കൊച്ചിക്കാരന് മണവാട്ടിയായെത്തിയത് വെനസ്വേലക്കാരി

കൊച്ചി: വെനസ്വേലക്കാരിക്ക് കൊച്ചിക്കാരൻ താലിചാർത്തി. പള്ളുരുത്തി ഭവാനീ ശ്വരൻ ക്ഷേത്രത്തിൽ ഇന്നലെയാണ് വെനസ്വേലക്കാരി മേഴ്‌സ് ഹെർണാണ്ട സിന്റെ കഴുത്തിൽ കൊച്ചി സ്വദേശി അർജുൻ താലി ചാർത്തിയത്. ഫേസ്‌ബുക്കിലൂടെയുള്ള പരിചയം പ്രണയമായി വളരുകയായിരുന്നു. ഒടുവിൽ തന്റെ കാമുകനെ കാണാനാവാതെ ജീവിക്കാൻ കഴിയില്ല എന്ന് മനസ്സിലായതോ ടെയാണ് മേഴ്‌സ് വേനസ്വേലയിൽ നിന്നും കൊച്ചിയിലേക്ക് വിമാനം കയറിയത്. വെനസ്വേലയിൽ റൂംബേറാ നെറ്റ്‌വർക്ക് റേഡിയോയിൽ റിപ്പോർട്ടറായിരുന്നു മേഴ്‌സ്. ഒരുമാസം മുമ്പാണ് അർജുനെ കാണാൻ കടലുകൾ കടന്ന് മേഴ്‌സ്  തന്റെ ബന്ധുവിനൊപ്പം കൊച്ചിയിലെത്തിയത്. ക്ഷേത്ര മേൽശാന്തി പി.കെ. മധുവിന്റെ കാർമികത്വത്തിലായിരുന്നു ചടങ്ങ്. ഇരുവരുടെയും പ്രണയ സാഫല്യത്തിന് സാക്ഷ്യം വഹിക്കാൻ ക്ഷേത്രമുറ്റത്ത് അർജുന്റെ ബന്ധുക്കളും സുഹൃത്തക്കളുമൊക്കെ ഉണ്ടായിരുന്നു. കൊച്ചി സ്വദേശി മംഗളാനന്ദന്റെയും ആശയുടേയു മകനായ അർജുൻ ഫേസ്‌ബുക്കിലൂടെ ആറു വർഷങ്ങൾക്ക് മുമ്പാണ് മേഴ്‌സിനെ പരിചയപ്പെടുന്നത്. അന്ന് ദുബായിൽ ജോലി ചെയ്യുകയായിരുന്നു അർജുൻ.

Top