കുര്യന്റെ തിണ്ണനിരങ്ങിയവന്‍ ഡിസിസി പ്രസിഡന്റ്: പത്തനംതിട്ട ഡിസിസി ഓഫിസില്‍ കരിങ്കൊടിയും പോസ്റ്റര്‍ പ്രതിഷേധവും.കോണ്‍ഗ്രസ് കോണ്‍ഗ്രസല്ലാതാവുന്നുവെന്ന് കെ ശിവദാസന്‍ നായര്‍

പത്തനംതിട്ട : പത്തനംതിട്ട ഡിസിസി ഓഫിസില്‍ കരിങ്കൊടി. പി.ജെ.കുര്യനും ആന്റോ ആന്റണി എം.പിക്കുമെതിരെ പ്രതിഷേധ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.പുതിയ ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ സജീവ പ്രവര്‍ത്തകനല്ലെന്നും തിരുവല്ലയിലെ യു ഡി എഫ് സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നും പോസ്റ്ററില്‍ ആരോപണം ഉയരുന്നു.പത്തനംതിട്ട ഒറ്റികൊടുത്ത യൂദാസോ ആന്റണി’, ‘കോട്ടയംകാരന്‍ ആന്റ്‌റോ പത്തനംതിട്ടയുടെ അന്തകന്‍ സേവ് ഡി സി സി’ തുടങ്ങിയ വാചകങ്ങളോടെ ആന്റോ ആന്റണി എം.പിക്കെതിരെയും പോസ്റ്റര്‍ പ്രതിഷേധം ശക്തമാണ്.

കുര്യന്റെ കൂട്ടിക്കൊടുപ്പുകാരനെ ഡി സി സിയ്ക്ക് ആവശ്യമില്ലെന്നും കുര്യന്റെ തിണ്ണനിരങ്ങിയവന്‍ ഡിസിസി പ്രസിഡന്റെന്നും പോസ്റ്ററില്‍ പറയുന്നു. അതേസമയം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കൂടുതല്‍ നേതാക്കള്‍ പരസ്യ പ്രതികരണവുമായി രംഗത്തെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ഇതൊന്നും കണ്ട് തിരിച്ചു പോകരുതേ ബാപ്പുജിയെന്നും ഗാന്ധിജിയിലേക്ക് മടങ്ങാമെന്നും ശരത് ചന്ദ്രപ്രസാദ് ഫേസ്ബുക്കില്‍ കുറിച്ചു. തിരുവനന്തപുരം ഡി സി സി അധ്യക്ഷ പട്ടികയില്‍ പരിഗണിച്ചിരുന്നയാളാണ് ശരത് ചന്ദ്ര പ്രസാദ്. എന്നാല്‍ പിന്നീട് ഇദ്ദേഹത്തിന്റെ പേര് തള്ളുകയായിരുന്നു .

‘കൊവിഡാണ് ആള്‍ക്കൂട്ടം ഒഴിവാക്കുന്നതാണ് നല്ലതെന്നും നന്മളെ നന്മള്‍ തന്നെ ശ്രദ്ധിക്കണമെന്നും’ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍ന്റ്‌ എന്‍എസ് നുസൂറും പാര്‍ട്ടിയെ ട്രോളികൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചു. പുനഃസംഘടനയില്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ച് പരസ്യപ്രതികരണം നടത്തിയതിന് കെ ശിവദാസന്‍ നായരെയും കെ പി അനില്‍കുമാറിനെയും കഴിഞ്ഞ ദിവസം സസ്പെന്റ് ചെയ്തു.

തിരുവനന്തപുരത്ത് പാലോട് രവിയെ പ്രസിഡന്റ് ആക്കിയത് അനീതിയെന്നും പി എസ് പ്രശാന്ത് പ്രതികരിച്ചു. തന്നെ നെടുമങ്ങാട് പരാജയപ്പെടുത്തിയതിന് പിന്നില്‍ പാലോട് രവിയെന്നും പ്രശാന്ത് ആരോപിച്ചു.വരും മണിക്കൂറുകളില്‍ കൂടുതല്‍ പരസ്യ പ്രതികരണം ഉണ്ടാകുമെന്നും അത് തടയാന്‍ കോണ്‍ഗ്രസ് നേതൃത്വം ഏറെ പ്രയാസപ്പെടുമെന്നും പ്രശാന്ത് നേരത്തെ സൂചന നല്‍കിയിരുന്നു.

അതേസമയം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് കെ ശിവദാസന്‍ നായര്‍. സ്വന്തം നോമിനികളെപ്പറ്റിയായിരുന്നു നേതാക്കളുടെ ചര്‍ച്ചയെന്നും തന്നെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ശിവദാസന്‍ പ്രതികരിച്ചു.പാര്‍ട്ടി നയത്തെ തെരഞ്ഞെടുപ്പ് മധ്യേ വിമര്‍ശിച്ചവരാണ് ഇപ്പോഴത്തെ നേതൃത്വം. കോണ്‍ഗ്രസ് കോണ്‍ഗ്രസല്ലാതാകുന്നുവെന്നും സതീഷ് കൊച്ചു പറമ്പിലിനെപ്പറ്റി പരാതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം, ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയതിന് കെ ശിവദാസന്‍ നായരെ പാര്‍ട്ടിയില്‍ നിന്നും താല്‍ക്കാലികമായി സസ്പെന്റ് ചെയ്തിരുന്നു.

Top