതാക്കളെയും കുട്ടികളെയും അവധിദിനങ്ങളിൽ പള്ളികളിൽ ബോധപൂർവമായ ധ്യാനങ്ങളും ക്യാമ്പുകളും -യൂത്ത് ക്യാമ്പുകൾ തുടങ്ങി പല വേദികളുണ്ടാക്കി തളച്ചിടുകയായിരുന്നു .

ബുദ്ധിയില്ലാത്തവരായ ഒരു സമൂഹത്തെ വളർത്തി എടുത്താൽ മാത്രമേ ഇന്ത്യയിൽ നിന്നും വൈദികരുടെ ചൊൽപ്പടിക്ക് നിൽക്കൂ എന്ന തിരിച്ചറിവിൽ മുഴുവന് സമയവും പള്ളികളിൽ തളച്ചിടുകയായിരുന്നു .കുട്ടികൾക്ക് മാനസികവും ശാരീരകവുമായ വിശ്രമം കൊടുക്കേണ്ട സമയത്ത് മുഴുവൻ അവരെ പള്ളികളിലെ വിവിധ പരിപാടികളിൽ എത്തിച്ച് അതിലൂടെ പള്ളി എന്ന പള്ളി ഭക്തി എന്നിവയിലൂടെ മനഃശാസ്ത്രപരമായി മാതാപിതാക്കളെയും കുട്ടികളെയും സഭയുടെ അടിമകളാക്കുകയായിരുന്നു ലക്‌ഷ്യം .അതിലൂടെ പുരോഹിത വർഗത്തിന് വിധേയരായ ഒരു കൂട്ടത്തെ വളർത്തുക എന്ന ലക്ഷ്യവും നടപ്പിൽ വരുത്തുകയാണ് ഇവർ . പഠിക്കേണ്ട സമയം മുഴുവൻ ഇങ്ങനെ പള്ളിയുമായി തളച്ചിട്ടതോടെ ‘ക്രിസ്ത്യാനികളായ സീറോമലബാർ കുട്ടികൾ പഠനത്തിൽ വളരെ പുറകോട്ട് പോയി .പരീക്ഷകളിൽ നല്ല സ്‌കോർ വാങ്ങാൻ കഴിയാതെ നല്ല കോഴ്‌സുകൾ കിട്ടാതെ വരികയും ചെയ്തു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ടും മൂന്നും അഞ്ചും മണിക്കൂർ പള്ളിയിൽ കുർബാനയും വേദപാഠവും എന്ന് പറഞ്ഞു തളച്ചിടുന്നത് ഭാഷ വരെ അറിയില്ലാത്ത കുട്ടികളെ പീഡിപ്പിക്കുന്നതിനു തുല്യമാണ് .ചൈൽഡ് പ്രൊട്ടക്ഷൻ ലൈനുകളിൽ പരാതിപ്പെടണം എന്നും ചില മാതാപിതാക്കൾ പറയുന്നു .ഭീഷണി മുഴക്കിയാണ് സീറോ മലബാർ സഭയിലെ ചില വൈദികർ പള്ളി പ്രസംഗങ്ങൾ വരെ നടത്തുന്നത് .വിദേശത്ത് പണം മാത്രം ലക്‌ഷ്യം വെച്ച് എത്തുന്ന സീറോ മലബാർ സഭ ആഴ്ച്ചയിൽ നാല് കുർബാന നടത്തുന്നത് തന്നെ നാല് തവണ പിരിവിലൂടെ കിട്ടുന്ന യൂറോ കണക്കുകൂട്ടിയാണ് .ഓരോ പരിപാടികളും ഭീഷണി ധ്യാനങ്ങളും വഴി മറ്റു പിരിവുകളും മാത്രം ആണ് ലക്‌ഷ്യം .ഭാഷ അറിയാത്ത കുട്ടികളെ മാതാപിതാക്കൾ നിർബന്ധിച്ച് കുർബാനക്ക് കൊണ്ടുപോകുന്നതിൽ കുട്ടികളുടെ മാനസിക വളർച്ചക്കു തന്നെ ഭീഷണി ആയിരിക്കയാണ് .ഈ തലമുറയെ സഭയുടെ പേരിൽ മാതാപിതാക്കൾ വൈദികരുടെ സുഖലോലുപതക്ക് വേണ്ടി ബലികൊടുക്കുകയാണ് എന്നാണ് പൊതു സമൂഹം ചർച്ച ചെയ്യുന്നത് .സീറോ മലബാർ വൈദികരുടെ ഭയപ്പെടുത്തി പണം പിടുങ്ങുന്നതും കുട്ടികളെ അവരുടെ സുഖലോലുപതക്കും വേണ്ടി ബലിയാടാകുകയാണെന്നു പ്രമുഖ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റായ ടോം ജോസ് തടിയംപാടും അദ്ദേഹം പുറത്തിറക്കിയ വീഡിയോയിൽ പറയുന്നു.

