കാനറാ ബാങ്കിൽ നിന്നും എട്ട് കോടി തട്ടിയെടുത്ത സംഭവം : ബാങ്ക് ജീവനക്കാരൻ പിടിയിൽ ; പ്രതിയെ പിടികൂടിയത് മൂന്നുമാസത്തിന് ശേഷം ബെംഗളൂരുവിൽ നിന്നും

സ്വന്തം ലേഖകൻ

പത്തനംതിട്ട: കാനറ ബാങ്ക് തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന പൊലീസ് പിടിയിൽ. എട്ട് കോടി രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ പത്തനാപുരം ആവണീശ്വരം സ്വദേശിയായ വിജീഷ് വർഗീനിനെയാണ് പൊലീസ് പിടികൂടിയത്. ഒളിവിലായിരുന്ന ഇയാളെ മൂന്നുമാസത്തിന് ശേഷം ബെംഗളൂരുവിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തട്ടിപ്പ് നടന്ന ബാങ്കിലെ ക്ലർക്കായിരുന്നു വിജീഷ്. 14 മാസം കൊണ്ട് 191 ഇടപാടുകാരുടെയും അക്കൗണ്ടിൽ നിന്നും 8,13,64,539 രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ബാങ്കിന്റെ ഓഡിറ്റ് റിപ്പോർട്ടിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

ബാങ്കിന്റെ ആഭ്യന്തര അന്വേഷണത്തിൽ ജീവനക്കാരൻ നടത്തിയ തട്ടിപ്പ് ഉന്നത ഉദ്യോഗസ്ഥർക്ക് തടയാൻ കഴിഞ്ഞില്ലെന്നും കണ്ടെത്തി.

തുടർന്ന് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാനേജർ, അസി. മാനേജർ എന്നിവരടക്കം അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തത്. ബാങ്കിലെ നിക്ഷേപകരുടെ പാസ്‌വേർഡ് ദുരുപയോഗം ചെയ്താണ് പ്രതി പണം തട്ടിയെടുത്തിരുന്നത്.

തട്ടിപ്പ് പുറത്തുവന്നതോടെ ഫെബ്രുവരി മാസത്തിൽ പുറത്ത് വതോടെയാണ് ഭാര്യയും രണ്ട് മക്കളുമായി പ്രതി ഒളിവിൽ പോവുകയായിരുന്നു.

ബാങ്കിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് മൂന്ന് മാസമായി ഇയാൾക്കായി തെരച്ചിൽ നടത്തിയെങ്കിലും തെളിവൊന്നും ലഭിച്ചിരുന്നില്ല. വീജീഷിന്റെയും ഭാര്യയുടെ മൊബൈൽ ഫോണും സ്വിച് ഓഫ് ആയിരുന്നതും അന്വേഷണത്തിന് തിരിച്ചടി ആയിരുന്നു.

Top