വീട്ടിൽ പ്രാര്‍ത്ഥന അര്‍പ്പിച്ച ബിഷപ്പിന് നന്ദി!!നിങ്ങള്‍ വിളിച്ച മുദ്രാവാക്യങ്ങളില്‍ വിശ്വസിച്ച് ഞാനും എന്റെ മക്കളും മുന്നോട്ട് നടക്കുകയാണ് നന്ദി പറഞ്ഞ് ഉമാ തോമസ്

കൊച്ചി: പിടി തോമസിന്റെ മരണം കേരളം ചർച്ച ചെയ്തു തീർന്നില്ല.ഒരുപക്ഷെ തൃക്കാക്കര ബൈ ഇലക്ഷൻ വരെ ഈ ചർച്ച സജീവമായി കൊണ്ടുപോകാൻ ചിലർക്കെങ്കിലും ചിന്തകളും ഉണ്ടാകും .കേരളത്തിൽ എന്നല്ല ഇന്ത്യയിൽ ഒരു മരണവും ഇത്രമാത്രം ചർച്ച ചെയ്യപ്പെട്ടിട്ടില്ല .കാരണം പിടി തോമസ് എന്ന രാഷ്ട്രീയ നേതാവിനെ താൻ ജനിച്ചു വിശ്വസിച്ച ക്രിസ്തുമത പുരോഹിതർ പിടി ജീവിച്ചിരിക്കുമ്പോൾ തന്നെ പിടിയുടെ ശവഘോഷയാത്ര നടത്തിയതിൽ തന്നെയാണ് .അതിനാൽ തന്നെ മരിച്ചപ്പോഴും പിടി കത്തോലിക്കാ സഭയെ തേച്ചിട്ടാണ് നന്നായി പോയത് .

അതേസമയം പി ടി തോമസ് എംഎല്‍എയുടെ അപ്രതീക്ഷിത വിയോഗത്തില്‍ കൂടെ നിന്നവര്‍ക്ക് നന്ദി പറഞ്ഞ് ഭാര്യ ഉമ തോമസ്.പിടിക്ക് കേരളം നൽകിയ സ്നേഹമാണ് തകർന്നു പോയ തങ്ങളെ പിടിച്ചുനിർത്തുന്നത് എന്ന് ഉമ തോമസ് പറയുന്നു. കക്ഷി രാഷ്ട്രീയ ഭേദമന്യേയുളള വേദനയിൽ കുതിർന്ന യാത്രാമൊഴിയാണ് പിടി തോമസിന് കേരളം നൽകിയത്. അർബുദ രോഗിയായിരുന്ന കോൺഗ്രസ് നേതാവ് പിടി തോമസ് വെല്ലൂരിൽ ചികിത്സയിലിരിക്കേയാണ് മരണപ്പെട്ടത്. പിടി തോമസിന്റെ ഫേസ്ബുക്ക് പേജിലാണ് ഉമ തോമസ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിടി തോമസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഉമയുടെ വൈകാരികമായ പ്രതികരണം പങ്കുവെച്ചത്. ‘നന്ദി, പി.ടി.ക്ക് കേരളം നല്‍കിയ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയിലുണ്ട് അദ്ദേഹം നിങ്ങള്‍ക്ക് ആരായിരുന്നു എന്നതിന്റെ ഉത്തരം’ എന്ന് തുടങ്ങുന്ന കുറിപ്പില്‍ ആശ്വാസമായി എന്നും ഒപ്പമുണ്ടാവണം എന്നും ഉമ കുറിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

‘നന്ദി’
പി.ടി.ക്ക് കേരളം നല്‍കിയ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയിലുണ്ട് അദ്ദേഹം നിങ്ങള്‍ക്ക് ആരായിരുന്നു എന്നതിന്റെ ഉത്തരം.തകര്‍ന്നുപോയ ഞങ്ങളെ പിടിച്ചുനിര്‍ത്തുന്നത് പി.ടി.യോടുളള നിങ്ങളുടെ ഈ സ്‌നേഹമാണ്. ഇടുക്കിയിലെ കോടമഞ്ഞും കൊച്ചിയിലെ വെയിലും വകവയ്ക്കാതെ പി.ടി.ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഒഴുകിയെത്തിയവരുടെ സ്‌നേഹത്തില്‍ ഞാനും മക്കളും അഭയം തേടുന്നു!കമ്പംമേട് മുതല്‍ ഇടുക്കിയിലെ പാതയോരങ്ങളില്‍ തടിച്ചുകൂടിയവരുടെ കണ്ണീരില്‍ കുതിര്‍ന്ന മുദ്രാവാക്യംവിളികള്‍ ഞങ്ങള്‍ ഹൃദയത്തിലേറ്റുന്നു.

