പറയാനുള്ളതും തെളിയിക്കാനുള്ളതും കോടതിയില്‍ ബോധിപ്പിക്കും; സംഭവത്തിന്റെ നെല്ലു പതിരും തിരിയാന്‍ കേസുതന്നെയാണ് ഉചിതമെന്ന് ബാലകൃഷ്ണപിള്ള

VBG_PILLAI

ആലപ്പുഴ: വിവാദ പ്രസംഗത്തെ തുടര്‍ന്ന് പുലിവാലുപിടിച്ച ആര്‍ ബാലകൃഷ്ണപിള്ള കേസ് നേരിടാമെന്ന് വ്യക്തമാക്കി. താനാരെയും പേടിക്കുന്നില്ല, തന്റെ ഭാഗത്തെ ന്യായം കോടതിയില്‍ വ്യക്തമാക്കും. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പ്രതികരിച്ചത്.

മതസ്പര്‍ദ്ധ പടര്‍ത്തുന്ന തരത്തില്‍ ഞാന്‍ പ്രംഗിച്ചതായി പൊലീസ് കണ്ടെത്തിയതിനെ അംഗീകരിക്കുന്നില്ല. പക്ഷെ എനിക്കെതിരെ കേസെടുക്കാന്‍ പൊലീസ് മേധാവി ഉപദേശം നല്‍കിയതിനെ സ്വാഗതം ചെയ്യുന്നു. കേസ് ഞാന്‍ നേരിടുകയും ചെയ്യും. പറയാനുള്ളതും തെളിയിക്കാനുള്ളതും കോടതിയില്‍ ബോധിപ്പിക്കുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാനത്ത് ജീവിച്ചിരിക്കുന്ന മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളിലൊരാളായ ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ പൊലീസ് കേസെടുക്കാന്‍ ഉപദേശം നല്‍കിയ സാഹചര്യത്തെ കുറിച്ച് സൂചിപ്പിച്ചപ്പോഴാണ് പിള്ള ഇപ്രകാരം പ്രതികരിച്ചത്. സംഭവത്തിന്റെ നെല്ലു പതിരും തിരിയാന്‍ കേസുതന്നെയാണ് ഉചിതം. നായര്‍ സമൂഹം മറ്റ് മതങ്ങളെ കണ്ടുപഠിക്കണമെന്നാണ് താന്‍ പ്രസംഗത്തിലൂടെ ലക്ഷ്യമാക്കിയത്. അല്ലാതെ മതസ്പര്‍ദ്ധയെന്നത് ഉദ്ദേശിച്ചില്ല. പിന്നെ തനിക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയപ്പോള്‍ തന്നെ മനസിലാകുമല്ലോ, ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ചും.

സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതികരിക്കാന്‍ താനില്ല. കേസ് അതിന്റെ വഴിക്ക് നടക്കട്ടെ. താന്‍ പ്രസംഗിച്ച കാര്യങ്ങള്‍ തനിക്ക് നല്ലതുപോലെ അറിയാം. അതില്‍ അപാകതകളില്ല. പഠിച്ച ആചാരങ്ങളും മര്യാദകളും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്ന ആളാണ് താന്‍. എന്റെ കൊട്ടാരക്കര പ്രസംഗത്തെ വളച്ചൊടിച്ച് മതസ്പര്‍ദ്ധ വളര്‍ത്തുന്നുവെന്ന് ആരോപിക്കുന്നത് തെറ്റാണ്. അവിടെ ആ പരിപാടിയില്‍ ഒരു അന്യമതസ്ഥനും ഇല്ലായിരുന്നു. നായന്മാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ താന്‍ പ്രസംഗം നടത്തിയെന്നത് സത്യമാണ്. അതൊരു കവലപ്രസംഗമല്ലായിരുന്നു. അവിടെ മതസ്പര്‍ദ്ധ വരേണ്ട കാര്യമില്ല.

