സിപിഎം പാര്‍ട്ടി ഓഫീസില്‍ യുവതിയ്ക്ക് പീഡനം…! ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കുഞ്ഞിന്റെ അമ്മ മൊഴി നല്‍കി

പാലക്കാട്: നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ ഉണ്ടായിരിക്കുകയാണ്. കുഞ്ഞിന്റെ മാതാപിതാക്കളെ തേടി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ വെളിപ്പെട്ടിരിക്കുന്നത്. പോലീസ് അന്വേഷണത്തില്‍ കുഞ്ഞിന്റെ അമ്മ പീഡനത്തിന് ഇരയായതായി മൊഴി.

സി.പി.എമ്മിന്റെ പാര്‍ട്ടി ഓഫീസില്‍ വച്ച് പീഡിപ്പിക്കപ്പെട്ടെന്നാണ് യുവതി പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ മങ്കര പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിനായി ചെര്‍പ്പുളശേരി പോലീസിന് കൈമാറിയെന്നു പാലക്കാട് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇക്കഴിഞ്ഞ 16ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണൂര്‍ നഗരിപ്പുറത്തു ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ടു പോലീസ് നടത്തിയ അന്വേഷണത്തിലാണു കുഞ്ഞിന്റെ അമ്മയായ യുവതി പീഡനം സംബന്ധിച്ചു മൊഴി നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് യുവതിയെയും കുഞ്ഞിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരാതിയെ തുടര്‍ന്ന് ആരോപണ വിധേയനായ യുവാവിന്റെ മൊഴി പോലീസ് എടുത്തിട്ടുണ്ട്.

ചെര്‍പ്പുളശേരിയിലെ ഒരു കോളജില്‍ ഇരുവരും പഠിക്കുന്ന സമയത്തു കഴിഞ്ഞ വര്‍ഷം മാഗസിന്‍ തയാറാക്കല്‍ ചര്‍ച്ചയ്ക്കു പാര്‍ട്ടി ഒാഫീസില്‍ എത്തിയപ്പോഴാണ് പീഡനം നടന്നതെന്നാണ് യുവതിയുടെ മൊഴി. അതേസമയം, യുവതിയുടെ വീട്ടില്‍ പോയതായാണ് യുവാവിന്റെ മൊഴിയെന്നാണ് സൂചന.

എന്നാല്‍ പാര്‍ട്ടി ഓഫീസില്‍ പീഡനം നടന്നതുമായി ബന്ധപ്പെട്ട് തനിക്ക് ഒന്നും അറിയില്ലെന്നും തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായാണ് ഇത്തരം ആരോപണങ്ങളെന്നും സി.പി.എം ചെര്‍പ്പുളശേരി ഏരിയാ സെക്രട്ടറി കെ. ബി.സുഭാഷ് പറഞ്ഞു. അരോപണവിധേയനായ യുവാവിനെ പാര്‍ട്ടിയുമായി യാതൊരു ബന്ധമില്ലെന്നും അനുഭാവിയോ ഭാരവാഹിയോ ഒന്നുമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top