ശ്രീറാമിന് ഇനി വിശ്രമം; ആശുപത്രി വിട്ടു

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം.ബഷീർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിലെ മുഖ്യപ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ ഇന്നലെ വൈകുന്നേരം മെഡിക്കൽ കോളേജ് ആശുപത്രി വിട്ടു. മെഡിക്കൽ സംഘം നടത്തിയ പരിശോധനയിൽ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ശ്രീറാമിന് ഒരുമാസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.

നാലു ദിവസം മുൻപ് തീവ്രപരിചരണ വിഭാഗത്തിൽനിന്ന് സ്റ്റെപ്പ് ഡൗൺ വാർഡിലേക്കും തുടർന്ന് പേ വാർഡിലേക്കും മാറ്റിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അപകടത്തിനു സാക്ഷിയായിരുന്ന സ്വകാര്യ ഭക്ഷണവിതരണ കമ്പനി ജീവനക്കാരനായ ബെൻസണും അന്വേഷണസംഘത്തിനു മൊഴികൊടുത്തു. ശ്രീറാമാണ് വാഹനം ഓടിച്ചിരുന്നതെന്നും ഇയാൾ മദ്യപിച്ചിരുന്നുവെന്നും ബെൻസൺ മൊഴിനൽകി. അപകടം നടന്ന സമയത്ത് ഇതുവഴി ബൈക്കിൽ വരുകയായിരുന്നു ബെൻസൺ. വാഹനം അമിതവേഗത്തിലാണ് വന്നത്. ഡ്രൈവറുടെ സീറ്റിൽനിന്നു പുറത്തിറങ്ങിയത് ശ്രീറാം വെങ്കിട്ടരാമൻതന്നെയായിരുന്നെന്നും ബെൻസൺ പോലീസിനോടു പറഞ്ഞിട്ടുണ്ട്. കഴിഞ്ഞദിവസം മൊഴിനൽകിയ ജോബിയും ശ്രീറാം മദ്യപിച്ചിരുന്നുവെന്നാണ് മൊഴിനൽകിയത്. കാർ ഓടിച്ചിരുന്നത് ശ്രീറാമാണെന്ന് ജോബിയും പറഞ്ഞിരുന്നു.

അപകടത്തിൽപ്പെട്ട കാറിന്റെ ക്രാഷ് ഡാറ്റ റെക്കോഡർ എന്ന ഭാഗം പരിശോധിക്കാൻ അന്വേഷണസംഘം കാർകമ്പനിയുടെ സഹായം തേടി. അപകടത്തിൽപ്പെട്ടപ്പോൾ കാറിന്‍റെ വേഗം ഉള്‍പ്പെടെയുള്ള കാര്യങ്ങൾ ഇതിലൂടെ കണ്ടെത്താനാകും.

Top