പാടത്ത് പണിയെടുത്ത് വരമ്പത്ത് കൂലിക്കൊടുക്കുന്ന പ്രസംഗം താനും കേട്ടതാണ്. അക്രമിക്കാന്‍ വരുന്നവര്‍ സന്തോഷത്തോടെ തിരിച്ചു പോകില്ലെന്നു പറഞ്ഞതും ഞാന്‍ കേട്ടതാണ്. എന്നാല്‍ ഇതിനെ മുന്‍നിര്‍ത്തി തന്നോട് സര്‍ക്കാര്‍ ഇരട്ടനീതി കാട്ടിയെന്ന് പറയുന്നില്ല. കാലങ്ങളായി സംസ്ഥാനത്തെ മുഴുവന്‍ മതങ്ങളുടെയും വിശ്വാസങ്ങളും ആചാരങ്ങളും കണ്ടുപഠിച്ചിട്ടുള്ള ആളാണ് ഞാന്‍. ഇവരുടെയൊക്കെ മിക്ക പരിപാടികളിലും ഞാന്‍ പങ്കെടുക്കാറുണ്ട്. തന്റെ പ്രസംഗം ആര്‍ക്കെങ്കിലും വിഷമമോ പ്രയാസമോ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നതായും അറിയിച്ചിട്ടുണ്ട്. മാത്രമല്ല കേരള കോണ്‍ഗ്രസ് നേതാവെന്ന നിലയിലും എന്റെ മകന്‍ എന്ന നിലയിലും ഗണേശ് കുമാറും ഖേദപ്രകടനം നടത്തിയിട്ടുണ്ട്. ഇതിന്റെ പേരില്‍ കേരളത്തിലെവിടെയും യാതൊരു വിധ പ്രതിഷേധപ്രകടനവും നടന്നിട്ടില്ലെന്നും ബാലകൃഷ്ണപിള്ള കൂട്ടിച്ചേര്‍ത്തു.

വിവാദപ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ ബാലകൃഷ്ണ പിള്ളയ്ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചിരുന്നു. ന്യൂനപക്ഷവിരുദ്ധ പരാമര്‍ശങ്ങളുടെ പേരിലാണു കേസ്. പിള്ളയ്ക്കെതിരെ കേസെടുക്കാന്‍ കൊല്ലം റൂറല്‍ എസ്പിക്കു ഡിജിപി ലോകനാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. എന്‍.എസ്.എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുസമ്മേളനത്തില്‍ സംസാരിക്കവേയാണ് പിള്ള ന്യൂനപക്ഷങ്ങളെ വിമര്‍ശിച്ച് സംസാരിച്ചത്. സംഗതി വിവാദമായതോടെ മകനും എംഎല്‍എയുമായ കെ ബി ഗണേശ് കുമാര്‍ മാപ്പ് അപേക്ഷിച്ചിരുന്നു. പിന്നാലെ ബാലകൃഷ്ണപിള്ളയും വാര്‍ത്താസമ്മേളനത്തില്‍ മാപ്പു ചോദിച്ചു. അതിന ്ശേഷമാണ് കേസ് എടുത്താന്‍ നിര്‍ദ്ദേശിച്ചത്. പുറത്തുവന്ന ഓഡിയോ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ഉണ്ടാക്കിയതാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും മുഖവിലയ്ക്കെടുക്കാതെയാണ് പൊലീസ് കേസെടുത്തത്.

തിരുവനന്തപുരത്ത് പോയാല്‍ താന്‍ പാര്‍ട്ടി ഓഫിസിലാണ് താമസിക്കുന്നത്. നായയുടെ കുരപോലെതന്നെയാണ് അവിടെ അഞ്ചുനേരവും. അടുത്തൊരു പള്ളി കൊണ്ടുവച്ച് അങ്ങ് ബാങ്ക് വിളിക്കുകയാ. ഇത് കേട്ടാല്‍ ഉറങ്ങാന്‍ പറ്റില്ല. ബാങ്ക് വിളിക്കുമ്പോള്‍ സമീപത്തെ മറ്റ് ദേവാലയങ്ങളിലെ മൈക്ക് ഓഫാക്കി കൊടുക്കണം. അതാണ് രീതി. 10 മുസ്ലിംകളോ ക്രൈസ്തവരോ ഒരിടത്ത് താമസിച്ചാല്‍ അവര്‍ അവിടെ പള്ളി പണിയും. പണ്ട് ഒരു പ്രദേശത്ത് ഒരു ക്രിസ്ത്യന്‍ പള്ളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, ഇന്ന് എവിടെ നോക്കിയാലും പള്ളിയേ ഉള്ളൂ. മുസ്ലിം യുവതികളെ പള്ളിയില്‍ കയറ്റാതിരിക്കുന്നത് ശരിയാണോ? അങ്ങനെ വന്നാല്‍ കഴുത്തറക്കും. ശബരിമല വിഷയത്തില്‍ തന്ത്രിമാരും ആചാര്യന്മാരും പറഞ്ഞ കാര്യം ശരിയല്ലെന്ന് ജഡ്ജി കുര്യന്‍ തോമസ് പറഞ്ഞാല്‍ അതും ശരിയാകില്ല. വിശ്വാസത്തിനുവേണ്ടി കഴുത്തറക്കുകയാണിപ്പോള്‍’ എന്നു പരാമര്‍ശിക്കുന്ന പ്രസംഗമാണു വിവാദത്തിലായത്.

Top