വിജാതിയരുടെ ഇടയിൽ സുവിശേഷം പ്രസംഗിക്കുവിൻ എന്ന് യേശു പറഞ്ഞുകൊടുത്തത് ശിക്ഷയരോടായിരുന്നു .ക്രിസ്തുവിന്റെ സുവിശേഷം ലോകം എങ്ങും എത്തിക്കാൻ ഇറങ്ങി പുറപ്പെട്ട ഇന്ത്യയിലെ സീറോ മലബാർ പുരോഹിതർ സുഖലോലുപതയിലും പണത്തിലും മാത്രം ലക്‌ഷ്യം വെക്കുന്നു .ഇന്ത്യയിൽ 97 ശതമാനവും അക്രസ്തവറുള്ളപ്പോൾ നൂറു ശതമാനം ക്രൈസ്തവരും ക്രൈസ്തവ രാജ്യവങ്ങളുമായ യൂറോപ്പിൽ പുതിയ ഇവാഞ്ചലൈസേഷൻ പ്രസംഗിക്കാൻ വെമ്പൽ കൊള്ളുകയാണ് .അതിൽ മാത്രം അവർ ശ്രദ്ധ ചെലുത്തുന്നു .അതും യൂറോപ്പിലേക്ക് കുടിയേറിയ ക്രിസ്ത്യാനികളെ ഉദ്ധരിക്കാനാണ് സീറോ മലബാർ വൈദികർ എത്തുന്നത് .മാസം രണ്ടും മൂന്നും ലക്ഷം ശമ്പളം -കൂടാതെ കുർബാനക്കും -വീട് വെച്ചിരിപ്പിനും മറ്റെല്ലാത്തിനും കിമ്പളം പോലെ നേർച്ച കാഴ്ച്ച്ചകളും .

സുഖലോലുപതയാണ് ഇവരുടെ ലക്‌ഷ്യം തന്നെ -പണം ഉണ്ടാക്കുന്നതു പോലെ തന്നെ ജീവിതം അടിച്ചു പൊളിക്കാം .ആരും ഒന്നും നിയന്ത്രിക്കാനില്ല .വിശ്വാസികളെ ഭയപ്പെടുത്തി പണം സമ്പാദിക്കൽ മുഖ്യ തൊഴിൽ എന്നും പറയാം .ളോഹ ഊരിയാൽ സാധാരണ മനുഷ്യൻ .അയർലണ്ടിൽ യൂറോയുടെ ഒഴുക്കുകണ്ട് ഇവിടെ വിശ്വാസികളെ വെറും ഗുണ്ടകളെ പോലെ നേരിടുന്ന വൈദികരാണ് അധികം എന്നും വിശ്വാസികൾ ഭയത്തോടെ പറയുന്നു .മാസം എല്ലാം കൂടി 2500 (ഏകദേശം രണ്ടുലക്ഷം രൂപ )യൂറോയിൽ അധികം ശമ്പളം കിട്ടുന്നുണ്ട് ഇവിടെ സേവനത്തിന് എത്തിയിരിക്കുന്ന വൈദികർക്ക് .ളോഹ ഊരിയാൽ വൈദികൻ എന്ന് ആരും അറിയുന്നില്ല .പബുകളിലും സിനിമ തിയേറ്ററുകളിലും ഓഫ് ലൈസന്സുകളിലും കയറി ഇറങ്ങുന്ന വൈദികർക്ക് എന്ത് ധാർമിക മൂല്യം ആണുള്ളതെന്നും ഇവർ ചോദിക്കുന്നു .ഇവരാണോ അയർലന്റിലെ പുതിയ തലമുറക്ക് മാതൃക കാട്ടാൻ എത്തിയിരിക്കുന്ന പുരോഹിതർ ?