കൊച്ചിയിലെപൊതുദര്‍ശന വേദികളിലേക്കുണ്ടായ അണമുറിയാത്ത ജനപ്രവാഹം പി.ടി.ക്ക് ലഭിച്ച ആദരവാണ്.രവിപുരം ശ്മശാനത്തില്‍ സംസ്‌ക്കാര സമയത്ത് ഉയര്‍ന്നുകേട്ട പ്രവര്‍ത്തകരുടെയും സാധാരണക്കാരുടെയും മുദ്രാവാക്യം വിളികള്‍ ഞങ്ങള്‍ക്ക് കരുത്തുപകരുന്നു.ദു:ഖത്തിന്റെ കനല്‍ച്ചൂടിലും രാഹുല്‍ജീ, അങ്ങ് എനിക്കും മക്കള്‍ക്കുംപകര്‍ന്ന ആശ്വാസം അളവറ്റതാണ്!

പി.ടി.യുടെ രോഗവിവരം അന്വേഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്ത എ.ഐ.സി.സി. പ്രസിഡന്റ് സോണിയാജിക്കും നന്ദി അറിയിക്കുന്നു.പി.ടി.ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എം.ബി. രാജേഷ് കേന്ദ്രമന്ത്രി വി.മുരളീധരന്‍, സംസ്ഥാന മന്ത്രിമാര്‍,കക്ഷിഭേദമന്യേ എം.പി.മാര്‍, എം.എല്‍.എമാര്‍, വിവിധ കക്ഷി നേതാക്കള്‍ തുടങ്ങിയവരെ നന്ദിപൂര്‍വ്വം സ്മരിക്കുന്നു.

ചികിത്സയുടെ ഓരോ ഘട്ടത്തിലും തളരാതെ ഞങ്ങളെ ചേര്‍ത്തുപിടിച്ച എ.കെ.ആന്റണി,ഉമ്മന്‍ ചാണ്ടി, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെ.പി.സി.സി.അധ്യക്ഷന്‍ കെ.സുധാകരന്‍, അനുനിമിഷം ആശുപത്രിയുമായി ബന്ധപ്പെട്ടുകൊണ്ടിരുന്ന രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, ചികിത്സ ഏകോപിപ്പിച്ചുകൊണ്ടിരുന്ന കെ.സി.ജോസഫ്,എല്ലാ ഘട്ടത്തിലും ഒപ്പമുണ്ടായിരുന്ന വയലാര്‍ജി യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസ്സന്‍, വി.എം. സുധീരന്‍, കെ.ബാബു,ബെന്നി ബെഹനാന്‍,ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന കെ.പി.സി.സി.വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രന്‍,ഡീന്‍ കുര്യാക്കോസ് എം.പി എ ഐ.സി.സി സെക്രട്ടറി പി.വിശ്വനാഥന്‍, വെല്ലൂര്‍ ഡി.സി.സി പ്രസിഡന്റ് ടിക്കാരാമന്‍ എന്നിവര്‍ക്ക് നന്ദി.

മമ്മൂട്ടി,സുരേഷ് ഗോപി, ടിനി ടോം, രമേശ് പിഷാരടി,എം.മുകേഷ് ധര്‍മജന്‍ ബോള്‍ഗാട്ടി, രഞ്ജി പണിക്കര്‍, ഇടവേള ബാബു, ആന്റോ ജോസഫ് അടക്കമുള്ള ചലച്ചിത്രതാരങ്ങള്‍, പ്രമുഖ വ്യവസായി എം. എ യൂസഫലി, അടക്കമുള്ള വ്യവസായ വാണിജ്യ പ്രമുഖര്‍, ശിവഗിരി മീം ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദ മറ്റ് വൈദിക ശ്രേഷ്ഠര്‍, ജഡ്ജിമാര്‍, സാംസ്‌കാരിക-പരിസ്ഥിതി പ്രവര്‍ത്തകര്‍, ജില്ലാ കലക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ പി.ടി.ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയിരുന്നു.

