പാര്‍ട്ടി മാണിയെ കുടുക്കകയല്ല കുറ്റവിമുക്തനാക്കുകയാണ് ചെയ്തതെന്ന് ഉമ്മന്‍ചാണ്ടി

OOMMEN-CHANDY

തിരുവനന്തപുരം: കെഎം മാണിയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. ബാര്‍ കോഴ കേസില്‍ മാണിയെ പാര്‍ട്ടി കുടുക്കിയിട്ടില്ലെന്നാണ് മുന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പറയുന്നത്. മാണി ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പാര്‍ട്ടിക്ക് പൂര്‍ണ ബോധ്യമുണ്ട്. മാണിയെ കുറ്റവിമുക്തനാക്കുയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ശാസ്ത്രീയമായ തെളിവുകളുടെ പിന്‍ബലത്തില്‍ മാണി കുറ്റകാരനല്ലെന്ന് തെളിയിക്കുകയാണ് ചെയ്തതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ബാര്‍ കോഴ വിവാദത്തില്‍ ഉമ്മന്‍ചാണ്ടി അടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായ രംഗത്തു വന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി ഉമ്മന്‍ചാണ്ടി രംഗത്തു വന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായ രംഗത്ത് എത്തിയിരുന്നു അന്ന് പി ടി ചാക്കോ, ഇന്ന് കെഎം മാണി എന്ന ലേഖനത്തിലാണ് കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനമുളളത്. ബാര്‍ വിവാദങ്ങളില്‍ മാണിയെ വലിച്ചിഴച്ചത് ചില ദൈവങ്ങളുടെ ഐഡിയയാണെന്നും ബാര്‍ ലൈസന്‍സ് വിഷയത്തിലെ ഫയലുകള്‍ നിയമമന്ത്രിയെ കാണിച്ചില്ലെന്ന ഗുരുതര ആരോപണവും പ്രതിച്ഛായ മുന്നോട്ടു വെക്കുന്നു. നിയമ വകുപ്പ് അറിയാതെ എജിയില്‍ നിന്നും നിയമോപദേശം തേടിയതെന്നും ഈ നിയമോപദേശം മാണിയെ കാണിക്കാത്തത് ദുരൂഹമാണെന്നും പ്രതിച്ഛായ കുറ്റപ്പെടുത്തുന്നു. ബാറുകള്‍ പൂട്ടാന്‍ കെ എം മാണി ഫയലില്‍ എഴുതുമെന്ന് ഭയപ്പെട്ടുവെന്നും പ്രതിച്ഛായ പറയുന്നു.

യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന തരത്തിലുളള ഒരാളല്ല കെഎം മാണിയെന്നും യുഡിഎഫിന്റെ സ്ഥാപക നേതാക്കളില്‍ പ്രമുഖനായ കെഎം മാണി താന്‍ കൂടി ചേര്‍ന്ന് രൂപം കൊടുത്ത ഒരു സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കില്ലെന്ന് അദ്ദേഹത്തെ അടുത്തറിയുന്നവര്‍ക്കെല്ലാം അറിയാമെന്നും മാണിയെക്കുറിച്ച് വാതോരാതെ സംസാരിച്ച എല്‍ഡിഎഫ് നേതാക്കളുടെ പ്രശംസാ വചനങ്ങളാണ് യുഡിഎഫ് നേതാക്കള്‍ക്കിടയില്‍ അങ്കലാപ്പിന് ഇടയാക്കിയതെന്നും പ്രതിച്ഛായ വ്യക്തമാക്കുന്നു.

പി ടി ചാക്കോയെ കുറിച്ച് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എബ്രാഹം മാത്യു എഴുതിയ പിടി ചാക്കോ ചതിയും മൃതിയും എന്ന പുസ്തകം അവസാനിക്കുന്നത് രണ്ട് വരികളിലാണ് എന്ന വാചകം ഉദ്ധരിച്ചു കൊണ്ടാണ് ലേഖനം ആരംഭിക്കുന്നത് തന്നെ.വസ്തുതകള്‍ വസ്തുതകള്‍ തന്നെയായി നിലനില്‍ക്കും അത് നിങ്ങളുടെ സ്വന്തം ഇഷ്ടാനുഷ്ടങ്ങളുടെ ഇല്ലാതാകുന്നില്ലെന്നും പിടി ചാക്കോയെ വേട്ടയാടിയവര്‍ ഇപ്പോള്‍ മാണിക്കെതിരെ തിരിഞ്ഞുവെന്നും അവര്‍ മാണിയെ കൊല്ലാകൊലാ ചെയ്യുന്നുവെന്നും പ്രതിച്ഛായ കുറ്റപ്പെടുത്തുന്നു.

കോണ്‍ഗ്രസുകാരനായ ജവഹര്‍ലാല്‍ നെഹ്റുവിന്റെ വാക്കുകള്‍ കോണ്‍ഗ്രസുകാരാല്‍ അപമാനിതനായി നെഞ്ചു പൊട്ടി മരിച്ച പിടി ചാക്കോയെ കുറിച്ചുളള പുസ്തകത്തിന്റെ അടിക്കുറിപ്പായി എബ്രാഹാം മാത്യു ചേര്‍ത്തത് യാദൃശ്ചികമല്ലെന്നും പ്രതിച്ഛായ സ്ഥാപിക്കുന്നു.നിയമവകുപ്പ് അറിയാതെയാണ് എജിയില്‍ നിന്ന് നിയമോപദേശം തേടിയതെന്നും പ്രതിച്ഛായ കുറ്റപ്പെടുത്തി. ബാര്‍കോഴയിലെ യഥാര്‍ത്ഥ പ്രതിയെ ജനം തോല്‍പ്പിച്ചുവെന്നും കെഎം മാണിയും അദ്ദേഹത്തിന്റെ കറുത്ത സ്യൂടട്ട്കെയ്സും ഒരു ബജറ്റ് വസന്തകാല ചിത്രമായി മലയാളത്തിന്റെ മനസില്‍ നിറഞ്ഞു നില്‍ക്കുന്നുവെന്നും പ്രതിച്ഛായ സ്ഥാപിക്കുന്നു.

Top