രോഗികളെ ഗോമൂത്രം കുടിപ്പിക്കാന്‍ യുപി സര്‍ക്കാര്‍; ഗോമൂത്രം എത്തുന്നത് ആയുര്‍വേദ മരുന്നിന്റെ രൂപത്തില്‍

ലക്‌നൗ: രോഗികളെ ഗോമൂത്രം കുടിപ്പിക്കാന്‍ യുപി സര്‍ക്കാര്‍ ഒരുങ്ങുന്നു. ആയുര്‍വേദ മരുന്നിന്റെ പേരിലാണ് രോഗികള്‍ക്ക് ഗോമൂത്രം നല്‍കുന്നത്. ഗോ മൂത്രം ഉപയോഗിച്ച് ഫ്‌ളോര്‍ ക്ലീനര്‍ ഉണ്ടാക്കാന്‍ നിര്‍ദേശിച്ചതിന് പിന്നാലെ മരുന്ന് നിര്‍മ്മാണം പ്രോത്സാഹിപ്പിക്കാനും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം.

കരള്‍ രോഗങ്ങള്‍, സന്ധി വേദന, രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുക തുടങ്ങിയവയ്ക്കായി ഗോ മൂത്രം ഉപയോഗിച്ച് എട്ടോളം മരുന്നുകള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് ആയുര്‍വേദ വകുപ്പ് ഡയറക്ടര്‍ ആര്‍.ആര്‍.ചൗധരി പി.ടി.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആയുവര്‍വേദ വകുപ്പിന്റെ കീഴിലുള്ള ലക്‌നൗവിലേയും പിലിഭിത്തിലേയും ഫാര്‍മസികളിലും മറ്റു സ്വാകര്യ യൂണിറ്റുകളിലും ഗോമൂത്രം, പാല്‍, നെയ്യ് തുടങ്ങിയ ഉപയോഗിച്ച് മരുന്നുകളും നിര്‍മ്മിച്ചു വരികയാണ്. ആയുര്‍വേദത്തില്‍ ഗോ മൂത്രം അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.

കരള്‍ രോഗത്തിനും സന്ധി വേദനയ്ക്കുമായി ഇപ്പോള്‍ എട്ടോളം മരുന്നുകളാണ് കണ്ടെത്തി നിര്‍മ്മിച്ചിട്ടുള്ളത്. മറ്റു രോഗങ്ങള്‍ക്കും ഗോ മൂത്രത്തില്‍ നിന്ന് മരുന്ന കണ്ടെത്തുന്നതിനുള്ള ഗവേഷണം നടന്നുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ ഫാര്‍മസികള്‍ സംസ്ഥാനത്ത് ഉടന്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ യോഗി സര്‍ക്കാര്‍ ഫ്‌ളോര്‍ ക്ലീനറുകള്‍ നിര്‍മ്മിക്കുന്നതിന് പശുവിന്‍ മൂത്രം ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.

Top