ഹോസ്പിറ്റലുകളിലും പള്ളികളിലും ചാപ്ലിനായി എത്തുന്നവർക്ക് നേഴ്സുമാരിലും അധികം ശമ്പളം ഉണ്ട് .പിന്നെ കുർബാന ചൊല്ലാൻ പോയാൽ അതിനു വേറെ .സുഖലോലുപത കൂട്ടുന്നതിനായി വിശ്വാസികളെ ‘മരണഭയത്തിലും -വിവാഹ ഭയത്തിലും,ശവമടക്ക് ഭയത്തിലും , ശാപ ഭയത്തിലും -രോഗ ഭയത്തിലും കുത്തിനിറച്ച് ‘ദശാംശം എന്ന വ്യാജ ‘ത്തെ കാട്ടി കീശ വീർപ്പിക്കുകയാണ് .വളമനാലിനെ പോലെയും വട്ടായി യെ പോലെയും ഭയം കുത്തിനിറച്ച് ‘മനുഷ്യത്വ രഹിത ഭീകരത ‘ഭയമായി കുത്തിനിറച്ച് മനുഷ്യരെ ഭ്രാന്തരാക്കി പണം പിടുങ്ങുകയാണ് സീറോകളിലെ ചിലരുടെ ലക്‌ഷ്യം .മരണ ഫണ്ടും പ്രളയ ഫണ്ടും വകതിരിച്ചു യൂറോപ്പിലെ നിയമത്തെ ലംഘിച്ചും കണക്കില്ലാത്തതെ യൂറോകൾ വൈദികരുടെ പോക്കറ്റുകളിൽ എത്തിക്കുന്നു .

നാലും അഞ്ചും കുർബാന പണപ്പിരിവിലൂടെ കിട്ടുന്ന ലക്ഷങ്ങളുടെ യൂറോ വൈദികരുടെ സുഖലോലുപതക്കാണ് ഉപയോഗിക്കുന്നത് -അതെന്ത് ?-സുതാര്യതയുണ്ടോ ?കുട്ടികളെ മാനസിക സമ്മർദ്ധത്തിലാക്കുന്ന നിർബന്ധ റിലീജിയസ് പ്രോഗ്രാമുകൾ നിയമവിരുദ്ധമല്ലേ ?

തുടരും…

പിൻകുത്ത് : സോഷ്യൽ മീഡിയായിൽ വൈദികർക്കും സഭക്കും എതിരെ പോസ്റ്റുകൾ ഇട്ടാൽ ‘നിയമപരമായി ചോദ്യം ചെയ്യുമെന്ന് സെൻട്രൽ കമ്മറ്റി !!!അച്ഛൻ വ്യഭിചാരിച്ചാൽ ആറാം പ്രമാണം ലംഘനം ആകില്ലല്ലോ എന്ന് ഫ്രീക്കന്മാർ …!നിയമവിരുദ്ധത പുറത്തുവരാൻ നിയമപോരാട്ടം അനിവാര്യമെന്ന് ക്രിസ്തുവിശ്വാസികൾ…..തുടരും!

Top