പ്രിയങ്കയുടെ ജനപിന്തുണ അഖിലേഷിനെ ഭയപ്പെടുത്തുന്നു !..കോണ്‍ഗ്രസ് സഖ്യം പ്രഖ്യാപിച്ച്‌ അഖിലേഷ് യാദവ്; അമേഠിയിലും റായ്ബറേലിയിലും പിന്തുണക്കും

ലക്നൗ:യുപിയിൽ പുതിയ തന്ത്രവുമായി അഖിലേഷ് യാദവ് !..കോൺഗ്രസ് മുന്നേറ്റത്തിൽ ആധികയറിയ ബിഎസ്പി പുതിയ നീക്കം നടത്തുകയാണ് . ടീമും യുപിയിൽ താരകം സൃഷ്ടിക്കുന്നതും അഖിലേഷ് മനസിലാക്കി.  അതിനാൽ പൊതുതെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ എസ്പി, ബിഎസ്പി പാര്‍ട്ടികളുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിടാമെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ കണക്ക്കൂട്ടല്‍. നിരവധി തവണ മൂന്ന് പാര്‍ട്ടിള്‍ക്കുമിടയില്‍ ചര്‍ച്ചകളും നടന്നു.എന്നാല്‍ സീറ്റ് വിതരണത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളിലുടക്കി പ്രതിപക്ഷ വിശാല സഖ്യ സാധ്യമാവാതെ പോവുകയായിരുന്നു.

സിറ്റിങ് സീറ്റുകളായ റായബറേലിയും അമേഠിയും മാത്രം കോണ്‍ഗ്രസിന് വിട്ടു നല്‍കാമെന്നായിരുന്നു എസ്പിയും ബിഎസ്പിയും സ്വീകരിച്ച നിലപാട്. ഇത് അംഗീകരിക്കാന്‍ തയ്യാറാവത്ത കോണ്‍ഗ്രസ് യുപിയില്‍ തനിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ യുപിയില്‍ കോണ്‍ഗ്രസും എസ്പി-ബിഎസ്പി സഖ്യത്തിന്‍റെ ഭാഗമാണെന്ന് ആവര്‍ത്തിക്കുയാണ് എസ്പി നേതാവായ അഖിലേഷ് യാദവ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുപില്‍ പത്തിലേറെ സീറ്റുകളായിരുന്നു സഖ്യ ചര്‍ച്ചയുടെ സമയത്ത് കോണ്‍ഗ്രസ് എസ്പിയോടും ബിഎസ്പിയോടും ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ 2004 ല്‍ കോണ്‍ഗ്രസ് വിജയിച്ച റായ്ബറേലിയും അമേഠിയും മാത്രം വിട്ടുനല്‍കാം എന്നായിരുന്നു ഇരുപാര്‍ട്ടികളും സ്വീകരിച്ച നിലപാട്.

2014 പാര്‍ട്ടിക്ക് ദേശീയ തലത്തിലുണ്ടായ തിരിച്ചടിയുടെ ഭാഗമായിട്ടാണ് ഉത്തര്‍പ്രദേശിലും സീറ്റ് കുറയാന്‍ ഇടയാക്കിയത്. 2009 ല്‍ പാര്‍ട്ടി 22 സീറ്റില്‍ വിജയിച്ചിരുന്നെവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയെങ്കിലും എസ്പിയും ബിഎസ്പിയും വഴങ്ങിയില്ല.

കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ മായാവതിക്കായിരുന്നു കൂടുതല്‍ കടുംപിടുത്തം. 2 സീറ്റ് എന്ന ധാരണക്ക് കോണ്‍ഗ്രസ് വഴങ്ങാതായതോടെ എസ്പിയും-ബിഎസ്പിയും ഉത്തര്‍പ്രദേശില്‍ സഖ്യം രൂപീകരിച്ചു. ആര്‍എല്‍ഡിഎയും പിന്നീട് ഈ സഖ്യത്തിന്‍റെ ഭാഗമായി.

ഇതോടെയാണ് യൂപിയിലെ 80 സീറ്റുകളിലും തനിച്ച് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിക്കുന്നത്. എസ്പിവിട്ട ശിവപാല്‍ യാദവിന്‍റേത് ഉള്‍പ്പടെ ഏതാനും ചെറിയ പാര്‍ട്ടികളും കോണ്‍ഗ്രസിനെ പിന്തുണക്കുന്നുണ്ട്.

പ്രിയങ്ക ഗാന്ധിയുടെയും ജോതിരാധിത്യ സിന്ധ്യയുടേയും നേതൃത്വത്തില്‍ യുപിയില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി വരികയാണ്. ഇതിനിടയിലാണ് കോണ്‍ഗ്രസും എസ്പി-ബിഎസ്പി സഖ്യത്തിന്‍റെ ഭാഗമാണെന്ന് അവകാശപ്പെട്ടുകൊണ്ട് അഖിലേഷ് യാദവ് രംഗത്ത് എത്തുന്നത്.

ബിജെപിക്കെതിരെ ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടി-ബിഎസ്പി വിശാല സഖ്യത്തിൽ കോൺഗ്രസും അംഗമാണ്. കോൺഗ്രസിന് സീറ്റ് അനുവദിച്ചിട്ടുണ്ട്. റായ്ബറേലിയും അമേഠിയും അവർക്കുള്ളതാണെന്നും അഖിലേഷ് യാദവ് പറയുന്നു.

അമേഠിയിലും റായബറേലിയും ഒഴികെയുള്ള സീറ്റുകളിലാണ് എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത്. ബിജെപിക്കെതിരെ രാജ്യത്ത് പ്രതിപക്ഷപാർട്ടികളുടെ ശക്തമായ ഐക്യം ഉയർന്നുവരുമെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.

അതേസമയം അഖിലേഷ് യാദവിന്‍റെ പ്രസ്താവനയെ രാഷ്ട്രീയ തന്ത്രമായിട്ടാണ് കോണ്‍ഗ്രസ് കാണുന്നത്. എസ്പി നേതാവിന്‍റെ വാക്കുകള്‍ കോണ്‍ഗ്രസ് അണികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയേക്കും. പാര്‍ട്ടി വോട്ടുകള്‍ ഭിന്നിക്കാന്‍ ഇത് ഇടയാക്കുമെന്നും കോണ്‍ഗ്രസ് ആശങ്കപ്പെടുന്നു.

അതേസമയം, സ്ഥനാര്‍ത്ഥി നിര്‍ണ്ണയം ഉടന്‍ തന്നെ പൂര്‍ത്തിയാക്കി പ്രചരണ രംഗത്ത് മേല്‍ക്കൈ നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. 80 ല്‍ 25 ലേറെ സീറ്റുകള്‍ ലക്ഷ്യം വെച്ചുള്ള തിരഞ്ഞെടുപ്പ് തന്ത്രമാണ് കോണ്‍ഗ്രസ് ഒരുക്കുന്നത്.

Top