വെല്ലൂര്‍ മെഡിക്കല്‍ കോളജിലെ ഡോ.രാജു ടൈറ്റസ് അടക്കമുള്ള ഓങ്കോളജി ടീം, ഡോ.ജോര്‍ജ് തര്യന്‍, ഡോ.സൂസന്‍, ഡോ.സുകേഷ്, ഡോ.അനൂപ് ദേവസ്യ, ഡോ.റോഷന്‍ വാലന്റൈന്‍, നഴ്‌സുമാര്‍, ആശുപത്രിയിലെ മറ്റ് ജീവനക്കാര്‍,അവിടെ എല്ലാ സൗകര്യങ്ങളും ഒരുക്കി തന്ന ഷാജി, വെല്ലുര്‍ മെഡിക്കല്‍ കോളജിലെ വൈദികര്‍ എന്നിവര്‍ക്കും നന്ദി അര്‍പ്പിക്കുന്നു.

ചികിത്സ ഏകോപിപ്പിച്ച ഡോ.എസ്.എസ്.ലാല്‍, അമേരിക്കയിലെ ക്ലീവ് ലാന്റിലെ ഡോ.ജെയിം എബ്രാഹം, നെതര്‍ലന്റ് മുന്‍ അംബാസിഡര്‍ വേണു രാജാമണി എന്നിവര്‍ വലിയ ആശ്വാസമായിരുന്നു.പി.ടി.ക്കൊപ്പം എന്നുമുണ്ടായിരുന്ന കേരളത്തിലെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരോടും മാധ്യമ സ്ഥാപനങ്ങളോടുമുള്ള നന്ദിയും അറിയിക്കുന്നു.

ഇടുക്കിയിലെ വസതിയില്‍ പ്രാര്‍ത്ഥന അര്‍പ്പിച്ച ഇടുക്കി രൂപതാ ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ,സി.എസ്.ഐ.ഈസ്റ്റ് കേരളാ ബിഷപ് റവ.ഡോ.വി.എസ്. ഫ്രാന്‍സിസ്, എറണാകുളം-അങ്കമാലി അതിരൂപത മെത്രാന്‍ ആന്റണി കരിയില്‍,ഫാ.പോള്‍ തേലക്കാട്,ഉപ്പുതോട് വികാരി റവ.ഫാ.ഫിലിപ് പെരുന്നാട്ട്, മറ്റ് വൈദികര്‍ കന്യാസ്ത്രീകള്‍ തുടങ്ങിയവരോടും നന്ദി.പി.ടി.ക്കായി പ്രാര്‍ത്ഥിച്ച ആയിരങ്ങളേയും ഇവിടെ നന്ദിയോടെ ഓര്‍ക്കുന്നു.

പി.ടി.യുടെ അന്ത്യയാത്രക്ക് ക്രമീകരണം ഏര്‍പ്പെടുത്തിയ ഇടുക്കി-എറണാകുളം ഡി.സി.സി.അദ്ധ്യക്ഷന്‍മാരായ സി. പി മാത്യു, മുഹമ്മദ് ഷിയാസ്, കൂടാതെ പി. സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, വി. ടി ബല്‍റാം എന്നിവരേയും കൊച്ചിയിലെ പോലീസ് ഉദ്യോഗസ്ഥരേയും സ്‌നേഹത്തോടെ സ്മരിക്കുന്നു.

പി.ടി. അന്ത്യാഭിലാഷങ്ങള്‍ എഴുതി സൂക്ഷിക്കാനേല്‍പ്പിച്ചിരുന്നത് ഡിജോ കാപ്പനെയാണ്.

മഹാരാജാസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം ,രവിപുരം ശ്മശാനത്തില്‍ സംസ്‌ക്കാര ചടങ്ങുകള്‍ ഏകോപിപിച്ച കൊച്ചി കോര്‍പറേഷന്‍ അധികൃതര്‍, എറണാകുളം കരയോഗം ഭാരവാഹികള്‍ തുടങ്ങിയവരേയും സ്‌നേഹത്തോടെ സ്മരിക്കുന്നു.

പി.ടി.യുടെ ഓര്‍മ്മകള്‍ക്ക് പ്രിയപ്പെട്ടവരുടെ ഹൃദയത്തില്‍ മരണമുണ്ടാകരുതേ.”ഇല്ല.. പി.ടി. മരിച്ചിട്ടില്ല’,നിങ്ങള്‍ വിളിച്ച മുദ്രാവാക്യശകലങ്ങളില്‍ വിശ്വസിച്ച് ഞാനും എന്റെ മക്കളും മുന്നോട്ട് നടക്കുകയാണ്,ഒപ്പമുണ്ടാകണം..ആശ്വാസമായി, കരുത്തായി.

