പശുവിനെ മോഷ്ടിച്ചെന്ന് ആരോപണം; ആസ്സാമിൽ രണ്ട് മുസ്ലിം കുട്ടികളെ അടിച്ചു കൊന്നു

ദിസ്പൂര്‍: ആസ്സാമിലെ നാഗോൺ ജില്ലയിലെ നാരോമരി ഗ്രാമത്തില്‍ പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് രണ്ട് മുസ്ലിം കുട്ടികളെ അടിച്ചു കൊന്നു.പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് ഞായറാഴ്ചയാണ് ഒരു കൂട്ടം ആളുകള്‍ കുട്ടികളെ മര്‍ദ്ദിച്ചത്. 16 കാരനായ അബു ഹനീഫ് 18 കാരനായ റിയാസ് ഉദ്ദിന്‍ എന്നിവരായിരുന്നു ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. സംഭവത്തെ കുറിച്ച് ആരോ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസാണ് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടികള്‍ മരിച്ചിരുന്നു.

സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി നാഗോണ്‍ പൊലീസ് സൂപ്രണ്ട് ഡി. ഉപാധ്യായ
പറഞ്ഞു.സംഭവത്തിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി കുട്ടികളുടെ മൃതദേഹവും വഹിച്ച് ബന്ധുക്കള്‍ പ്രതിഷേധിച്ചു. കുറ്റകൃത്യത്തില്‍ തങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്നും കുട്ടികളെ നിഷ്ഠൂരമായി മര്‍ദ്ദിച്ചുകൊലപ്പെടുത്തുകയായിരുന്നെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും പൊലീസ് അറിയിച്ചു. ഭീകരമായ കൊലപാതകമാണ് നടന്നതെന്നും കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.

Top