ഭൂമി വിൽപ്പനയ്ക്ക് സാജു വർഗീസ് കുന്നേലിനെ ഇടനിലക്കാരനാക്കിയത് മാർ ആലഞ്ചേരി.ഭൂമികുംഭകോണത്തിൽ കർദിനാൾ മാർ ആലഞ്ചേരിയുടെ കുറ്റസമ്മതം

കൊച്ചി: സിറോ മലബാർസഭ ഭൂമി ഇടപാടിൽ ക്രമക്കേട് നടന്നുവെന്ന് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ കുറ്റസമ്മതം. വൈദിക സമിതി നിയോഗിച്ച അന്വേഷണ കമ്മീഷന് കർദിനാൾ മൊഴി  നൽകി. അന്വേഷണ കമ്മീഷന് എഴുതി നൽകിയ മൊഴിയിലാണ് കുറ്റസമ്മതം നടത്തിയത്. മൊഴിയുടെ പകർപ്പും കമ്മീഷന്‍റെ അന്തിമ റിപ്പോർട്ടും ഡെയിലി ഇന്ത്യൻ ഹെറാൾഡിന് ലഭിച്ചു. എറണാകുളം – അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് വിവാദമായതോടെയാണ് വൈദിക സമിതി ആറംഗ അന്വേഷണ കമ്മീനെ നിയോഗിച്ചത്.സീറയോ മലബാർ സഭയുടെ ഭൂമികുംഭകോണത്തിന്റെ ഞെട്ടിക്കുന്ന സത്യവിവരങ്ങൾ ആദ്യം ബ്രെക്ക് ചെയ്തത് ഡെയിലി ഇന്ത്യൻ ഹെറാൾഡ് ആയിരുന്നു .പതുക്കെ പതുക്കെ മുഖ്യധാരാ മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു.ഭൂമി മാർ ജോർജ് ആല‌ഞ്ചേരി പ്രതിക്കൂട്ടിൽ ആയി .വൈദിക സമിതിയുടെ അന്വോഷണത്തിൽ കർദിനാളിനെതിരെ ഗുരുതര ആരോപണങ്ങൾ കണ്ടെത്തി .ഇടപാടുകൾ എല്ലാം കർദിനാൾ നേരിട്ടു തന്നെയാണ് നടത്തിയത് .എന്നാൽ പണം കിട്ടുമെന്ന് ഉറപ്പാക്കിയില്ല.ഒടുവിൽ പിഴവുകളിൽ ദുഃഖമെന്ന് കർദിനാൾ കുറ്റസമ്മതവും നടത്തി. REPORT 2

ഫാദർ ബെന്നി മാരാംപറമ്പിൽ അധ്യക്ഷനായ സമിതിയുടെ അന്തിമ റിപ്പോർ‍ട്ടിലാണ് കർദിനാളിന്‍റെ കുറ്റസമ്മത മൊഴിയുള്ളത്. ഭൂമി വിൽപ്പനയിൽ സഭാ നിയമങ്ങളോ സിവിൽ നിയമങ്ങളോ ലംഘിക്കാൻ ഉദ്ദേശിച്ചിരുന്നില്ല.എന്നാൽൽ ചില ക്രമക്കേടുകൾ സംഭവിച്ചു. അതിൽ ദുഖമുണ്ടെന്ന് കർദിനൾ ആലഞ്ചേരി അന്വഷണ കമ്മീഷന് എഴുതി നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്.ഭൂമി വിൽപ്പനയ്ക്ക് സാജു വർഗീസ് കുന്നേലിനെ ഇടനിലക്കാരനാക്കിയത് താനാണെന്നും കർദിനാൾ എഴുതി നൽകിയിട്ടുണ്ട്.QUESTION ALECHERY

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കമ്മീഷൻ മറ്റ് ചില സുപ്രധാന കണ്ടെത്തലുകളും റിപ്പോർ‍ട്ടിലുണ്ട്. എല്ലാ ഭൂമി ഇടപാടുകളും കർദിനാൾ നേരിട്ട് ഇടപെട്ടാണ് നടത്തിയത്. എന്നാൽ ഭൂമി വിൽപ്പനയിലൂടെ കിട്ടേണ്ട പണം അതിരൂപതയ്ക്ക് കിട്ടുമെന്ന് ഉറപ്പാക്കാനുള്ള ഇടപെടൽ കർദിനാൾ നടത്തിയില്ല. സിറോ മലബാർ സഭയുടെ അദ്യകഷനെന്ന നിലയിൽ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി സഭാ നിയമങ്ങളെ ബഹുമാനിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. ഭൂമി ഇടപാടിലൂടെ അതിരൂപതയ്ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയവർക്കെതിരെ സഭാ നിയമ പ്രകാരവും സിവിൽ നിയമപ്രകാരവുമുള്ള നടപടി ആവശ്യപ്പെട്ടാണ് റിപ്പോർട്ട് അവസാനിപ്പിക്കുന്നത്. ഇന്നെല ചേർന്ന വൈദിക സമിതിയിൽ ഈ റിപ്പോർട്ട് അവതരിപ്പിച്ചപ്പോഴാണ് കർദിനാൾ റിപ്പോർട്ട് അംഗീകരിക്കാതെ യോഗം അവസാനിപ്പിച്ചത്.

അതേസമയം, ഭൂമി ഇടപാട് കേസ് ഇന്ന് കോടതി പരിഗണിക്കും. ഭൂമി ഇടപാടിൽ സഭക്ക് സാമ്പത്തിക നഷ്ടമുണ്ടായെന്ന് ചൂണ്ടിക്കാണിച്ച് കാത്തലിക്ക് അസോസിയേഷൻ ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ പ്രസിഡന്‍റ് പോളച്ചൻ പുതുപ്പാറ പരാതി നൽകിയിരുന്നു.കഴിഞ്ഞ ദിവസം സഹായമെത്രാൻ സെബാസ്റ്റ്യൻ എടയന്ത്രത്തിൽ ഉൾപ്പെടെ അഞ്ച് വൈദികർക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. എറണാകുളം സിജെഎം കോടതിയാണ് കേസ് പരിഗണിക്കുന്നത്.

Top