ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച ഐടി ജീവനക്കാരന്‍ ജാമ്യത്തിലിറങ്ങി പണത്തിനായി അമ്മയെ കൊന്നു; തന്ത്രപരമായി കുടുക്കിയ പോലീസിനെയും വെട്ടിച്ച് കടന്നു

ചെന്നൈ: ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ അറസ്റ്റിലായ ഐ.ടി. ജീവനക്കാരനായ പ്രതി ജാമ്യത്തിലിറങ്ങി അമ്മയെ കൊന്ന് ആഭരണങ്ങള്‍ കവര്‍ന്നു. തുടര്‍ന്ന് വീണ്ടും പോലീസ് പിടിയിലായെങ്കിലും സമര്‍ത്ഥമായി രക്ഷപ്പെട്ടു. ഐ.ടി. ജീവനക്കാരന്‍ എസ്. തഷ്വന്ത് മുംബൈയില്‍ പൊലീസ് കസ്റ്റഡിയില്‍നിന്നാണ് രക്ഷപ്പെട്ടത്. ചെന്നൈയിലേക്ക് കൊണ്ടുവരുന്നതിനിടെ മുംബൈ വിമാനത്താവളത്തിനടുത്തുനിന്നാണ് രക്ഷപ്പെട്ടത്. ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ ഫെബ്രുവരിയില്‍ അറസ്റ്റിലായ ഇയാള്‍ സെപ്റ്റംബറിലാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് അമ്മ സരളയെ കൊന്ന് 25 പവനോളം ആഭരണങ്ങളുമായി കടന്നത്. ഈ കേസില്‍ തന്ത്രപരമായിട്ടായിരുന്നു അറസ്റ്റ്.

ആഭരണങ്ങള്‍ ചെന്നൈയിലുള്ള മണികണ്ഠന്‍ എന്നയാള്‍ക്ക് വിറ്റ് അതില്‍ നിന്ന് ലഭിച്ച പണവുമായി മുംബൈയിലേക്ക് കടന്ന തഷ്വന്തിനെ കുതിരപ്പന്തയം നടക്കുന്ന സ്ഥലത്തുനിന്നാണ് പിടികൂടിയത്. ചൂതു കളിയിലൂടെ പണം ഇരട്ടിപ്പിച്ച് വിദേശത്ത് കടക്കാനായിരുന്നു നീക്കം. ഇതാണ് മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്ന് പൊലീസ് പൊളിക്കാന്‍ ശ്രമിച്ചത്. പടിയൂടിയ തഷ്വന്തിനെ ഇവിടെയുള്ള കോടതിയില്‍ ഹാജരാക്കിയ ശേഷം വിമാനമാര്‍ഗം ചെന്നൈയിലേക്ക് കൊണ്ടുവരാനായിരുന്നു പൊലീസിന്റെ പദ്ധതി. ചെന്നൈയില്‍നിന്നുള്ള അഞ്ചംഗ പൊലീസ് സംഘത്തിനൊപ്പം വിമാനത്താവളത്തിലേക്ക് വന്നുകൊണ്ടിരിക്കേ ഇയാള്‍ കടന്നുകളയുകയായിരുന്നെന്നാണ് വിവരം.
തൊട്ടടുത്ത ഫ്‌ലാറ്റില്‍ താമസിച്ചിരുന്ന ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിനാണ് ഇയാള്‍ നേരത്തേ അറസ്റ്റിലായത്. ജാമ്യത്തില്‍ ഇറങ്ങിയതിനുശേഷം പെണ്‍കുട്ടിയുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. പണം ആവശ്യപ്പെട്ട് അമ്മ സരളയുമായി വഴക്കുണ്ടാക്കുന്നതും പതിവായിരുന്നു. വഴക്കിനിടെ ഇരുമ്പുകമ്പി ഉപയോഗിച്ച് സരളയുടെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ആഭരണങ്ങള്‍ വിറ്റ പണംകൊണ്ട് മുംബൈയില്‍ എത്തിയ തഷ്വന്ത് അവിടെ ഒരു സ്ത്രീക്കൊപ്പമായിരുന്നു താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. അതായത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പുതിയൊരു കാമുകിയെ തഷ്വന്ത് എന്ന ടെക്കി കണ്ടെത്തി. അതിന് ശേഷമാണ് ചൂതുകളിച്ച് പണമുണ്ടാക്കാന്‍ ഇയാള്‍ ഇറങ്ങി പുറപ്പെട്ടതും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഇയാള്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയപ്പോഴാണ് അമ്മയെ കൊലപ്പെടുത്തി 25 പവനോളം ആഭരണങ്ങളുമായി കടന്നത്. ശനിയാഴ്ച വൈകീട്ടോടെയാണ് സരളയെ വീടിനുള്ളില്‍ തലയ്ക്ക് അടിയേറ്റ് മരിച്ചനിലയില്‍ കണ്ടത്. ആഭരണങ്ങള്‍ ഇയാളുടെ സുഹൃത്തിന്റെ കൈയില്‍നിന്ന് പിടിച്ചെടുത്തിരുന്നു. ജയിലില്‍ സഹതടവുകാരായിരുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അമ്മയെ കൊന്ന ശേഷം മോഷ്ടിച്ച സ്വര്‍ണം ഇവര്‍ക്കാണ് കൈമാറിയത്. ഇവരെ പിടികൂടിയതാണ് കേസിലെ നിര്‍ണ്ണായക വഴിത്തിരിവ്. ജെയിംസ്, ഡേവിഡ് തുടങ്ങിയവരാണ് നേരത്തെ പിടിയിലായത്.

