മൂത്തകുട്ടി പ്രേംകുമാറിനെ ഭയന്നിരുന്നു !!അച്ഛന് പല സ്ത്രീകളോടും ബന്ധമുണ്ടെന്നും വെളിപ്പെടുത്തൽ.

കൊച്ചി : കാമുകി സുനിതക്കൊപ്പം ജീവിക്കാൻ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രേം കുമാറിന്റെ പെരുമാറ്റത്തിൽ മൂത്ത കുട്ടിക്ക് ഭയവും സംശയവുമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തൽ. പ്രേംകുമാറും കാമുകി സുനിതയും പൊലീസ് കസ്റ്റഡിയിലാണ്. പ്രേംകുമാറിന്റെ അറസ്റ്റോടെ ഇയാളുടെ രണ്ട് മക്കളും അനാഥ അവസ്ഥയിലാണ്. മൂത്ത പെൺകുട്ടിയെ ഏറ്റെടുക്കാൻ പ്രേംകുമാറിന്റെ വീട്ടുകാർ തയാറായി. എന്നാൽ ഇളയകുട്ടിയെ ഏറ്റെടുക്കാൻ രണ്ട് വീട്ടുകാരും തയാറല്ല. ചൈൽഡ് വെൽഫയർ കമ്മറ്റി ചെയർപഴ്സൻ അഡ്വക്കേറ്റ് സുനന്ദയുടെ വെളിപ്പെടുത്തൽ ആണ് ഇതു സംബന്ധിച്ച് മനോരമ ന്യൂസ് പുറത്ത് വിട്ടത് .

അഡ്വക്കേറ്റ് സുനന്ദ വാക്കുകൾ : ‘അമ്മ വിദ്യയെ കാണാതായതു മുതൽ മൂത്ത പെൺകുട്ടിക്ക് അച്ഛനെ സംശയമുണ്ടായിരുന്നു. വിദ്യയുടെ തിരോധാനത്തിനു ശേഷം കുട്ടി വിഷാദാവസ്ഥയിലായിരുന്നു. കുട്ടിയുടെ മാറ്റം തിരിച്ചറിഞ്ഞ അധ്യാപകരാണ് സ്കൂൾ കൗൺസിലറുടെ അടുത്ത് എത്തിക്കുന്നത്. കുട്ടികൾ ആദ്യം പഠിച്ചത് ഉദയംപേരൂരിലുള്ള ഒരു സ്കൂളിലാണ്, പിന്നീടാണ് പാറശാലയിലെ സ്കൂളിലേക്ക് പ്രേംകുമാർ ഇവരെ മാറ്റുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്കൂൾ കൗൺസിലറോടു പെൺകുട്ടി അച്ഛനെ ഭയമായിരുന്നുവെന്നു മനസ്സുതുറന്നു. അച്ഛന് പല സ്ത്രീകളോടും ബന്ധമുണ്ടെന്നും അമ്മയും അച്ഛനും തമ്മിൽ ഇതുപറഞ്ഞ് നിരന്തരം കലഹിക്കുമായിരുന്നുവെന്നും കുട്ടി പറഞ്ഞു. വിദ്യയുടെ ആദ്യവിവാഹത്തിലെ മകളുടെ വിവാഹത്തിന് ഇവരെല്ലാം ഒരുമിച്ചാണ് പോയത്. തിരികെ വന്ന ശേഷം പ്രേംകുമാറും വിദ്യയും തമ്മിൽ വഴക്കുണ്ടായി. അമ്മയ്ക്കെന്തോ സംഭവിച്ചെന്നു പെൺകുട്ടി ആശങ്കപ്പെട്ടിരുന്നു.

കൊലപാതകത്തിനു ശേഷം കുറച്ചുകാലം കുട്ടികളെ പ്രേംകുമാർ കാമുകി സുനിതയ്ക്കൊപ്പം പാർപ്പിച്ചിരുന്നു. തുടക്കത്തിൽ സുനിതയ്ക്ക് കുട്ടികളോട് വിദ്വേഷമായിരുന്നു. എന്നാൽ പിന്നീട് കുട്ടികളുമായി സ്നേഹത്തിലായി. അന്ന് സുനിത മൂത്തകുട്ടിയോട് തന്റെ ഭർത്താവിന് മാനസികപ്രശ്നമാണെന്നും ഒരുപാട് സഹിച്ചിട്ടുണ്ടെന്നുമൊക്കെ പറഞ്ഞതായി കുട്ടി കൗൺസിലറെ അറിയിച്ചിരുന്നു. ഈ വിവരങ്ങൾ കേട്ടശേഷം സ്കൂൾ കൗൺസിലിങ് സംഘമാണ് കുട്ടികളെ ഞങ്ങളുടെ അടുത്ത് എത്തിക്കുന്നത്.

മൂത്തകുട്ടി അന്നു തന്നെ അച്ഛനൊപ്പം നിൽക്കാൻ പേടിയാണെന്ന് അറിയിച്ചിരുന്നു. ഇതേ തുടർന്ന് ബന്ധുക്കൾ കുട്ടിയെ ഏറ്റെടുത്തു. എന്നാൽ ഇളയകുട്ടിയെ ആരും ഏറ്റെടുക്കാൻ തയാറായില്ല. ഇളയകുട്ടിയുടെ കൺമുന്നിൽവെച്ചാണ് പ്രേംകുമാറിനെ അറസ്റ്റ് ചെയ്തത്. ഇതിന്റെ ആഘാതം ആ കുഞ്ഞിന് മാറിയിട്ടില്ല. അവന് അച്ഛനെന്നുവച്ചാൽ ജീവനാണ്. അവന്റെ എല്ലാമാണ് അച്ഛൻ. ഇത്തരമൊരു കാഴ്ച കുഞ്ഞിന്റെ മനസ്സിനേൽപ്പിച്ച മുറിവ് ചെറുതല്ല. പത്തുവയസ്സ് മാത്രമാണ് പ്രായമെങ്കിലും പക്വതയുള്ള പെരുമാറ്റമാണ്. കുട്ടിയ്ക്ക് കൗൺസിലിങ്ങ് നൽകുന്നുണ്ട്’ – സുനന്ദ പറഞ്ഞു.

Top