മീഡിയാ വൺ ഇതുവരെ തുടർന്ന് വന്ന പാത അങ്ങനെ തന്നെ മുന്നോട്ട് പോകുമെന്ന് സി.എൽ തോമസ്. ഏഷ്യാനെറ്റ് ക്ഷമ ചോദിച്ചു; രണ്ട് മാദ്ധ്യമങ്ങള്‍ക്ക് രണ്ട് നീതിയല്ലാത്തതിനാലാണ് മീഡിയ വണ്ണിന്റെ വിലക്ക് പിന്‍വലിച്ചതെന്ന് വി. മുരളീധരന്‍..

ന്യൂഡല്‍ഹി: സമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസിന്റേയും മീഡിയ വണ്ണിന്റേയും വിലക്ക് മാറ്റിയതില്‍ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി വി.മുരളീധരന്‍. സംഭവത്തില്‍ ഏഷ്യാനെറ്റ് മാപ്പു പറഞ്ഞെന്ന് അദ്ദേഹം വ്യക്തമാക്കി.മാദ്ധ്യമ സ്വാതന്ത്രത്തിനായി പ്രവര്‍ത്തിച്ചവരാണ് ഭാരതീയ ജനതാ പാര്‍ട്ടി. നിയമങ്ങള്‍ പാലിക്കാനുള്ള ഉത്തരവാദിത്വം മാദ്ധ്യമങ്ങള്‍ക്കുണ്ട്. നിയമം ലംഘിച്ചതിനാണ് നടപടി ഉണ്ടായത്. ക്ഷമ ചോദിച്ചതിനാല്‍ സംപ്രേക്ഷണം പുനരാരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.രണ്ട് മാദ്ധ്യമങ്ങള്‍ക്ക് രണ്ട് നീതി അല്ലാത്തതിനാലാണ് രണ്ടാമത്തെ ചാനലിന്റെ വിലക്ക് പിന്‍വലിച്ചതെന്നും മീഡിയ വണ്‍ ചീഫിന്റെ പ്രതികരണം പല്ലി മലര്‍ന്ന് കിടന്ന് ഉത്തരത്തില്‍ താങ്ങുന്നത് കൊണ്ടാണെന്നും മുരളീധരന്‍ വ്യക്തമാക്കി.

വടക്ക് കിഴക്കന്‍ ദില്ലിയില്‍ കലാപം റിപ്പോര്‍ട്ട് ചെയ്തതിന്‍റെ പേരിലാണ് മലയാളത്തിലെ പ്രമുഖ വാര്‍ത്താ ചാനലുകളായ മീഡിയ വണ്ണിന്‍റേയും ഏഷ്യാനെറ്റ് ന്യൂസിന്‍റേയും സംപ്രേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്.  കലാപം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ വാര്‍ത്താ വിതരണ സംപ്രേഷണ ചട്ടങ്ങള്‍ ലംഘിച്ചു എന്നാണ് ചാനലുകള്‍ക്കെതിരെ ഉയര്‍ത്തിയ ആരോപണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാ വണ്ണിനും 48 മണിക്കൂർ വിലക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയത് ഇന്നലെ രാത്ി ഏഴരയ്ക്കാണ്. നാളെ വൈകിട്ട് ഏഴര വരെ വിലക്കുണ്ടാകുമെന്ന് ഏവരും പ്രതീക്ഷിച്ചു. എന്നാൽ ഇന്ന് രാവിലെ ടി വി വച്ചു നോക്കിയപ്പോൾ ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ലൈവായി തന്നെ നടക്കുന്നു. പത്ത് മണി വരെ ഇത്തരത്തിലൊരു വിലക്ക് ഏഷ്യാനെറ്റ് ന്യൂസ് നേരിട്ടതായി പോലും വാർത്താ ചാനൽ ഒരു വരി പോലും വാർത്തായി നൽകിയില്ല. ഒന്നും സംഭവിക്കാത്ത മട്ടിൽ വാർത്തകൾ നൽകി. ബിജെപി എംപിയും ഏഷ്യാനെറ്റ് ഉടമയുമായ രാജീവ് ചന്ദ്രശേഖറിന്റെ അതിവേഗ ഇടപെടലുകളിലേക്ക് ചർച്ചകളെത്തി. എന്നാൽ പെട്ടെന്ന് മീഡിയാ വണ്ണും സംപ്രേഷണം തുടങ്ങി. ഏഷ്യാനെറ്റ് ന്യൂസിൽ നിന്നും വിഭിന്നമായിരുന്നു അവിടെ കാര്യങ്ങൾ. കൃത്യമായി എല്ലാ വിശദീകരിച്ചാണ് മീഡിയാ വൺ വാർത്ത പ്രക്ഷേപണം തുടങ്ങിയത്.


