ശാശ്വതീകാനന്ദ പ്രതിയായ വധശ്രമക്കേസിലുള്‍പ്പെട്ട വൈദികന്റെ മരണത്തിലും ദുരൂഹത

തിരുവനന്തപുരം : സ്വാമി ശാശ്വതീകാനന്ദ ഒന്നാം പ്രതിയായിരുന്ന വധശ്രമക്കേസില്‍ കൂട്ടുപ്രതിയായ വൈദികന്റെ മുങ്ങിമരണത്തിലും ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍ രംഗത്തെത്തി. വര്‍ക്കല സ്വദേശി വി. രാധാകൃഷ്‌ണനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഏഴാം പ്രതിയായിരുന്ന ഫാദര്‍ കെ.വി വര്‍ക്കിയുടെ മുങ്ങി മരണത്തില്‍ ദുരൂഹതയുണ്ടെന്ന്‌ ആരോപിച്ചാണ്‌ ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുന്നത്‌. വര്‍ക്കല സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഏഴാം പ്രതിയായിരുന്ന ഫാദര്‍ കെ.വി.വര്‍ക്കിയും സംശയാസ്പദമായ സാഹചര്യത്തില്‍ മുങ്ങിമരിക്കുകയായിരുന്നു. സ്വാമി പെരിയാറ്റില്‍ മുങ്ങിമരിച്ചപ്പോള്‍ ഫാദര്‍ കെ.വി.വര്‍ക്കി രണ്ടുവര്‍ഷത്തിനുശേഷം ജൂലൈയില്‍ പമ്പയാറ്റിലാണ് മുങ്ങിമരിച്ചത്. തന്റെ മരണം അടുത്തതായി ഫാദര്‍ കെ.വി.വര്‍ക്കി ‌സൂചിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

വര്‍ക്കല സ്വദേശി വി. രാധാകൃഷ്ണനെ 1992 ഡിസംബറിലാണ് ചിലര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. ശിവഗിരിയില്‍ സ്വാമി ശാശ്വതീകാനന്ദയുടെ നേതൃത്വത്തില്‍ നടക്കുന്ന ചില കാര്യങ്ങളെക്കുറിച്ചു പ്രതിയോഗി എന്ന പേരില്‍ ഒരു പുസ്തകം എഴുതിയതാണു തട്ടിക്കൊണ്ടുപോകലിനും വധശ്രമത്തിനും കാരണമെന്നാണ് രാധാകൃഷ്ണന്റെ പരാതി. ഈ കേസില്‍ സ്വാമി ശാശ്വതീകാനന്ദ ഒന്നാം പ്രതിയും എറണാകുളത്ത് വൈദികനായിരുന്ന വര്‍ക്കി കറുകയില്‍ എഴാം പ്രതിയുമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസിലെ പ്രതികള്‍ കുറ്റക്കാരാണെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 2007 മേയ് 30നു കണ്ടെത്തിയപ്പോഴേക്കും പ്രതികളായ സ്വാമി ശാശ്വതീകാനന്ദനയും ഫാദര്‍ വര്‍ക്കി കറുകയിലും മുങ്ങിമരിച്ചിരുന്നു. കളമശേരി പൊലീസ് റജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ ക്രൈം ബ്രാഞ്ച് എട്ടു പേര്‍ക്കെതിരെയാണ് കുറ്റപത്രം നല്‍കിയിരുന്നത്. സെഷന്‍സ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കിയതിനെത്തുടര്‍ന്ന് കേസ് തീര്‍പ്പായിട്ടില്ല .ശിവഗിരിയില്‍ സ്വാമിശാശ്വതീകാനന്ദയുടെ നേതൃത്വത്തില്‍ നടക്കുന്ന ചില കാര്യങ്ങളെക്കുറിച്ച്‌ ‘പ്രതിയോഗി’ എന്ന പേരില്‍ ഒരു പുസ്‌തകം എഴുതിയതാണ്‌ തട്ടിക്കൊണ്ടുപോകലിനും വധശ്രമത്തിനും കാരണമെന്നാണ്‌ വി. രാധാകൃഷ്‌ണന്റെ പരാതി. പ്രതികളായ മൂന്നുപേര്‍ ഇപ്പോഴും ഒളിവിലാണെന്നും ഇരുവര്‍ക്കും നീന്തല്‍ അറിയാമായിരുന്നുവെന്നും ഒരു ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ വി.രാധാകൃഷ്‌ണന്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌.

Top