സ്‌നേഹത്തോടെ,ഉമ തോമസ്

രാഷ്ട്രീയത്തില്‍ ആദര്‍ശവാദിയാണ് പിടി തോമസ് എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അതിനുപ്പറം അദ്ദേഹത്തിന്റെ മറ്റൊരു മുഖവും അധികമാര്‍ക്കും അറിയാത്തതായി ഉണ്ടായിരുന്നു. സ്വന്തം പ്രണയമായിരുന്നു അത്തരത്തിലൊരു കാര്യം. ഇതര മതക്കാരിയെ പ്രണയിക്കുകയും, മതം എല്ലാത്തിനും തടസ്സമായി നിന്നപ്പോള്‍, പതര്‍ച്ചകളൊന്നും ഇല്ലാതെ അവരെ വിളിച്ചിറക്കി കൊണ്ടുവരികയായിരുന്നു പിടി തോമസ്.

അന്ന് കൂടെകൂട്ടിയ പ്രണയത്തെ മരണം വരെ ഒപ്പം നിര്‍ത്തുകയായിരുന്നു പിടി തോമസ്. ജാതിയുടെ മതത്തിന്റെയും വേലിക്കെട്ടുകളെ മറികടന്ന് കൊണ്ടായിരുന്നു പിടിയുടെ പ്രണയം. ജീവിതത്തില്‍ പരുക്കന്‍ നിലപാടുകള്‍ ഉണ്ടായിരുന്ന പിടി പക്ഷേ സ്വന്തം പ്രണയത്തിലെ പ്രേംനസീറാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല.

പിടിയുടെ ദിവ്യപ്രണയത്തിന് സാക്ഷിയായത് മഹാരാജാസ് കോളേജായിരുന്നു. പിടി ഉമയെന്ന ജീവിത സഖിയെ അവിടെ വെച്ചാണ് പിടി തോമസ് ആദ്യമായി കാണുന്നത്. ബ്രാഹ്മണ കുടുംബാംഗമായിരുന്നു ഉമ. ക്രിസ്ത്യന്‍ യുവാവുമായുള്ള പ്രണയമൊന്നും അന്നത്തെ കാലത്ത് ഏതെങ്കിലും സ്ത്രീകള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്തതായിരുന്നു. ഇരുവരെയും ഒന്നിപ്പിക്കാനും കാരണങ്ങളുണ്ടായിരുന്നു.അതിലൊന്നായിരുന്നു രാഷ്ട്രീയം. കെഎസ്‌യുവിന്റെ സംസ്ഥാന നേതാവ് കൂടിയാണ് അന്ന് പിടി തോമസ്. ഉമയ്ക്കും രാഷ്ട്രീയമുണ്ടായിരുന്നു. മഹാരാജാസാസില്‍ കെഎസ്‌യുവിന്റെ സജീവ പ്രവര്‍ത്തകയായിരുന്നു ഉമ. ഇരുവരും പരസ്പരം കാണുന്നതും സംസാരിക്കുന്നതുമൊക്കെ അത് വഴിയാണ്.

കോളേജ് യൂണിയനില്‍ ലേഡി റെപ്പ്, വൈസ് ചെയര്‍പേഴ്‌സണ്‍ പദവികളിലും ഉമയുണ്ടായിരുന്നു. പിടി മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്നു അന്ന് സമയം. പക്ഷേ മഹാരാജാസില്‍ അദ്ദേഹം എത്താത്ത ദിവസങ്ങളില്ലായിരുന്നു. സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കും സമരങ്ങള്‍ക്കുമായി ഇവിടെ എത്താറുണ്ടായിരുന്നു. പക്ഷേ ആ കൂടിക്കാഴ്ച്ചകളൊന്നും വെറുതെയായില്ല. രാഷ്ട്രീയ സഹപ്രവര്‍ത്തനം ഇരുവരെയും അടുക്കാന്‍ സഹായിക്കുകയായിരുന്നു.


