കേസ് അട്ടിമറിക്കപ്പെട്ടു ?ശ്രീറാം വെങ്കിട്ടരാമന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം ഇല്ലെന്ന് റിപ്പോര്‍ട്ട്.ജയിലില്‍ നിന്നും ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ രക്ഷപ്പെടുന്നു .?ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധനയില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സൂചന. കെമിക്കല്‍ പരിശോധനാ ലാബിലെ ഫലം ഔദ്യോഗികമായി നാളെയാണ് കൈമാറുക. അപകടം നടന്ന് ഒമ്പത് മണിക്കൂറിന് ശേഷമാണ് രക്ത സാമ്പിളെടുത്തത്.

അതേസമയം നിയമം തെറ്റിച്ച് കൊണ്ട് സ്വകാര്യ ആശുപത്രിയില്‍ ശ്രീറാം ചികിത്സ തേടിയത് രക്തത്തിലെ ആല്‍ക്കഹോളിന്റെ സാന്നിധ്യം കുറയ്ക്കാനാണെന്ന ആരോപണം ഉയരുന്നതിനിടെയാണ് ഫലം വന്നിരിക്കുന്നത്. ശ്രീറാം മദ്യപിച്ചിരുന്നതായി സംഭവ സ്ഥലത്തുണ്ടായിരുന്ന ദൃക്‌സാക്ഷികളും ആദ്യം അദ്ദേഹത്തെ കൊണ്ട് പോയ ജനറല്‍ ആശുപത്രിയിലെ ഡോക്ടറും പൊലീസ് ഉദ്യോഗസ്ഥനും കൂടെയുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസും പറഞ്ഞിരുന്നു.അപകടം നടക്കുന്ന സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കാന്‍ സാധിക്കാത്ത പക്ഷം സ്റ്റേഷന്‍ ജാമ്യം കിട്ടുന്ന മനപൂര്‍വ്വമല്ലാത്ത നരഹത്യ മാത്രമായിരിക്കും ശ്രീറാമിന്റെ പേരില്‍ നിലനില്‍ക്കുന്ന കുറ്റം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആദ്യം വൈദ്യ പരിശോധന നടത്തിയ ഡോക്ടര്‍ സ്മെല്‍ ഓഫ് ആല്‍ക്കഹോള്‍ എന്നെഴുതിയിരുന്നു. അപകട സമയത്ത് ശ്രീറാം വെങ്കിട്ടറാം മദ്യപിച്ചെന്ന് ബോധ്യമുള്ളത് കൊണ്ടാണ് സ്റ്റേഷനില്‍ എത്തിച്ചതെന്ന് മ്യൂസിയം സ്റ്റേഷനിലെ എസ് ഐ ജയപ്രകാശ് പറയുന്നതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. ശ്രീറാം നല്ലരീതിയില്‍ മദ്യപിച്ചശേഷമാണ് എത്തിയതെന്നും താന്‍ ഡ്രൈവ് ചെയ്യാമെന്നു പറഞ്ഞിട്ടും ശ്രീറാം കാര്‍ ഓടിക്കുകയായിരുന്നു എന്നാണ് വഫ ഫിറോസ് മൊഴി നല്‍കിയിരുന്നത്.

അപകടത്തില്‍പ്പെട്ട വാഹനം ഓടിച്ചയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനൊപ്പം മെഡിക്കല്‍ പരിശോധനയ്ക്കും രക്തപരിശോധനയ്ക്കും പോലീസ് ആവശ്യപ്പെടണം (പ്രത്യേകിച്ച് മദ്യപിച്ച് എന്ന് സംശയം ഉണ്ടെങ്കില്‍) എന്നതാണ് നിയമം.ശ്രീറാം മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ. തന്നെ പറയുന്നുണ്ടെങ്കിലും രക്തപരിശോധന ആവശ്യപ്പെട്ടില്ല. മദ്യത്തിന്റെ മണമുണ്ടെന്ന് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രേഖപ്പെടുത്തിയിട്ടും പോലീസ് രക്തപരിശോധന നിര്‍ദേശിച്ചില്ലെന്നത് പൊലീസ് ഒത്തു കളിച്ചത് കൊണ്ടാണെന്ന് ആരോപണമുണ്ടായിരുന്നു.

അതേസമയം ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. ജില്ലാ ജയിലിലെ റിമാന്‍ഡ് പ്രതിയായി തന്നെയാണ് ശ്രീറാമിനെ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയത്. ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് പൊലീസ് സെല്‍ വാര്‍ഡിലേക്കാണ് മാറ്റിയത്.

ശ്രീറാമിനെ ജയിലേക്കയക്കണോ ആശുപത്രിയിലേയ്ക്ക് മാറ്റണോ എന്ന തീരുമാനമെടുക്കാന്‍ രണ്ടു മണിക്കൂറാണ് അധികൃതര്‍ എടുത്തത്. ഈ രണ്ടു മണിക്കൂറും ജയിലിനു പുറത്ത് ആംബുലന്‍സില്‍ കിടത്തിയിരിക്കുകയായിരുന്നു ശ്രീറാമിനെ.നേരത്തെ കിംസ് ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റാന്‍ ശ്രീറാമിനെ വഞ്ചിയൂര്‍ മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്നാണ് ശ്രീറാമിനെ പൂജപ്പുര സബ് ജയിലിലേയ്ക്ക് മാറ്റാന്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരുന്നു.

എന്നാല്‍ ശ്രീറാമിന് കൂടുതല്‍ ചികിത്സ വേണമെങ്കില്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റാം എന്നും മജിസ്‌ട്രേറ്റ് പറഞ്ഞിരുന്നു. കൈക്ക് പരിക്കുള്ളതിനാല്‍ കൂടുതല്‍ ചികിത്സ ആവശ്യമുണ്ടെന്ന് ശ്രീറാം പൊലീസിനെ അറിയിക്കുകയും തുടര്‍ന്നാണ് രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റാന്‍ തീരുമാനമെടുക്കുന്നത്.

അതേസമയം, ശ്രീറാം വെങ്കടരാമന്‍ ജാമ്യാപേക്ഷ നല്‍കി. ജാമ്യാപേക്ഷ തിങ്കളാഴ്ച തിരുവനന്തപുരം കോടതി പരിഗണിക്കും.സാരമായ പരിക്കേറ്റ രോഗിയെ പോലെ സ്ട്രെച്ചറില്‍ ആയിരുന്നു ശ്രീറാമിനെ കിംസ് ആശുപത്രിയില്‍ നിന്നും ആംബുലന്‍സിലേയ്ക്ക് മാറ്റിയത്. ആംബുലന്‍സില്‍ വെച്ചാണ് മജിസ്ട്രേറ്റ് ശ്രീറാമിന്റെ മൊഴിയെടുത്തത്.

Top