മന്ത്രി പുംഗവന്‍മാർ അക്രമിയെ നേരില്‍ കണ്ട് ഹലേലുയ്യ പാടുന്നു’,വിഎൻ വാസവനും സർക്കാരിനും എതിരെ സമസ്ത മുഖപത്രം

തിരുവനന്തപുരം: ‘നാർക്കോട്ടിക് ജിഹാദ്’ വിവാദത്തിൽപാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദർശിച്ച മന്ത്രി വിഎൻ വാസവനെ വിമർശിച്ച് സമസ്ത മുഖപത്രത്തിൽ ലേഖനം. ‘വേട്ടക്കാരന് ഹലേലുയ്യ പാടുന്നവർ’ എന്ന പേരിൽ മുസ്തഫ മുണ്ടുപാറയാണ് സുപ്രഭാതം ദിനപത്രത്തിൽ ലേഖനം എഴുതിയത്.
വിദ്വേഷ പ്രചാരണം- വേട്ടക്കാരന് ഹലേലുയ്യ പാടുന്നവര്‍ എന്ന തലക്കെട്ടില്‍ മുസ്തഫ മുണ്ടുപാറയുടേതാണ് ലേഖനം. മുസ്‌ലിം സമുദായത്തിനെതിരേ വിദ്വേഷ പ്രചാരണം നടത്തുന്ന തീവ്ര ക്രൈസ്തവ തീവ്രവാദികള്‍ക്ക് ഭരണകൂടവും രാഷ്ട്രീയ പാര്‍ട്ടികളും തണലൊരുക്കുന്നത് ഏറെ ആശങ്കയുണ്ടാക്കുന്നതാണ് എന്ന് ലേഖനത്തിൽ പറയുന്നു. ”ഒരു സമുദായത്തെ യാതൊരു പ്രകോപനവും കാരണവുമില്ലാതെ ഏകപക്ഷീയമായി അതിക്രമിച്ചവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുന്നതിന് പകരം അരമനകള്‍ കയറിയിറങ്ങി ഹലേലുയ്യ പാടുന്നത് കേരള നാടിനെ അപമാനിക്കലാണ്. ഈ നാടകം തിരിയാത്തവരാണ് കേരളത്തിലെ മുസ്‌ലിംകളെന്ന് ധരിച്ചെങ്കില്‍ നിങ്ങൾക്ക് തെറ്റുപറ്റിയെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു”.

ലേഖനത്തിൽ സർക്കാരിനെ വിമർശിക്കുന്ന ഭാഗം ഇങ്ങനെ: ”ഒരേ നാട്ടില്‍ ഓരോ വിഭാഗത്തിനും വെവ്വേറെ നിയമമെന്നത് കടുത്ത അനീതിയാണ്. കേരളം പോലൊരു സംസ്ഥാനത്തിന് പരിചയമില്ലാത്തവയാണിത്. ഒരു വെളിപാടുപോലെ ലക്കും ലഗാനുമില്ലാതെ തോന്നിയത് വിളിച്ച് പറയുക. ഉത്തരവാദപ്പെട്ടവര്‍ അത് കണ്ടില്ലെന്ന് നടിക്കുക. മന്ത്രി പുംഗവന്‍മാർ ഉൾപ്പെടെ ഉളളവർ അക്രമിയെ നേരില്‍ച്ചെന്ന് കണ്ട് ഹലേലുയ്യ പാടുക. ഇരയെ നേരില്‍ ചെന്ന് സമാശ്വസിപ്പിക്കേണ്ടതിന് പകരം വേട്ടക്കാരന് സിന്ദാബാദ് വിളിക്കുക. ഇതില്‍പ്പരം നാണക്കേട് എന്തുണ്ട്. പാലായിലെ വിവാദ വിദ്വേഷ പ്രചാരകന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ മന്ത്രിയുടെ നടപടി അപമാനകരവും പ്രതിഷേധാർഹവുമാണ്. ഇത് പിണറായി സർക്കാരിന്റെയും ഇടത് മുന്നണിയുടേയും ഔദ്യോഗിക നിലപാടാണോ എന്ന് അറിയാൻ താൽപര്യമുണ്ട്..