48 മണിക്കൂർ വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ കൃതമയാ വിശദീകരണം മീഡിയാ വൺ നൽകി. സത്യസന്ധമായ വാർത്തകളുമായി മുന്നോട്ട് പോകുമെന്നും മീഡിയാ വണിൻന്റെ നിലപാടിൽ ഒരു തരി മാറ്റം വരില്ലെന്നും ചീഫ് എഡിറ്റർ സി.എൽ തോമസ് ലൈവ് ചാനൽ ചർച്ചയിൽ വിശദീകരിച്ചു. ഞങ്ങൾ ഇരുട്ടിലായ 14 മണിക്കൂർ ഈ നാട്ടിലെ രാഷ്ട്രീയ പ്രവർത്തരും സംസ്‌കാരിക പ്രവർത്തകരും നൽകിയ പിന്തുണയ്ക്ക് നന്ദി. 14 മണിക്കൂർ കഴിഞ്ഞപ്പോൾ വിലക്ക് കേന്ദ്ര സർക്കാർ സ്വമേധയാ മാറ്റിയിരിക്കുന്നു. ജനങ്ങളുടെ പിന്തുണയാകാം വിലക്ക് പിൻവലിക്കാൻ കാരണമെന്നും സി.എൽ തോമസ് വിശദമാക്കുന്നു. ജനകീയ വികാരത്തെ സർക്കാർ മാനിക്കുന്നതിൽ സന്തോഷിക്കുന്നു. ഇന്നലെ 7: 30 നാണ് വിലക്ക് തുടങ്ങിയത്. പിന്നീടാണ് വിശദമായ കത്ത് മീഡിയ വണ്ണിന് ലഭിച്ചത്. ഇതുവരെ മീഡിയാ വൺ തുടർന്ന് വന്ന പാത അങ്ങനെ തന്നെ മുന്നോട്ട് കൊണ്ട് പോകും. ജനാധിപത്യത്തിന് കളങ്കം വരുത്താത്ത വാർത്താപാതയുമായി ഇനിയും ചാനൽ മുന്നോട്ട് പോകുമെന്നും സി.എൽ തോമസ് വിശദമാക്കുന്നു. ഇതിനൊപ്പം കേന്ദ്രത്തിന് മാപ്പൊന്നും എഴുതി നൽകിയെന്നും അറിയിച്ചു.

ആരാധാനാലയങ്ങള്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തു, കലാപം ഏകപക്ഷീയമായി റിപ്പോര്‍ട്ട് ചെയ്തു, സംഘര്‍ഷ സാധ്യത നില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യം മുഴുവന്‍ കലാപം പടര്‍ന്നു പിടിക്കാന്‍ സഹായിക്കുന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തു മുതലായ കുറ്റങ്ങള്‍ക്കാണ് ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും എതിരെ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം നടപടി സ്വീകരിച്ചത്.

ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതിൽ അപാകതയുണ്ടെന്ന് ആരോപിച്ചായിരുന്നു വിലക്ക്. മാർച്ച് ആറിന് രാത്രി ഏഴരയ്ക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. 48 മണിക്കൂർ നേരത്തേക്ക് ഏർപ്പെടുത്തിയ വിലക്ക് ഇന്ന് രാവിലെ 9.30 ഓടെയാണ് നീക്കിയത്. വിലക്ക് ഏർപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നുവെന്നും മീഡിയാ വൺ പറഞ്ഞു. അതിന് ശേഷമാണ് ഏഷ്യാനെറ്റ് ന്യൂസ് ഫ്ളാഷ് ന്യൂസ് നൽകിയത്. പിഴയടച്ചും മാപ്പു പറഞ്ഞുമാണ് ഏഷ്യാനെറ്റ് ന്യൂസ് വലിക്ക് പിൻവലിച്ചതെന്ന് സോഷ്യൽ മീഡിയ ആരോപണം ഉന്നയിച്ചിരുന്നു. ബിജെപി എംപി കൂടിയായ ഏഷ്യാനെറ്റ് ന്യൂസ് മുതലാളി രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലാണ് ഇതിന് കാരണമെന്നും വാദമെത്തി. ഇതിന് പിന്നാലെയാണ് മീഡിയാ വണ്ണിന്റെ വിലക്ക് സ്വമേധയാ കേന്ദ്ര സർക്കാർ മാറ്റിയത്.

