ട്രംപിന്റെ വക പുടിന് പുകഴ്ത്തലും ബൈഡന് കളിയാക്കലും !!

വാഷിങ്ടണ്‍: താന്‍ അധികാരത്തിലുണ്ടായിരുന്നെങ്കില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ യുക്രൈനോട് ഇങ്ങനെ ചെയ്യില്ലായിരുന്നുവെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പുടിന്‍ ഇപ്പോള്‍ നടത്തുന്നത് ബുദ്ധിപരമായ നീക്കമാണെന്നും ട്രംപ് പറഞ്ഞു.

യുക്രൈനിലെ രണ്ട് വിമത പ്രദേശങ്ങളെ സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിച്ചതിലൂടെ ബുദ്ധിപരമായ നീക്കമാണ് പുടിന്‍ നടത്തിയിരിക്കുന്നത്. ഇന്ധനവില കുതിച്ചുയരുന്നതിന് ഇത് കാരണമാകും. കൂടുതല്‍ കൂടുതല്‍ സമ്പന്നരാകുക എന്ന പുടിന്റെ ആഗ്രഹം തന്നെയാണ് ഇതിലൂടെ നിറവേറപ്പെടുകയെന്ന് ട്രംപ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വ്ളാഡിമിര്‍ പുടിനെ തനിക്ക് നന്നായി അറിയാം. താനായിരുന്നു അമേരിക്കയില്‍ അധികാരത്തിലെങ്കില്‍ ഒരു കാരണവശാലും ഇങ്ങനെ ചെയ്യാന്‍ പുടിന്‍ മുതിരുകയില്ലായിരുന്നെന്നും ട്രംപ് പറഞ്ഞു. റഷ്യ-യുക്രൈന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് വിഷയത്തിലെ അമേരിക്കന്‍ ഇടപെടലുകളെ വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയത്.

കിഴക്കന്‍ യുക്രൈനിലെ വിമത മേഖലകളായ ഡൊണെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക് എന്നിവയെ സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിച്ച പുടിന്റെ നടപടിയെ കുറിച്ചായിരുന്നു ട്രംപിന്റെ പ്രതികരണം. റഷ്യയുടെ ഈ കുതന്ത്രത്തോട് ജോ ബൈഡന്‍ സര്‍ക്കാര്‍ ദുര്‍ബലമായാണ് പ്രതികരിച്ചതെന്നും ട്രംപ് കുറ്റപ്പെടുത്തി.

യുക്രൈനില്‍ റഷ്യന്‍ അധിനിവേശമുണ്ടായാല്‍ കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്നായിരുന്നു അമേരിക്കയുടെ നിലപാട്. യുക്രൈനിലേക്ക് തങ്ങള്‍ സൈനികരെ അയക്കില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നു.

Top