രാംഗര്‍ ഉപതെരഞ്ഞെടുപ്പ്: ബി.ജെ.പിയെ തറ പറ്റിച്ച് കോണ്‍ഗ്രസ്

ഡല്‍ഹി: രാംഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ നിലം പരിശാക്കി കോണ്‍ഗ്രസ്. ഉജ്ജ്വല വിജയമാണ് കോണ്‍ഗ്രസ് രാംഗര്‍ ഉപതെരഞ്ഞെടുപ്പില്‍ നേടിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സാഫിയാ ഖാനാണ് ബി.ജെ.പിയെ തറപറ്റിച്ച് മിന്നുന്ന വിജയം നേടിയത്.

മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയുമായ സുബൈര്‍ ഖാന്റെ ഭാര്യയാണ് സാഫിയ ഖാന്‍. 12,228 വോട്ടുകള്‍ക്കാണ് സാഫിയ ഖാന്റെ വിജയം. ബി.ജെ.പിയുടെ സുഖ് വാന്ത് സിങ്ങിനെയാണ് സാഫിയ അട്ടിമറിച്ചത്. തുടക്കം മുതലേ രാംഗറില്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റമായിരുന്നു കണ്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ജിന്ദില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി മിഥാ ജെ.ജെ.പിയുടെ ദിഗ് വിജയ് ചൗതാലയേക്കാള്‍ 10000 വോട്ടുകള്‍ക്ക് മുന്നിലാണ്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ഇവിടെ മൂന്നാം സ്ഥാനത്താണ്. ജിന്ദ് മണ്ഡലത്തില്‍ നേരത്തെ ജെ.ജെ.പി(ജന്നായക് ജനതാ പാര്‍ട്ടി) യുടെ ദിഗ് വിജയ് ചൗതാലയായിരുന്നു മുന്നിട്ടു നിന്നത്.

വിജയത്തില്‍ സന്തോഷമുണ്ടെന്നും വിജയം പ്രതീക്ഷിച്ചിരുന്നെന്നും സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ടെസ്റ്റ് ഡോസ് മാത്രമാണ് ഇതെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

Top