കേബിൾടിവി മാർഗ്ഗ നിർദ്ദേശങ്ങൾ തെറ്റിച്ചതിനെ തുടർന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയമാണ് സംപ്രേഷണം നിർത്തിവെയ്ക്കാൻ കേന്ദ്രം ആവശ്യപ്പെട്ടത്. ആരാധാനാലയങ്ങൾ തകർക്കുന്ന ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തു, കലാപം ഏകപക്ഷീയമായി റിപ്പോർട്ട് ചെയ്തു, സംഘർഷ സാധ്യത നിൽക്കുന്ന സാഹചര്യത്തിൽ രാജ്യം മുഴുവൻ കലാപം പടർന്നു പിടിക്കാൻ സഹായിക്കുന്ന രീതിയിൽ റിപ്പോർട്ട് ചെയ്തു മുതലായ കുറ്റങ്ങൾക്കാണ് ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും എതിരെ കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചത്. കലാപകാരികൾ സിഎഎ വിരുദ്ധ പ്രക്ഷോഭകർക്ക് നേരെ പൊലീസ് നോക്കി നിൽക്കെയാണ് വെടി ഉതിർത്തു എന്നാണ് റിപ്പോർട്ടർ വാർത്ത നൽകിയത്. എന്നാൽ ഇതെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. കലാപമേഖലയിൽ നിന്ന് റിപ്പോർട്ട് ചെയ്യുമ്പോൾ പാലിക്കേണ്ട മിതത്വം ഏഷ്യാനെറ്റ് ന്യൂസ് ചാനൽ സ്വീകരിച്ചില്ല. സാമൂഹ്യ സ്പർദ്ധ വളർത്തുന്ന രീതിയിൽ റിപ്പോർട്ട് ചെയ്യരുത് എന്ന നിബന്ധന ലംഘിച്ചു. ഒരു വിഭാഗമാണ് കാലപം നടത്തുന്നത് എന്ന രീതിയിൽ ഏകപക്ഷീയമായ വാർത്ത വിതരണരീതി അവലംബിച്ചുവെന്നും വിലക്ക് ഏർപ്പെടുത്തി കൊണ്ടുള്ള ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.

മീഡിയവൺ നിയമവിരുദ്ധമായി മാധ്യമപ്രവർത്തനം ചെയ്തിട്ടില്ല. 1995ലെ കേബിൾ ടിവി ആക്ട് ലംഘിച്ചു എന്നാണ് പരാതി. വർഗിയകലാപം കത്തിക്കാൻ ശ്രമിച്ചു എന്നാണ് കേന്ദ്ര സർക്കാർ നടപടിയിൽ പറയുന്നത്. ഡൽഹിയിൽ നടന്ന കലാപത്തെ അതുപോലെ തുറന്നുകാട്ടുകമാത്രമാണ് ചെയ്തത്. വിചിത്ര സംഭവം ആയതിനാൽ ഡൽഹി പൊലീസ് അനാസ്ഥ കാട്ടിയെന്നാണ് ചാനൽ വാർത്ത നൽകിയത്. ആർ.എസ്.എസിനെ വിമർശിച്ചു എന്ന് പറയുന്നു. കേന്ദ്രസർക്കാർ പിൻവലിച്ച നടപടി സന്തോഷം നൽകുന്നതാണ്. ജനങ്ങൾക്കൊപ്പം നിന്ന് സത്യസന്ധമായ വാർത്തകൾ നൽകുന്നതിൽ ചാനൽ മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും സി.എൽ തോമസ് വിശദമാക്കുന്നു.

കേന്ദ്രത്തിന് നൽകിയ മറുപടിയിൽ കേബിൾ ടിവി ആക്ട് ലംഘിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അവർ ആരോപിച്ച ഓരോ കാര്യങ്ങൾക്കും വ്യക്തതയോടെയാണ് മറുപടി നൽകിയതെന്നും മീഡിയ വൺ എഡിറ്റർ ഇൻ ചീഫ് സി.എൽ തോമസ് പ്രതികരിച്ചത്. രാവിലെ 9: 30ന് വിലക്ക് നീക്കിയ ശേഷം 11മണിയുടെ ആദ്യ ബുള്ളറ്റിനിലായിരുന്നു വശദീകരണം നൽകിയത്. എന്നാൽ വിശദീകരണത്തിന് ശേഷം ചാനൽ നേരിട്ട നടപടി ചർച്ചയാക്കിയാണ് മീഡിയാ വൺ രംഗത്തെത്തിയിരിക്കുന്നത്. ചാനലിനോട് കേന്ദ്ര മന്ത്രാലയം പുലർത്തിയ നടപടിക്കെതിരെ ലൈവ് ചർച്ചയാണ് നടക്കുന്നത്. രമേശ് ചെന്നിത്തല അടക്കം നിരവധി പേരാണ് ചാനൽ നടപടിയിൽ വിശദീകരണവുമായി രംഗത്തെത്തിയത്.

Top