മാണിക്കെതിരെ നടപടി സ്വീകരിക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കി: വിഎസ്

ബാര്‍ കോഴ കേസില്‍ വിജിലന്‍സ് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ധനമന്ത്രി കെഎം മാണിയെ പുറത്താക്കാന്‍ മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു. ഇടതുമുന്നണി തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്നു രാവിലെ ഗവര്‍ണറെ സന്ദര്‍ശിച്ചാണ് വിഎസ് ഈ ആവശ്യം ഉന്നയിച്ചത്. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മാണിയെ തുടരാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെടുന്ന നിവേദനം അദ്ദേഹം ഗവര്‍ണര്‍ക്ക് നല്‍കി. അന്വേഷണ റിപ്പോര്‍ട്ട് വിന്‍സന്‍ എം പോള്‍ തിരുത്തിയിട്ടുണ്ടെങ്കിലത് മുഖ്യമന്ത്രിയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ്. നിവേദനത്തിന്‍റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികള്‍.
മാണിക്കെതിരായ ആരോപണത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം വി.എസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മാണിക്കെതിരേ തുടര്‍ സമരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മാണിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുന്നത് വരെ ശക്തമായ പ്രക്ഷോഭം നടത്താനാണ് എൽഡിഎഫ് തീരുമാനം.

അതേസമയം, ബാർ കോഴക്കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ധനമന്ത്രിയും കേരള കോൺഗ്രസ് (എം) നേതാവുമായ കെഎം മാണി പാലായില്‍ പറഞ്ഞു. ആരോപണങ്ങള്‍ സത്യമാണോയെന്ന് ജങ്ങള്‍ക്കറിയാം. ഈ സാഹചര്യത്തില്‍ രാജിവെച്ച് പുറത്തുപോകണമെന്ന ചിന്തയേ ഉണ്ടായിട്ടില്ല. ആരോപണങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും മാണി വ്യക്തമാക്കി.അമ്പതു വർഷമായി എന്നെ ജനങ്ങൾക്ക് അറിയാം. വിധി വന്ന സമയത്തെക്കുറിച്ച് ഒന്നും പറയാനില്ല. ബാര്‍ കോഴ കേസില്‍ കെപിസിസി അധ്യക്ഷൻ വിഎം സുധീരനും കോൺഗ്രസ് മുതിർന്ന നേതാവ് എകെ ആന്റണിയും നടത്തിയ പ്രസ്‌താവന അവരുടെ സ്വാതന്ത്രത്തിന് അനുസരിച്ചുള്ളതാണെന്നും മാണി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top