രമേശ് ചെന്നിത്തലക്ക് ‘കറപ്റ്റോമാനിയ’!!!..അഴിമതി’ആരോപണങ്ങളിൽ ‘ക്ലച്ചില്ലാതെ’ചെന്നിത്തല.

തിരുവനന്തപുരം :ഭരണപക്ഷത്തിനെതിരെ നിരന്തര ആരോപണങ്ങളുമായി വരികയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എന്നാൽ ഈ ആരോപണങ്ങളൊന്നും ക്ലെച്ച് പിടിക്കുന്നില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ കമന്റ്. എന്നാൽ താൻ ആരോപിച്ച ആരോപണങ്ങളിൽ ഏതാണ് ക്ലച്ച് പിടിക്കാത്തത് എന്ന ചോദ്യവുമായി വൈകാതെ ചെന്നിത്തലയും രംഗത്തെത്തി. കെ.ടി ജലീലിന്റെ മാർക്ക് ദാന വിവാദത്തിൽ അദ്ദേഹത്തെ ഗവർണർ വിളിപ്പിച്ചത് തന്റെ നേട്ടമാണെന്ന് ചെന്നിത്തല പറഞ്ഞു. സ്പ്രിംഗ്ളര്‍ അഴിമതി ആരോപണത്തിൽ നിന്ന് ഒരു ഘട്ടത്തിൽ പോലും പ്രതിപക്ഷം പിന്നോട്ട് പോയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബെവ്ക്യൂ ആപ്പ് ഇന്ന് ബവ്റിജസ് കോർപറേഷന്റെ നട്ടെല്ല് ഒടിച്ചില്ലേ എന്നും ഭരണപക്ഷത്തോട് ചെന്നിത്തല ചോദിക്കുന്നു.

എന്നാൽ പ്രതിപക്ഷം പറയുന്നത് രമേശ് ചെന്നിത്തലയ്ക്ക് “കറപ്റ്റോമാനിയ” ആണെന്നാണ്. ദിവസം ഒരു ആരോപണം എന്ന നിലയിലാണത്രെ പ്രതിപക്ഷനേതാവ് ഭരണപക്ഷത്തിനെതിരെ ആരോപണമുന്നയിക്കുന്നത്. ബിഷപ്പ് കെ.പി യോഹന്നാൻ നേതൃത്വം നൽകുന്ന ബിലീവേഴ്‌സ് ചർച്ചിന് വേണ്ടി 4500 കോടിയുടെ അഴിമതി സർക്കാർ തലത്തിൽ നടന്നതിന്റെ വ്യക്തമായ തെളിവുകൾ പുറത്ത് വന്നിട്ട് അതേപ്പറ്റി സംസാരിക്കാൻ രമേശ് ചെന്നിത്തല തയ്യാറായില്ല എന്നത് വിരോധാഭാസമായി നിൽക്കുകയാണ് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്തുകൊണ്ടാണ് ചെന്നിത്തല ഇതിൽ ആരോപണം ഉന്നയിക്കാത്തത് എന്ന് ചോദിക്കുന്നവർ വളരെയാണ് അങ്ങനെയുള്ളവർ ചെന്നിത്തലയുടെ അടുത്ത അനുയായികളും അങ്ങ് സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന പ്രമുഖ അഭിഭാഷകരും ഉണ്ട് .എന്തോ ചീഞ്ഞു മാറുന്നുണ്ടോ എന്നാണു ചിലരുണ്ട് സംശയം.ചെറുവള്ളി എസ്റ്റേറ്റും മലയാളം പ്ളാന്റേഷനും ഒന്നും പ്രതിപക്ഷ നേതാവിന് അറിയില്ല .എന്നാൽ മുൻ കെ പി സി സി പ്രസിഡന്റും മുൻ മന്ത്രിയും മുൻ എം പിയുമായ വി എം സുധീരൻ ശബരിമല എയർപോർട്ടിനുവേണ്ടി ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ വിലക്ക് വാങ്ങുന്നതിനെതിരേ രംഗത്ത് വന്നിട്ടുണ്ട് .അതിനെക്കുറിച്ച് ചെന്നിത്തല’കമാന്ന് ഒരക്ഷരം മിണ്ടിയിട്ടില്ല …ദുരൂഹത ഏത് അഴിമതിയിലേക്കാണ് പോകുന്നത് ?….മുഖ്യമന്ത്രി കസാര ലക്ഷ്യം വെക്കുന്ന ചെന്നിത്തലയുടെ രാഷ്ട്രീയ ആരോപണങ്ങൾ ക്ലെച്ച് പിടിച്ചില്ലെങ്കിൽ ഒരുവട്ടം കൂടി സി.പി.എം അധികാരത്തിൽ തുടരുന്നത് കോൺഗ്രസ് പ്രവർത്തകർക്ക് കാണേണ്ടി വരും.

Top