ഫെയര്‍കോഡ് കമ്പനിക്ക് സിപിഎം ബന്ധം ഉണ്ടെന്ന് പ്രതിപക്ഷം ആരോപണം.ഓരോ ടോക്കണിനും 50 പൈസ വീതം ആപ്പ് നിര്‍മാതാക്കള്‍ക്ക്’. കരാറിന്റെ പകര്‍പ്പ് പുറത്ത് വിട്ട് ചെന്നിത്തല

തിരുവനന്തപുരം: ഓണ്‍ലൈന്‍ മദ്യവില്‍പനയില്‍ ഓരോ ടോക്കണും 50 പൈസ ബെവ്‌കോയ്ക്ക് ആണെന്ന് പറയുന്ന സര്‍ക്കാര്‍ വാദം കളവാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓണ്‍ലൈനിലൂടെ മദ്യവില്‍പ്പനക്കുള്ള ബെവ്‌ കോ ആപ്പിന്‍റെ എസ്എംഎസ് അടക്കമുള്ള ടോക്കണ്‍ നിരക്കായ അമ്പത് പൈസ ബെവ്‌കോയ്ക്കാണെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു എന്നാണ് പ്രതിപക്ഷ ആരോപണം .ബിവറേജസ് കോര്‍പ്പറേഷന്‍ പറഞ്ഞത് കളവാണെന്ന് തെളിയിക്കുന്ന രേഖകൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്ത് വിട്ടു.

രേഖകള്‍ പുറത്ത് വിട്ടതിനൊപ്പം ഫെയര്‍കോഡ് കമ്പനിയെ ഓണ്‍ലൈന്‍ മദ്യവില്‍പനയ്ക്ക് തെരഞ്ഞെടുത്തതിന്റെ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ബാറുകാരില്‍നിന്ന് ഓരോ ടോക്കണും ഈടാക്കുന്ന 50 പൈസ നേരത്തേ തന്നെ ബോവ്‌കോ സ്റ്റാര്‍ട്ട് അപ്പ് കമ്പനിക്ക് നല്‍കുന്നു. ഈ തുകയാണ് പിന്നീട് ബാറുകാരില്‍ നിന്ന് ഈടാക്കുന്നതെന്നും ടെന്‍ഡര്‍ നല്‍കിയതില്‍ ദുരൂഹത ഏറുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓണ്‍ലൈന്‍ മദ്യവില്‍പ്പനയില്‍ ടോക്കണ്‍ ചാര്‍ജ് ആപ്പ് നിര്‍മ്മാതാക്കള്‍ക്ക് ആണ് ലഭിക്കുക, ടോക്കണ്‍ നിരക്ക് ബെവ്‌കോയ്ക്ക് എന്ന് സര്‍ക്കാര്‍ പറഞ്ഞത് കളവാണ് എന്നിങ്ങനെയാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. ബാറുകളില്‍ വില്‍ക്കുന്ന ഓരോ ടോക്കണില്‍ നിന്നും 50 പൈസ വീതം ബാറുടമകള്‍ ഫെയര്‍ കോഡിന് നല്‍കണം. ഇത് സംബന്ധിച്ച കരാറിന്റെ പകര്‍പ്പ് ഉള്‍പ്പടെ ചെന്നിത്തല പുറത്ത് വിട്ടു.

ടോക്കണ്‍ ചാര്‍ജ് ബെവ്‌കോയ്ക്ക് ആണ് ലഭിക്കുക എന്ന് നേരത്തെ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങള്‍ക്ക് സര്‍ക്കാര്‍ എന്ത് മറുപടിയാണ് നല്‍കുക എന്നത് വരും മണിക്കൂറുകളില്‍ വ്യക്തമാകേണ്ടതുണ്ട്. ഫെയര്‍കോഡ് കമ്പനിക്ക് സിപിഎം ബന്ധം ഉണ്ടെന്ന് നേരത്തെ തന്നെ പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. ഇതിനിടെ, ബെവ് ക്യൂ ആപ്പിന് ഗൂഗിളിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം സംസ്ഥാനത്ത് മദ്യ വില്‍പ്പന തുടങ്ങുമെന്നാണ് സൂചന.

Top