പക്ഷേ പ്രശ്‌നങ്ങള്‍ പിടിയെയും ഉമയെയും കാത്തിരിക്കുന്നുണ്ടായിരുന്നു.ഉമ ക്രിസ്ത്യാനി പയ്യനെ പ്രണയിച്ചത് വീട്ടുകാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുമായിരുന്നില്ല. ഉമയുടെ വീട്ടില്‍ ആകെ പ്രശ്‌നങ്ങളുണ്ടായി. എന്നാല്‍ ഒരിക്കലും ഉമയെ പിടി കൈവിട്ടില്ല. ഉമയെ ചേര്‍ത്തുപിടിച്ച് മുന്നോട്ട് പോവുകയായിരുന്നു പിടി. പിടി തോമസ് വീട്ടില്‍ കാര്യങ്ങള്‍ എളുപ്പമായിരിക്കുമെന്നാണ് കരുതിയത്. വീട്ടില്‍ വിളിച്ച് തന്റെ പ്രണയകാര്യം അമ്മയുമായി പങ്കുവെച്ചെങ്കിലും വിവാഹം പള്ളിയില്‍ വെച്ച് നടത്തണമെന്നായിരുന്നു ആവശ്യം. ആരെ വേണമെങ്കിലും നിനക്ക് വിവാഹം കഴിക്കാം, പക്ഷേ ഇക്കാര്യം നിര്‍ബന്ധമായിരിക്കണമെന്നും നിര്‍ദേശിച്ചു. പക്ഷേ തടസ്സങ്ങള്‍ പിന്നാലെ വന്നു. കാനോന്‍ നിയമപ്രകാരം ആരെങ്കിലും ഒരാള്‍ ക്രിസ്ത്യന്‍ വിശ്വാസി ആയാല്‍ പള്ളിയില്‍ വെച്ച് വിവാഹം നടത്താനാവുമെന്ന് പിടി തോമസ് മനസ്സിലാക്കി. അതിനുള്ള ശ്രമങ്ങളാണ് പിടി പിന്നീട് നടത്തിയത്.

ബിഷപ്പിനെ ഇതിനായി വിളിച്ചെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. ഇതോടെ വിവാഹം വീണ്ടും പ്രതിസന്ധിയിലായി. പള്ളിക്കാരും മതവിശ്വാസികളും ചേര്‍ന്ന് ഇരുവരും തമ്മിലുള്ള വിവാഹത്തെ പരമാവധി തകര്‍ക്കാനാണ് ശ്രമിച്ചത്. പക്ഷേ കോതമംഗലം സെയ്ന്റ് ജോര്‍ജ് ഫൊറാന ചര്‍ച്ചിലെ ജോര്‍ജ് കുന്നംകോട്ട് ഇരുവരുടെയും വിവാഹം നടത്തി തരാമെന്ന് സമ്മതിക്കുകയായിരുന്നു. വിവാഹ ദിവസം മറ്റൊരു ഹീറോയിസം കൂടി പിടിയില്‍ നിന്നുണ്ടായിരുന്നു. ആ ദിവസം പിടി ഉമയെയും കൂട്ടി നേരെ പോയത് വയലാര്‍ രവിയുടെ വീട്ടിലേക്കാണ്. മകളെ അന്വേഷിക്കേണ്ടെന്നും തന്റെ കൂടെ സുരക്ഷിതയായി ഉണ്ടാകുമെന്നും പിടി ഉമയുടെ വീട്ടില്‍ വിളിച്ച് അറിയിച്ചു. ഇതിന് ശേഷമായിരുന്നു വിവാഹം നടന്നത്. വീട്ടുകാരുടെ ആശങ്ക പരിഹരിക്കാനുള്ള ശ്രമമായിരുന്നു പിടി നടത്തിയത്. വയലാര്‍ രവിയുടെ വീട്ടില്‍ ബെന്നി ബെഹനാന്‍, വര്‍ഗീസ് ജോര്‍ജ് പള്ളിക്കര, എന്നിവരൊക്കെയുണ്ടായിരുന്നു.

വയലാര്‍ രവിയുടെ ഭാര്യ മേഴ്‌സി രവി അണിഞ്ഞ സാരിയുടുത്താണ് ഉമ വിവാഹത്തിന് ഒരുങ്ങിയത്. കോതമംഗലം പള്ളിയില്‍ വെച്ചായിരുന്നു പിടി ഉമയുടെ കഴുത്തില്‍ മിന്നുകെട്ടിയത്. പിടിയുടെ കുടുംബാംഗങ്ങള്‍ ഇടുക്കിയില്‍ നിന്നെത്തി വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഇരുവരും ഒരിക്കലും ഏതെങ്കിലും മതത്തിലേക്ക് മാറിയില്ല. പിടിയായും ഉമയായും തന്നെ അവര്‍ ജീവിച്ചു. വിവേകാനന്ദനോടുള്ള ഇഷ്ടം മനസ്സിലുള്ള പിടി ഇളയ മകന് വിവേക് എന്ന പേര് നല്‍കി. ആ ദിവ്യ പ്രണയത്തിനാണ് ഇപ്പോള്‍ അവസാനമായിരിക്കുന്നത്. മഹാരാജാസിന്റെ മണ്ണില്‍ തുടക്കമിട്ട ആ പ്രണയത്തിനൊടുവില്‍ ഉമയെ തനിച്ചാക്കി പിടി വേദനകളില്ലാത്ത മറ്റൊരു ലോകത്തേക്ക് യാത്രയായി.

Top