ജിഷയുടെ കൊലപാതകം നടന്നത് വൈകിട്ട് 5.40ന്; മഞ്ഞ ഷര്‍ട്ടിട്ട പ്രതി കനാലു വഴി പോയതായി ദൃക്‌സാക്ഷികള്‍

jisha

പെരുമ്പാവൂര്‍: ജിഷയുടെ ക്രൂരമായ കൊലപാതകത്തിനു പിന്നില്‍ പ്രതികാരമാണോ എന്ന സംശയമാണ് നിഴലിക്കുന്നത്. ജിഷയുടെ കൊലപാതകിയെക്കുറിച്ചുള്ള വ്യക്തമായ സൂചന പോലീസിനു ലഭിച്ചു കഴിഞ്ഞു. വൈകുന്നേരം 5.40നാണ് ജിഷ കൊല്ലപ്പെടുന്നതെന്ന് സമീപവാസികള്‍ പറയുന്നു. ഈ സമയത്ത് വീട്ടില്‍ നിന്ന് നിലവിളി കേട്ടതായി മൂന്ന് സ്ത്രീകള്‍ മൊഴി നല്‍കി കഴിഞ്ഞു.

കൊലപാതകം നടന്നത് വൈകിട്ട് 5.35നും ആറ് മണിക്കും ഇടയിലാണെന്നാണ് പുതിയ നിഗമനം. വൈകിട്ട് അഞ്ച് മണിയോടെ വെള്ളം എടുക്കാന്‍ ജിഷ പുറത്തിറങ്ങിയത് കണ്ടതായി ഒരു അയല്‍വാസിയു മൊഴി നല്‍കി. കൊലപാതകിയെന്ന് സംശയിക്കുന്നയാള്‍ 6.30ഓടെ കനാല്‍ വഴി പോയതായും ഇവര്‍ പൊലീസിനോട് വ്യക്തമാക്കി. ഇയാള്‍ മഞ്ഞ ഷര്‍ട്ടായിരുന്നു ധരിച്ചിരുന്നത്. വ്യാഴാഴ്ച അതു വഴി ഈ വേഷത്തില്‍ ആരെയെങ്കിലും കണ്ടിരുന്നോ എന്ന് പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തെരഞ്ഞെടുപ്പ് വാഹന പരിശോധനയുടെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. കൊലപാതകം നടന്ന ദിവസം വൈകിട്ട് അഞ്ചിനും ആറരയ്ക്കുമിടയില്‍ കനാല്‍ ബണ്ട് റോഡില്‍ വാഹനപരിശോധന നടന്നിരുന്നു. ദൃശ്യങ്ങളില്‍ പ്രതിയുടെ ചിത്രം പതിഞ്ഞിട്ടുണ്ടാകാമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

ജിഷയുടെ ദേഹത്ത് 38 ഓളം മുറിവുകളാണ് ഉണ്ടായിരുന്നത്. മാറിടത്തിലും കഴുത്തിലുമായി 13 ഇഞ്ച് ആഴത്തിലുള്ള രണ്ട് മുറിവുകളും കണ്ടെത്തിയിരുന്നു. ജനനേന്ദ്രിയത്തില്‍ ഇരുമ്പു ദണ്ഡുകൊണ്ട് ആഴത്തില്‍ കുത്തിയതിനെത്തുടര്‍ന്ന് വന്‍കുടല്‍ പുറത്തുവരുകയും ജനനേന്ദ്രിയവും മലദ്വാരവും ഒന്നിച്ച അവസ്ഥയിലുമായിരുന്നു. ഇത്ര ക്രൂരമായി ജിഷയെ കൊലപ്പെടുത്താന്‍ തക്ക പ്രതികാരം ആര്‍ക്കെങ്കിലും ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Top