സ്വാമിക്കെതിരെയുള്ള ’22 ഫീമെയില്‍ ആക്ഷന്‍’ കേരള മനസാക്ഷി പെണ്‍കുട്ടിയോടൊപ്പം; ഒത്താശ ചെയ്ത് കൊടുത്തതിന് അമ്മക്കെതിരെയും കേസ്

തിരുവനന്തപുരം: ലൈംഗിക പീഡനം സഹികെട്ട് യുവതി ആശ്രമ വാസിയുടെ ജനനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിയുടെ അമ്മയ്‌ക്കെതിരേയും കേസ്. പീഡനത്തിന് ഒത്താശ ചെയ്തുകൊടുത്തതിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്. പോക്‌സോ നിയമ പ്രകാരമാണ് തിരുവനന്തപുരം പേട്ട പൊലീസ് കേസെടുത്തിരിക്കുന്നത്. 15 വയസ്സുമുതല്‍ ഇയ്യാള്‍ യുവതിയെ പീഡിപ്പിച്ചുവരികയാണെന്നും ഇതിന് കൂട്ട് നിന്നത് അമ്മയാണ് എന്നും യുവതി പൊലീസിന് മൊഴി നല്‍കി. ഇതേത്തുടര്‍ന്ന പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം 90 ശതമാനവും മുറിഞ്ഞ് തൂങ്ങിയ അവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ കൊണ്ടു വന്നത്. സംഭവം അറിഞ്ഞതോടെ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിച്ചു. ഇതേ തുടര്‍ന്ന് സ്വാമിക്കെതിരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബലാല്‍സംഗ ശ്രമത്തിന് പൊലീസ് കേസെടുത്തു. കൊല്ലം പത്മന ആശ്രമത്തിലെ ഹരി സ്വാമി എന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ ആണ്. ഈ സംഭവത്തില്‍ പ്രതികരണവുമായി സാസ്‌കാരിക കേരളവും സജീവമായി. പെണ്‍കുട്ടിക്ക് എല്ലാ പിന്തുണയും നല്‍കുകയാണ് പൊതു സമൂഹം. പീഡനത്തിന് അന്ത്യമുണ്ടാക്കാന്‍ ഇത്തരം ചെറുത്തു നില്‍ക്കുകള്‍ക്ക് കഴിയുമെന്നാണ് വിലയിരുത്തല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗംഗേശാനന്ദ തീര്‍ത്ഥപാദം ഇന്നലെ രാത്രി വീട്ടിലെത്തുമെന്നറിഞ്ഞ പെണ്‍കുട്ടി നേരത്തെ തന്നെ കത്തി കൈയില്‍ കരുതി വച്ചിരുന്നു. പിന്നീട് ഇയാള്‍ ഉപദ്രവിക്കാനെത്തിയപ്പോള്‍ ആണ് കത്തി ഉപയോഗിച്ച് ലിംഗം ഛേദിച്ചത്. കഴിഞ്ഞ ദിവസം രാത്രി 12.39 നാണ് 54 വയസുകാരനെ ജനനേന്ദ്രിയം 90 ശതമാനവും മുറിഞ്ഞ് തൂങ്ങിയ അവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ കൊണ്ടു വന്നത്. തിരിച്ച് തുന്നിച്ചേര്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു എങ്കിലും മൂത്രം പോകുന്നതിനും രക്തസ്രാവം നിയന്ത്രിക്കുന്നതിനുമായി പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധരുടേയും യൂറോളജി വിദഗ്ധരുടേയും നേതൃത്വത്തില്‍ അടിയന്തിര ശസ്ത്രക്രിയ നടത്തി.

കൊല്ലം പന്മന ആശ്രമത്തിലെ അന്തേവാസി ഹരിക്കാണ് പപീഡന ശ്രമത്തിനിടെ ജനനേന്ദ്രീയം നഷ്ടമായത്. ലൈംഗികാതിക്രമത്തിന് ശ്രമിച്ച ഇയാളുടെ ജനനീന്ദ്രീയം പെണ്‍കുട്ടി മുറിക്കുകയായിരുന്നു. ഗംഗാ ശാശ്വത സ്വാമിയെന്നാണ് ശ്രീഹരിയെ അറിയപ്പെടുന്നത്. തിരുവനന്തപുരം പേട്ടയിലുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ പൂജയ്ക്കും മറ്റുമായി ഇയാള്‍ ഇടയ്ക്കിടെ എത്താറുണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി പെണ്‍കുട്ടിയുടെ കുടുംബവുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. മൂന്ന് വര്‍ഷമായി ഇയാള്‍ തന്നെ നിരന്തരം ഉപദ്രവിക്കുന്നുണ്ടെന്നാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് പോസ്‌കോ ചുമത്തിയത്. അതുകൊണ്ട് തന്നെ ചികില്‍സ കഴിഞ്ഞാലുടന്‍ ശ്രീ ഹരിയെ ജയിലിടയ്ക്കും. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. പെണ്‍കുട്ടിയുടെ അച്ഛന്‍ ദീര്‍ഘകാലമായി അസുഖബാധിതനായി കിടപ്പിലാണെന്നും പെണ്‍കുട്ടിയുടെ അമ്മയുമായുള്ള സൗഹൃദം മുതലെടുത്താണ് ഇയാള്‍ വീട്ടിലെത്തുന്നതെന്നും പൊലീസ് പറയുന്നു.

എന്നാല്‍ പെണ്‍കുട്ടിക്കെതിരെ ഇതുവരെ കേസൊന്നും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ പെണ്‍കുട്ടി അക്രമിയെ ചെറുക്കാനാണ് ശ്രമിച്ചതെന്നാണ് മനസിലായതെന്നും അതുകൊണ്ട് തന്നെ പെണ്‍കുട്ടിക്കെതിരെ കേസെടുക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. അതിനിടെ ചെറുത്ത് നില്‍പ്പിന്റെ ഭാഗമായി പെണ്‍കുട്ടി ചെയ്തതിന്റെ പേരില്‍ കേസെടുക്കരുതെന്ന പൊതു അഭിപ്രായം സജീവമാണ്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി പൂജയ്ക്കും മറ്റ് കാര്യങ്ങള്‍ക്കുമായി ശ്രീഹരി പെണ്‍കുട്ടിയുടെ വീട്ടിലെത്താറുണ്ടായിരുന്നു. ഇതിന് ശേഷം പതിവായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുമായിരുന്നെന്നും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. മൂന്ന് വര്‍ഷമായി പെണ്‍കുട്ടി ഇയാളുടെ പീഡനത്തിനിരയായിരുന്നെന്നാണ് പൊലീസിന് വിവരം ലഭിച്ചത്.

Top