സി.പി.എമ്മില്‍ അഴിമതിയും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും: സംസ്ഥാന കമ്മിറ്റി അംഗവും മുതിര്‍ന്ന നേതാവുമായ ബിശ്വജിത്ത് ദത്ത ബിജെപിയില്‍ ചേര്‍ന്നു

അഗര്‍ത്തല: മുതിര്‍ന്ന സി.പി.എം നേതാവ് ബിശ്വജിത്ത് ദത്ത ബി.ജെ.പിയില്‍ ചേര്‍ന്നു. ത്രിപുരയിലെ മുന്‍ എം.എല്‍.എ ആയിരുന്നു ബിശ്വജിത്ത്. 1964 മുതല്‍ സി.പി.എമ്മില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന അദ്ദേഹം പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നതകളും അഴിമതിയും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും വര്‍ധിച്ചുവെന്ന് ആരോപിച്ചാണ് രാജി വെച്ചത്. പാര്‍ട്ടി മുന്‍ സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ് ബിശ്വജിത്ത് ദത്ത്.

വെള്ളിയാഴ്ച ത്രിപുരയിലെ ഖൊവായ് ജില്ലയില്‍ ബി.ജെ.പി മണ്ഡലം ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് ബിശ്വജിത്ത് ദത്ത ബി.ജെ.പിയില്‍ ചേര്‍ന്നത്. ത്രിപുരയുടെ ചുമതലയുള്ള ബി.ജെപി ദേശീയ സെക്രട്ടറി സുനില്‍ ദിയോധര്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ത്രിപുരയില്‍ ഈ വര്‍ഷമാദ്യം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ഇടതുമുന്നണി ഏകകണ്ഠമായി ബിശ്വജിത് ദത്തയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ജനുവരി 28ന് അദ്ദേഹത്തെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതോടെ ദത്തയെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് മാറ്റി എസ്.എഫ്.ഐ നേതാവ് നിര്‍മല്‍ ബിശ്വാസിനെ മത്സരിപ്പിച്ചു. 2,700 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ബിശ്വാസ് മണ്ഡലത്തില്‍ നിന്ന് ജയിച്ചു. പാര്‍ട്ടി നടപടിയില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 18ന് അദ്ദേഹം എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും രാജിവെച്ചിരുന്നു.

തനിക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നും പാര്‍ട്ടിക്കുള്ളിലെ ക്രൂരമായ ഗൂഢാലോചനയ്ക്ക് താന്‍ ഇരയാവുകയായിരുന്നെന്നും ബിശ്വജിത് ആരോപിച്ചു. അതേസമയം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് ശേഷം ആരോഗ്യനില വഷളായതോടെയാണ് ദത്തയെ മറ്റിയതെന്ന് സി.പി.എം സംസ്ഥാന നേതാവ് പബിത്ര കര്‍ പ്രതികരിച്ചു.

Top