വഫ ഫിറോസും മൊഴിമാറ്റി…!! മദ്യപിച്ചിരുന്നോയെന്ന് വ്യക്തമല്ല; ഒരു പ്രത്യേക മണമുള്ളതായി തോന്നിയെന്ന് പുതിയ മൊഴി

കണ്ണൂർ: മാദ്ധ്യമപ്രവര്‍ത്തകനെ മദ്യലഹരിയില്‍ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന് അനുകൂലമായി മൊഴിമാറ്റി സുഹൃത്ത് വഫ ഫിറോസ്. ശ്രീറാം മദ്യപിച്ചിരുന്നോ എന്ന് തനിക്ക് ഉറപ്പില്ലെന്ന് വഫ ഫിറോസ്. ശ്രീറാമിന്റെ ദേഹത്ത് ഒരു പ്രത്യേക മണമുള്ളതായി തനിക്ക് തോന്നിയിരുന്ന് പറഞ്ഞൊഴിയുകയാണ് സഹയാത്രികയായ സുഹൃത്ത്.

ഒരു മലയാള വാര്‍ത്താ ചാനലുമായുള്ള അഭിമുഖത്തിലാണ് വഫ മൊഴിമാറ്റുന്ന കാര്യം തുറന്നുപറഞ്ഞത്. ഈ കാര്യം താന്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും വഫ പറഞ്ഞു. താന്‍ മോഡലല്ലെന്നും, അത്തരത്തില്‍ ചിലര്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും വഫ അഭിമുഖത്തില്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവം നടക്കുമ്പോള്‍ ശ്രീറാം സാധാരണയിലും വേഗത്തിലാണ് വാഹനമോടിച്ചിരുന്നതെന്നും വഫ ഫിറോസ് പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമന്‍ എന്ന മനുഷ്യന്‍ എത്തരത്തിലുള്ള ആളാണെന്നുള്ള കാര്യത്തില്‍ തനിക്കൊരു ഊഹമുണ്ടെന്നും ആ വിശ്വാസത്തിന്റെ ബലത്തിലാണ് താന്‍ അയാള്‍ക്കൊപ്പം പോയത്. ആദ്യ കാഴ്ചയില്‍ തന്നെ അയാള്‍ നല്ല മനുഷ്യനാണെന്നും നല്ല ക്വാളിറ്റിയുള്ള ആളാണെന്നും തോന്നിയിരുന്നു. വഫ പറഞ്ഞു.

‘രാത്രിയില്‍, നമ്മള്‍ സാധാരണ ഡ്രൈവ് ചെയ്യുന്നത് പോലെയല്ലല്ലോ ഡ്രൈവ് ചെയ്യുന്നത്. അല്‍പ്പം സ്പീഡിലായിരിക്കില്ലേ നമ്മള്‍ വണ്ടി ഓടിക്കുക? ആ ഒരു സ്പീഡ് ഉണ്ടായിരുന്നു എന്ന് തന്നെയാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ സാധാരണ ഓടിക്കുന്നതിനേക്കാള്‍ സ്പീഡുണ്ടായിരുന്നു. കൊറച്ച് സ്പീഡില്‍ തന്നെയായിരുന്നു പുള്ളിക്കാരന്‍(ശ്രീറാം) വണ്ടിയോടിച്ചത്. പുള്ളിക്കാരന് അത്രയും കോണ്‍ഫിഡന്‍സ് ഉണ്ടായിക്കാണണം. കൈയില്‍ കണ്ട്രോള്‍ നിക്കും എന്ന് വിചാരിച്ചുകാണണം. വിചാരിച്ചത് പോലെ ബ്രേക്ക് കിട്ടിക്കാണില്ല. അല്ലാതെ ആരും അറിഞ്ഞുകൊണ്ട് ഒരു മനുഷ്യനെ ഇടിച്ചിടില്ലല്ലോ? എന്റെ ബ്രദറോ, എന്റെ പാപ്പായോ, എന്റെ ഭര്‍ത്താവോ കുടിക്കാറില്ല. അതുകൊണ്ട് എനിക്ക് കുടിക്കുന്നവരുടെ ആ മണം അറിയില്ല. പിന്നെ, ശ്രീറാമിന് ഒരു മണം ഉണ്ടായിരുന്നു. അതെന്ത് മണമാണെന്ന് റിപ്പോര്‍ട്ടുകള്‍ വേണം തെളിയിക്കാന്‍.’ വഫ ഫിറോസ് പറയുന്നു.

Top