തുടര്‍ന്ന് സുഹൃത്തുക്കളെയും മൊബൈല്‍ഫോണും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തഷ്വന്ത് പിടിയിലായത്. തമിഴ്നാട് പൊലീസിന്റെ പ്രത്യേകസംഘം മുംബൈയില്‍ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അമ്മയെ കൊലപ്പെടുത്തി 25 പവനോളം ആഭരണങ്ങളുമായാണ് ഇയാള്‍ കടന്നത്. ശനിയാഴ്ച വൈകിട്ടാണ് സരളയെ വീടിനുള്ളില്‍ തലയ്ക്ക് അടിയേറ്റ് മരിച്ചനിലയില്‍ കണ്ടത്. സരളയെ ഫോണില്‍ വിളിച്ചിട്ടും കിട്ടാതെ വന്നതോടെ ഭര്‍ത്താവ് ശേഖര്‍ മകനെ വിളിച്ചുവെങ്കിലും താന്‍ വീടിനു പുറത്താണെന്നു പറഞ്ഞ് ഫോണ്‍ ‘കട്ട്’ ചെയ്തു. പിന്നീട് വിളിച്ചപ്പോള്‍ ഫോണ്‍ ‘ഓഫ്’ ചെയ്തിരിക്കുകയാണെന്ന സന്ദേശമാണ് ലഭിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടിലെത്തിനോക്കിയപ്പോള്‍ സരളയെ മരിച്ചനിലയില്‍ കാണുകയായിരുന്നു. ശേഖറിന്റെ പരാതിയെത്തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തില്‍ സരളയുടെ ആഭരണങ്ങള്‍ തഷ്വന്ത് സേലയൂരിലുള്ള മണികണ്ഠന്‍ എന്നയാളെ ഏല്‍പ്പിച്ചതായി കണ്ടെത്തി.

കൊലപാതകത്തിനുശേഷമാണ് ആഭരണങ്ങള്‍ ഇയാളെ ഏല്‍പ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി. സരള ധരിച്ചിരുന്നതുകൂടാതെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും കാണാതായിരുന്നു. ജാമ്യത്തില്‍ പുറത്തിറങ്ങിയതിനുശേഷം പണം ആവശ്യപ്പെട്ടു സരളയുമായി ദഷ്വന്ത് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. പണത്തിന് വേണ്ടിയായിരുന്നു ഇത്. ഈ തര്‍ക്കമാകും കൊലയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ഫെബ്രുവരിയില്‍ ആണ് മുഗളിവാക്കത്ത് കൂട്ടുകാര്‍ക്കൊപ്പം കളിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടിയെ കാണാതായത്. പിന്നീട് നടത്തിയ തിരച്ചിലില്‍ പെണ്‍കുട്ടിയെ സമീപത്തുള്ള കുറ്റിച്ചെടികള്‍ക്കുള്ളില്‍ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിലില്‍ പ്രതിയും അന്ന് കൂടിയിരുന്നു. അതിനാല്‍ തന്നെ ആദ്യം ഇയാള്‍ പിടിക്കപ്പൊടാതെ രക്ഷപ്പെട്ടു. പെണ്‍കുട്ടിയെ കാണാതായതിന് ശേഷം അയല്‍വാസിയായ തഷ്വന്ത് യുവാവ് ബാഗുമായി പുറത്ത് പോകുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു.

തിരിച്ചെത്തിയ യുവാവിന്റെ കൈവശം ബാഗ് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് സംശയം തോന്നിയ പൊലീസ് അയാളെ കസ്റ്റഡിയിലെടുത്തു. അയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. ഏഴു മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ഇയാള്‍ക്ക് ജാമ്യം കിട്ടിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് അടുത്ത കൊലയില്‍ ഇയാള്‍ പിടിക്കപ്പെടുന്നത്. ജയിലില്‍നിന്ന് പുറത്തിറങ്ങിയശേഷം തഷ്വന്ത് തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയതായി ഹാസിനിയുടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സരളയുടെ കൊലപാതകത്തെ തുടര്‍ന്ന് ഹാസിനിയുടെ കുടുംബത്തിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. സോഫ്റ്റ് വേര്‍ എന്‍ജിനീയറാണ് തഷ്വന്ത്. പീഡനത്തിന് ശേഷം ഇയാളുടെ പേരില്‍ പിന്നീട് ഗുണ്ടാനിയമം ചുമത്തിയിരുന്നു. ഗുണ്ടാനിയമപ്രകാരം അറസ്റ്റിലായാല്‍ ജാമ്യം ലഭിക്കില്ല. പ്രതിയുടെ അച്ഛന്‍ നല്‍കിയ ഹര്‍ജിയില്‍ ഗുണ്ടാനിയമം റദ്ദാക്കി മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസില്‍ വിചാരണ തുടങ്ങുന്നതിനുമുമ്പുതന്നെ പ്രതിക്ക് ജാമ്യം അനുവദിച്ച നടപടിയെ വിമര്‍ശിച്ച് അച്ഛന്‍ ചന്ദ്രു രംഗത്ത് വന്നിരുന്നു.

തഷ്വന്തിനെ ജാമ്യത്തില്‍ പുറത്തുകൊണ്ടു വരുമെന്ന് തഷ്വന്തിന്റെ പിതാവ് വെല്ലുവിളിച്ചിരുന്നെന്നും ചന്ദ്രു പറഞ്ഞിരുന്നു. മുഗളിവാക്കത്തെ ഫ്‌ളാറ്റ് സമുച്ചയത്തില്‍ താമസിക്കുന്ന തഷ്വന്ത്, അതേ ഫ്‌ലാറ്റില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ വൈകീട്ട് ഫ്‌ളാറ്റിന് സമീപം കളിച്ചുകൊണ്ടിരിക്കെയാണ് തട്ടിക്കൊണ്ടുപോയി കൊന്നത്.

Top