മുടക്കോഴി മലയിലെ റയിഡും ചോര്‍ന്നു; ആകാശിന്റെ ഫോട്ടോ കണ്ട പൊലീസുകാര്‍ വിവരും ചോര്‍ത്തി; പ്രതിയാരാണെ്‌നതില്‍ വിഭ്രമം സൃഷ്ടിക്കാനുള്ള നീക്കമെന്നും ആരോപണം

മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന പ്രതിപക്ഷത്തിന്റെ വാദത്തിന് ശക്തിയേകുന്നതാണ് അന്വേഷണത്തെക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍. പൊലീസിലെ സിപിഎം ചാരന്മാരായ ഉദ്യേഗസ്ഥര്‍ അന്വേഷണ നീക്കങ്ങളെ ഒറ്റുകൊടുക്കുകയാണെന്ന് ജില്ലാ പോലീസ് മേധാവിയും ആരോപിച്ചിരുന്നു.

കൊലപാതകത്തിന് ശേഷം പ്രതികളെ തേടി മുടക്കോഴി മലയില്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ ഗുരുതരമായ പാളിച്ചയുണ്ടായി. പ്രതികളുടെ ഒളിയിടത്തെപ്പറ്റി കൃത്യമായ സൂചന ലഭിച്ച ശേഷമാണു കഴിഞ്ഞ 17നു മുടക്കോഴി മലയിലെ പരിശോധന ജില്ലാ പൊലീസ് മേധാവി ജി. ശിവവിക്രം ആസൂത്രണം ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരിശോധന തുടങ്ങുന്നതിനു മുന്‍പ്, കേസിലെ പ്രതി ആകാശിന്റെ ഫോട്ടോ എല്ലാ പൊലീസുകാര്‍ക്കും വാട്‌സാപ്പിലൂടെ നല്‍കി. ആകാശിനെ തിരിച്ചറിഞ്ഞ ചില പൊലീസുകാര്‍ അപ്പോള്‍ത്തന്നെ വിവരം ചോര്‍ത്തിയതായാണു സൂചന. ആരാണു ചോര്‍ത്തിയതെന്നു വ്യക്തമായിട്ടില്ലെങ്കിലും സംഭവം പൊലീസ് കാര്യമായിത്തന്നെ അന്വേഷിക്കുന്നുണ്ട്.

മണിക്കൂറുകളോളം തിരഞ്ഞിട്ടും പൊലീസ് സംഘത്തിന് ആരെയും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഇതില്‍ എസ്പി കടുത്ത അതൃപ്തി സേനാംഗങ്ങളെ അറിയിക്കുകയും ചെയ്തു. ഇതിനു ശേഷമാണ്, അന്വേഷണ വിവരം ചോരുന്നതിനെപ്പറ്റി എസ്പി ഡിജിപിയോടു പരാതി അറിയിച്ചത്. രേഖാമൂലമല്ല, ഫോണില്‍ അറിയിച്ചതായാണു വിവരം. ആരുടെയും പേരെടുത്തു പറയാതെയായിരുന്നു പരാതി.

ആകാശിനെ മുടക്കോഴി മലയില്‍ നിന്നും പിടിച്ചതാണെന്ന പൊലീസ് വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം. സ്റ്റേഷനിലെത്തി ഹാജരാകുകയാണ് പിന്നീട് ഉണ്ടായതെന്ന് അന്നുതന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ആകാശ് ആക്രമണത്തില്‍ പങ്കെടുത്തിരുന്നോ ഇല്ലയോ എന്ന് ഇനിയും വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. ഡമ്മി പ്രതിയാണെന്ന വിമര്‍ശനവും ശക്തമാണ്. യഥാര്‍ത്ഥ പ്രതി ആരാണെന്ന വിഭ്രമം സൃഷ്ടിച്ച് കൊലപാതകികളെ രക്ഷിക്കുന്നതിനുള്ള കളിയാണോ ഇതെല്ലാമെന്നും സംശയമുണ്ട്.

പൊലീസിലെ വിവരങ്ങള്‍ ചോരുന്നതായി എസ്പി പരാതി പറഞ്ഞ കാര്യം ഡിജിപി ശരിവച്ചുവെങ്കിലും എസ്പി നിഷേധിച്ചു. തുടര്‍ന്നാണ്, റേഞ്ച് ഐജി മഹിപാല്‍ യാദവിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ പുനഃസംഘടിപ്പിച്ചത്. കൊലപാതകം നടന്ന രാത്രിയില്‍ വാഹനം കണ്ടെത്താന്‍ വൈകിയതും കൊലപാതക വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാന്‍ വൈകിയതും മട്ടന്നൂര്‍ പൊലീസിനു സംഭവിച്ച വീഴ്ചയാണ്.

Top