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിദ്വേഷ പ്രചാരകന് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയ മന്ത്രിയുടെ നടപടി അപമാനകരവും പ്രതിഷേധാർഹവുമാണ്. ഇത് സർക്കാരിന്‍റെ ഔദ്യോഗിക നിലപാടാണോ എന്നറിയാൻ താൽപ്പര്യമുണ്ട്. അക്രമികൾക്കെതിരെ നടപടി എടുക്കാൻ മടിക്കുന്ന അധികാരികൾ കേവലം രാഷ്ട്രീയ നേട്ടത്തിനുവേണ്ടി സമുദായങ്ങൾ തമ്മിലടിക്കാൻ അവസരമൊരുക്കുകയാണ് ചെയ്യുന്നതെന്നും ലേഖനം വിമർശിക്കുന്നു.

ഇന്നലെയായിരുന്നു കോട്ടയത്തെത്തി മന്ത്രി വിഎൻ വാസവൻ ബിഷപ്പിനെ സന്ദർശിച്ചത്. പാലാ ബിഷപ്പുമായി നടത്തിയത് സൗഹൃദ കൂടിക്കാഴ്ച മാത്രമാണ്. സർക്കാർ പ്രതിനിധിയായിട്ടല്ല ബിഷപ്പിനെ കണ്ടത്. തീർത്തും വ്യക്തിപരമായ സന്ദർശനമായിരുന്നു ഇതെന്നും മന്ത്രി പ്രതികരിച്ചിരുന്നു.മന്ത്രിസഭാ രൂപീകരണത്തിന് ശേഷം ഇപ്പോഴാണ് പിതാവിനെ സന്ദർശിക്കാൻ കഴിഞ്ഞത്. തികച്ചും സൗഹാർദ്ദപരമായ സന്ദർശനമായിരുന്നു. ബൈബിൾ, ഖുറാൻ, രാമായണം, ഭഗവദ്ഗീത തുടങ്ങിയ പുണ്യ ഗ്രന്ഥങ്ങളിൽ അഗാധ പാണ്ഡിത്യമുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ വളരെ ശ്രദ്ധാ പൂർവ്വം ശ്ര വിക്കാറുണ്ട്. സന്ദർശനം ഹൃദ്യമായ ഒരു അനുഭവമായിരുന്നു.

സമൂഹ മാധ്യമങ്ങൾ വഴിയും മറ്റും വർഗ്ഗീയ ധ്രുവീകരണത്തിനും ചേരിതിരിവുണ്ടാക്കുവാനും ശ്രമിക്കുന്ന ചില ആസൂത്രിത നീക്കങ്ങൾക്കെതിരെ ഗവണ്മെന്‍റ് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞത് സ്വാഗതം ചെയ്യുന്നു. അസമാധാന അന്തരീക്ഷം സൃഷ്ടിക്കുവാൻ ആരെയും അനുവദിക്കില്ല’ എന്നും വിഎൻ വാസവൻ പറഞ്ഞിരുന്നു.

നാർക്കോട്ടിക് ജിഹാദ് പ്രസ്താവന രൂക്ഷമായ പ്രശ്നമാക്കാൻ ശ്രമം നടത്താൻ ശ്രമിക്കുന്നത് തീവ്രവാദികളാണെന്നും മന്ത്രി ആരോപിച്ചിരുന്നു. ഈ വിഷയം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ സംസ്ഥാന സർക്കാർ ഇടപെട്ടു. അസമാധാനത്തിന്‍റെ അന്തരീക്ഷം ഉണ്ടാക്കാൻ ആരെയും അനുവദിക്കില്ല. നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ ഒരു സമയവായ ചർച്ചയുടെ സാഹചര്യമില്ല. ബിഷപ്പ് നടത്തിയ വിവാദ പ്രസ്താവന അടഞ്ഞ അധ്യായമാണ്. മത സൗഹാർദ്ദം തകർക്കാൻ ആരെയും അനുവദിക്കില്ല. നവ മാധ്യമങ്ങളിലൂടെ വിദ്വോഷ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇക്കാര്യത്തിൽ ഉന്നതതല യോഗത്തിൽ തീരുമാനം ഉണ്ടായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Top