സ്റ്റേഷനില്‍ നടിക്ക് നേരെ ക്രൂരമായ ലൈംഗീക ആക്രമണം; വസ്ത്രങ്ങള്‍ വലിച്ചുകീറി, വീഡിയോ ഷൂട്ട് ചെയ്തു

കോയമ്പത്തൂര്‍: കസ്റ്റഡിയിലെടുത്ത പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി ശ്രുതി പട്ടേല്‍ രംഗത്ത്. പൊലീസ് ലൈംഗികമായും ശാരീരികവുമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായാണ് തട്ടിപ്പ് കേസില്‍ പിടിയിലായ നടി ശ്രുതി രംഗത്തെത്തിയിരിക്കുന്നത്. നഗ്‌ന വീഡിയോ ഷൂട്ട് ചെയ്യിച്ചെന്നും ആരോപണമുണ്ട്. സംഭവത്തില്‍ ദേശീയ വനിതാ കമ്മിഷന് പരാതി നല്‍കിയിരിക്കുകയാണ് നടി ശ്രുതി പട്ടേല്‍.

മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ ആള്‍മാറാട്ടം നടത്തി യുവാക്കളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്നാണ് നടിക്കെതിരെയുള്ള കേസ്. 21 കാരിയായ നടിയുടെ അമ്മയേയും സഹോദരനേയും അച്ഛനായി അഭിനയിച്ചയാളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അടുത്തിടെയാണ് നടി ജാമ്യത്തില്‍ ഇറങ്ങിയത്. തുടര്‍ന്നാണ് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി നടി രംഗത്തെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നും അമ്മയെയും തന്നെയും കേസില്‍ കുടുക്കുകയായിരുന്നു എന്നും നടി മാധ്യമങ്ങളോട് പറഞ്ഞതോടെ വിഷയം ചര്‍ച്ചയായി. 21 കാരിയായ ശ്രുതിക്ക് പുറമെ അമ്മയും സഹോദരനും അച്ഛനായി അഭിനയിച്ചയാളും കേസില്‍ പിടിയിലായി. ജര്‍മനിയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനിയറായ സേലം സ്വദേശി ജി ബാലമുരുകനില്‍ നിന്ന് 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇതുപോലെ ഒന്നര കോടി രൂപ നടി പലരില്‍ നിന്നായി തട്ടിയെടുത്തെന്ന കേസുകളുണ്ട്. അറസ്റ്റ് ചെയ്ത തന്നെ ചോദ്യം ചെയ്യലെന്ന രീതിയില്‍ തന്നെ മൃഗീയമായി പീഡിപ്പിക്കുകയായിരുന്നെന്ന് നടി വെളിപ്പെടുത്തി. തന്റെ വസ്ത്രങ്ങള്‍ മുഴുവന്‍ ഊരി പൊലീസ് തല്ലിയെന്നും നടി പറയുന്നു.

തന്നെ കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നും നഗ്‌നയാക്കി വീഡിയോ എടുത്തുവെന്നും ശ്രുതി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി. വസ്ത്രങ്ങള്‍ പൂര്‍ണമായി അഴിച്ച് നഗ്നയായി നിര്‍ത്തി ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ ഫോണില്‍ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തു. മര്‍ദ്ദന വിവരം പുറത്തുപറഞ്ഞാല്‍ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി.

സ്റ്റേഷനിലേക്ക് എന്നെ കയറ്റിയപ്പോള്‍ തന്നെ അവിടെയുള്ള സിസിടിവി ക്യാമറകള്‍ മാറ്റി. പിന്നെ എന്നെ മറ്റൊരു സെല്ലിലേയ്ക്ക് കൊണ്ടുപോയി. അവിടെ ചെന്നപ്പോള്‍ എന്റെ വസ്ത്രം അഴിച്ച് മാറ്റി കയ്യില്‍ വിലങ്ങ് വെക്കാന്‍ തുടങ്ങി. വസ്ത്രം വലിച്ച് കീറി നഗ്നയാക്കി. അപ്പോള്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ചിരിക്കുകയായിരുന്നു. ഇതിന് ശേഷം ക്രൂരമായി പീഡിപ്പിച്ചുവെന്നും മര്‍ദ്ദിച്ചുവെന്നും ശ്രുതി പറയുന്നു.

പീഡിപ്പിച്ച കാര്യമോ മര്‍ദ്ദനമോ പുറത്തുവന്നാലും ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്നും എന്നെ മാനഭംഗപ്പെടുത്തി റോഡില്‍ എറിഞ്ഞ് അത് അപകടമരണമാണെന്ന് വരുത്തി തീര്‍ക്കുമെന്നും പൊലീസുകാരന്‍ പറഞ്ഞെതായും നടി വെളിപ്പെടുത്തി. ഏഴ് ദിവസം എന്നെ ലൈംഗികമായും ശാരീരികമായും ഉപദ്രവിച്ചു.എന്നാല്‍ അന്വേഷണം വഴി തെറ്റിക്കാന്‍ നടി നടത്തുന്ന നാടകമാണ് ഇതെന്നാണ് കോയമ്പത്തൂര്‍ പൊലീസിന്റെ പ്രതികരണം. നടിയുടെ ആരോപണങ്ങളെല്ലാം പൊലീസ് നിഷേധിക്കുകയും ചെയ്തു.

നടിക്ക് എതിരെ നിരവധി വിവാഹ തട്ടിപ്പ് കേസുകള്‍ ഉണ്ടെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്. 2017 മെയ് മാസമാണ് ബാലമുരുകന്‍ എന്ന യുവാവ് മാട്രിമോണിയല്‍ സൈറ്റില്‍ തന്റെ പേര് രജിസ്റ്റര്‍ ചെയ്യുന്നത്. ഈ സമയത്ത് ശ്രുതി ബാലമുരുകനോട് വിവാഹത്തിന് താല്‍പര്യമുണ്ടെന്ന് അറിയിച്ച് മൈഥിലി എന്ന പേരില്‍ നടി ബന്ധപ്പെടുകയായിരുന്നു എന്നാണ് പരാതി. മാട്രിമോണിയലിലെ പരിചയം, നടി പ്രണയമാക്കി പതുക്കെ വളര്‍ത്തിയെടുത്തു. യുകെയിലേക്ക് സ്വന്തം ചെലവിലാണ് മുരുകന്‍ നടിയെ കൊണ്ടുപോയത്.

അതിനിടെ തനിക്ക് ബ്രെയിന്‍ ട്യൂമറാണെന്നും അമ്മയ്ക്ക് ഹൃദയസംബന്ധമായ അസുഖമാണെന്നും പറഞ്ഞ് പലപ്പോഴായി 41 ലക്ഷത്തോളം രൂപ നടി തട്ടിയെടുത്തുവെന്നും പൊലീസ് പറയുന്നു. താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുടെ ചിത്രം മുരുകന്‍ തന്റെ സുഹൃത്തുക്കള്‍ക്ക് അയച്ച് കൊടുത്തതോടെയാണ് ചതി പുറത്തായത്. കേസായതോടെ നടിയെ അറസ്റ്റ് ചെയ്തു. ശ്രുതി നിരവധി യുവാക്കളെ ഇതുപോലെ വഞ്ചിട്ടുണ്ടെന്ന് തമിഴ്നാട് പൊലീസ് വ്യക്തമാക്കുന്നു.

Top