വലിയ നടപ്പന്തലില്‍ പോലീസും പ്രതിഷേധക്കാരും നേര്‍ക്കു നേര്‍; യുവതികളുടെ തീരുമാനം സുപ്രധാനം

വലിയ നടപ്പന്തലില്‍ ഇരു സംഘങ്ങള്‍ നേര്‍ക്ക് നേര്‍. രണ്ട് വനിതകളുമായി പോലീസും ഇവര്‍ക്കെതിരെ പ്രതിരോധം തീര്‍ത്ത് സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്ന പ്രതിഷേധക്കാരും. ഐജി ശ്രീജിത്തിന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘം പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുന്നു. വലിയ സംഘമാണ് രഹ്ന ഫാത്തിമയും മാധ്യമ പ്രവര്‍ത്തക കവിതയെയും തടയാനായി എത്തിയിരിക്കുന്നത്.

പ്രതിഷേധക്കാരെ കടന്ന് പോകാന്‍ കഴിയില്ല എന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. ഐജി ശ്രീജിത്തിന് പ്രതിഷേധക്കാരെ കയ്യിലെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രതിഷേധം ഉയര്‍ത്തുന്നവരെ സമാധാനിപ്പിക്കുവാനും അവരുടെ പ്രതിഷേധത്തെ തണുപ്പിക്കാനും പോലീസിന് കഴിഞ്ഞിരിക്കുന്നു. എന്നാല്‍ നടപ്പന്തലില്‍ കുത്തിയിരുന്ന് ശരണം വിളിക്കുന്നവരുടെ നെഞ്ചില്‍ ചവിട്ടി പോകില്ലെന്ന് പോലീസ് ഉറപ്പ് നല്‍കിയിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏറ്റ്മുട്ടിലിന്റെ പാതയിലേക്ക് കാര്യങ്ങളെത്തിക്കാതെ നോക്കാന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ മടങ്ങിപ്പോകാന്‍ വനിതകള്‍ തയ്യാറാകുമോ എന്നതാണ് ഇനി അറിയേണ്ടത്. ദര്‍ശനം നടത്താന്‍ എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കര്‍ശനം നര്‍ദ്ദേശം അടക്കം വന്നിട്ടുള്ള സാഹചര്യത്തില്‍ മല കയറാനെത്തിയ യുവതികളുടെ തീരുമാനം നിര്‍ണ്ണായകമായിരിക്കും.

Top