‘മെയില്‍ ഷൊവനിസ്റ്റ് പന്നി’കളുടെ സംഘടനയാണ് അമ്മ, ലാലേട്ടനൊക്കെ രാജിവെച്ചു പോവുക: രുക്ഷ വിമര്‍ശനവുമായി എന്‍എസ് മാധവന്‍

അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്നും മോഹന്‍ലാല്‍ രാജിവയ്ക്കണമെന്നും പകരം ഹോളിവുഡ് സിനിമാ നിര്‍മ്മാതാവ് ഹാര്‍വി വെയിന്‍സ്റ്റീനിനെ പ്രസിഡന്റായി നിയമിക്കണമെന്നും പ്രശസ്ത എഴുത്തുകാരന്‍ എന്‍.എസ്.മാധവന്റെ പരിഹാസം. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിനെ താരസംഘടന പുറത്താക്കുകയും ഇപ്പോള്‍ തിരിച്ചെടുക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് എന്‍.എസ്.മാധവന്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. അമ്മയുടെ പുതിയ എക്സിക്യൂട്ടീവ് ബോഡി കഴിഞ്ഞ ദിവസമാണ് ചുമതലയേറ്റത്. പ്രസിഡന്റായി മോഹന്‍ലാലിനെ തിരഞ്ഞെടുത്തു. ഈ യോഗത്തിലായിരുന്നു ദിലീപിനെ തിരിച്ചെടുക്കാനുള്ള സംഘടനയുടെ തീരുമാനം.

ഈ തീരുമാനത്തെ കഴിഞ്ഞദിവസവും എന്‍.എസ്.മാധവന്‍ വിമര്‍ശിച്ചിരുന്നു. അമ്മയുടെ നടപടി നികൃഷ്ടമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
‘ഏറ്റവും വൃത്തികെട്ട ‘മീടൂ’ സംഭവം ഉണ്ടായതു ഹോളിവുഡില്‍ അല്ല കേരളത്തിലാണ്. ഒരു ഗ്യാങിനു പണം കൊടുത്തു നടിയെ ബലാത്സംഗം ചെയ്യിച്ചു. കേസ് നടക്കുകയാണ്. എന്നാല്‍ താരസംഘടനയായ അമ്മയിലെ ‘മെയില്‍ ഷോവനിസ്റ്റ് പിഗ്‌സ്’ കുറ്റാരോപിതനെ പിന്തുണച്ച് മീ ടൂ, മീ ടൂ എന്ന് ആര്‍ക്കുകയാണ്.” മാധവന്റെ ട്വിറ്റര്‍ കുറിപ്പില്‍ പറയുന്നു. തങ്ങളുടെ സഹായത്തോടെ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട ഇന്നസെന്റിനോടും മുകേഷിനോടും അമ്മയുമായി ബന്ധം അവസാനിപ്പിക്കാന്‍ സിപിഎം നിര്‍ദേശിക്കണമെന്നും മാധവന്‍ ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ന് വീണ്ടും അദ്ദേഹം ട്വീറ്റ് ചെയ്തു. ‘ലാലേട്ടന്‍ രാജി വയ്ക്കുക, ഹാര്‍വി വെയിന്‍സ്റ്റീനിനെ അമ്മയുടെ പ്രസിഡന്റാക്കുക’ എന്ന് പരിഹസിച്ചുകൊണ്ടാണ് പുതിയ ട്വീറ്റ്. ലൈംഗികാതിക്രമ കേസില്‍ ശിക്ഷ അനുഭവിക്കുന്ന ഹോളിവുഡ് നിര്‍മാതാവാണ് ഹാര്‍വി വെയിന്‍സ്റ്റീന്‍. നൂറിലധികം നടിമാരാണ് വെയിന്‍സ്റ്റീനിനെതിരെ ആരോപണമുന്നയിച്ച് രംഗത്തെത്തിയിരുന്നത്. കാനിലെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നല്‍കാനായി വേദിയില്‍ എത്തിയ ആസ്യാ അര്‍ജെന്റോയും ഹാര്‍വി വെയിന്‍സ്റ്റീന്‍ തന്നെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരുന്നു.

Top