ഭൂമി കുംഭകോണം ; കേസ് സുപ്രീം കോടതിയിലേക്ക്; ക്രിസ്തുമതത്തിൽപ്പെട്ട ജഡ്ജിമാരെ ഒഴിവാക്കണമെന്ന ആവശ്യം !അടിയന്തരമായി കേൾക്കണമെന്ന് ഹർജി

കൊച്ചി: സിറോ മലബാർ സഭയുടെ എറണാകുളം – അങ്കമാലി രൂപതയുടെ ഭൂമികുംഭകോണവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയിലേക്ക്. കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ പൊലീസ് അന്വേഷണം തടഞ്ഞ ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണു ഹർജി. അങ്കമാലി സ്വദേശി മാർട്ടിൻ‌ പയ്യപ്പള്ളിൽ ആണു ഹർജി നൽകിയത്. ഡിവിഷൻ ബെഞ്ചിന്റെ സ്റ്റേ നീക്കി അന്വേഷണം തുടരാൻ ഉത്തരവിടണമമെന്നാണ് ആവശ്യം. അടിയന്തരമായി വാദം കേൾക്കണമെന്ന് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടും.

ആലഞ്ചേരി അടക്കം നാലുപേർക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന സിംഗിൾ ബെഞ്ചിന്റെ വിധി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നേരത്തേ സ്റ്റേ ചെയ്തിരുന്നു. അതേസമയം, ഹൈക്കോടതിയിൽ കേസ് പരിഗണിക്കുന്നതിൽനിന്നു ക്രിസ്തുമതത്തിൽപ്പെട്ട ജഡ്ജിമാരെ ഒഴിവാക്കണമെന്ന ആവശ്യവും ഹർജിക്കാരൻ മുന്നോട്ടു വച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സീറോ മലബാർ സഭയെ വെട്ടിലാഴ്ത്തിയ ഭൂമി വിവാദത്തില്‍ ഇടപെടില്ലന്ന് സിബിസിഐ. ആരായാലും പാലിക്കേണ്ടത് രാജ്യത്തെ നിയമമാണെന്ന് പ്രസിഡന്റ് കര്‍ദിനാള്‍ ഒാസ്വാള്‍ഡ് ഗ്രേഷ്യസ് പറഞ്ഞിരുന്നു . ഇത് കാനോന്‍ നിയമത്തിലും വ്യക്തമാക്കുന്നുണ്ട്. സഭാ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുമ്പോള്‍ സുതാര്യതയും സാമ്പത്തിക അച്ചടക്കവും പാലിക്കണമെന്നും അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു .സീറോ മലബാർ സഭയിലെ കോടികളുടെ ഭുമി കുംഭകോണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ എത്തിയ കേസിൽ ‘തനിക്ക് ഇന്ത്യൻ നിയമങ്ങൾ ബാധകമല്ലെന്നും ഭൂമി ഇടപാട് കേസിൽ പോപ്പിന് മാത്രമേ തനിക്ക് മേൽ അധികാരം ഉള്ളൂ എന്നും കർദിനാൾ മാർ ആലഞ്ചേരി കോടതിയിൽ വാദം ഉന്നയിച്ചിരുന്നു.

Top