കൊച്ചി: ആഗോള മണി ട്രാന്‍സ്ഫര്‍ കമ്പനിയായ യൂറോനെറ്റ് വേള്‍ഡ്വൈഡിന്‍റെ ഭാഗമായ റിയാ മണി ട്രാന്‍സ്ഫര്‍ തത്സമയ രാജ്യാന്തര പണമിടപാടുകള്‍ പ്രാപ്തമാക്കാന്‍ പേടിഎം പേമെന്‍റ്സ് ബാങ്കുമായി കൈകോര്‍ക്കും. ഇതനുസരിച്ച് പേടിഎമ്മിന്‍റെ മൊബൈല്‍ വാലറ്റിലേക്ക് ഇടപാടുകാരന് തത്സമയം വിദേശത്തുനിന്നു പണമയയ്ക്കാന്‍ സാധിക്കും. വിദേശത്തുനിന്നയ്ക്കുന്ന പണം തത്സമയം ഡിജിറ്റല്‍ വാലറ്റിലേക്ക് നേരിട്ട് സ്വീകരിക്കുന്ന രാജ്യത്തെ ആദ്യത്തെ പ്ലാറ്റ് ഫോമായി ഇതോടെ പേടിഎം മാറി. ഇന്ത്യയില്‍ കെവൈസി പൂര്‍ത്തിയാക്കിയിട്ടുള്ള പേടിഎം ഉപഭോക്താക്കള്‍ക്ക് റിയ മണി ട്രാന്‍സ്ഫര്‍ ആപ്പ് അല്ലെങ്കില്‍ വെബ്സൈറ്റ് അല്ലെങ്കില്‍ ലോകമെമ്പാടുമുള്ള 4,90,000-ലധികം റീട്ടെയില്‍ ശാഖകള്‍ എന്നിവയില്‍നിന്ന് ഇന്ത്യയിലെ പേടിഎം വാലറ്റിലേക്ക് തത്സമയം പണം അയയ്ക്കാം. ഇത് ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ അനുഭവം ഉറപ്പാക്കുന്നു. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ പരിഗണിച്ചും സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയും അവര്‍ക്ക് ഡിജിറ്റല്‍ പ്രാപ്യതയും സൗകര്യവും ലഭ്യമാക്കുന്നതില്‍ റിയ മണിക്ക് അഭിമാനമുണ്‍െണ്ടന്ന് യൂറോനെറ്റ് മണി ട്രാന്‍സ്ഫര്‍ സെഗ്മെന്‍റ് സിഇഒ ജുവാന്‍ ബിയാഞ്ചി പറഞ്ഞു. ആഗോള പണമിടപാടു ബ്രാന്‍ഡായ റിയ മണി ട്രാന്‍സ്ഫറുമായുള്ള പങ്കാളിത്തം ഇന്ത്യന്‍ പ്രവാസികള്‍ക്ക് തത്സമയം നാട്ടിലേക്ക് പണം അയയ്ക്കുന്നതിന് സമാനതകളില്ലാത്ത സൗകര്യമൊരുക്കിയിരിക്കാണെന്ന് പേടിഎം പേമെന്‍റ്സ് ബാങ്ക് ലിമിറ്റഡ് എംഡിയും സിഇഒയുമായ സതീഷ് കുമാര്‍ ഗുപ്ത ചൂണ്ടിക്കാട്ടി. മൊബൈല്‍ വാലറ്റ് വ്യവസായം പ്രതിദിനം 200 കോടി ഡോളറിന്‍റെ ക്രയവിക്രയമാണ് ഇപ്പോള്‍ നടത്തുന്നത്. 2023-ഓടെ വാര്‍ഷിക ഇടപാട് ഒരു ലക്ഷം കോടി ഡോളറായി ഉയരുമെന്നാണ് വിദ്ഗ്ധര്‍ കണക്കാക്കുന്നത്. ലോകത്തെ 96 ശതമാനം രാജ്യങ്ങളിലും മൊബൈല്‍ വാലറ്റുകള്‍ ലഭ്യമാണ്. അതേസമയം ഈ രാജ്യങ്ങളിലെ ജനസംഖ്യയുടെ മൂന്നിലൊന്നിനു താഴെ മാത്രമേ ബാങ്ക് അക്കൗണ്‍ണ്ടുകള്‍ ഉള്ളത്. മൊബൈല്‍ വാലറ്റ് സാമ്പത്തിക ഉള്‍പ്പെടുത്തലിനുള്ള അഭൂതപൂര്‍വമായ അവസരമാണ് കൊണ്‍ണ്ടുവരുന്നത്.,,,
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കുകളിലൊന്നായ കാനറാ ബാങ്ക് “കാനറാ റീട്ടെയിൽ ഉത്സവ്” പ്രഖ്യാപിച്ചു. സമാനതകളില്ലാത്ത സേവനം ഉപഭോക്താക്കളുടെ പടിവാതിൽക്കലെത്തിക്കുക,,,
കൊച്ചി: ഉപഭോക്താക്കളുടെ നിത്യ ആവശ്യത്തിനുള്ള ദേശീയവും പ്രാദേശികവുമായ എല്ലാ ഉല്‍പ്പന്നങ്ങളും ന്യായമായ വിലയ്ക്ക് ഒരിടത്ത് സ്റ്റോര്‍കിങ്ങ് സ്മാര്‍ട്ട് സ്റ്റോറിലൂടെ ലഭ്യമാക്കും.,,,
തിരുവനന്തപുരം : ഇന്ത്യയിലെ 404 നിധി കമ്പിനികള്‍ക്ക് അംഗീകാരം ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച പബ്ലിക് നോട്ടീസ് കേന്ദ്ര,,,
തിരുവനന്തപുരം : കേരളത്തിലെ ഇരുനൂറിലധികം നിധി കമ്പിനികളുടെ അംഗീകാരം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. കേരളമെമ്പാടും ശാഖകളുള്ള പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും,,,
കൊച്ചി: ലോകത്തിലെ പ്രമുഖ ഇരുചക്ര, മുച്ചക്ര വാഹന നിര്മാതാക്കളായ ടിവിഎസ് മോട്ടോര് കമ്പനി, ടിവിഎസ് അപ്പാച്ചെ ആര്ടിആര് 160 4വി,,,
മുംബൈ 7 ഒക്ടോബര്‍ 2021: വാരീ എനര്‍ജീസ് ലിമിറ്റഡ് സിഇഒ ആയി വിവേക് ശ്രീവാസ്തവയെ കമ്പനി നിയമിച്ചു. 2021 ഓഗസ്റ്റ്,,,
കൊച്ചി: 2030 ഓടെ ഇന്ത്യയില്‍ 26 ബില്യണ്‍ ഡോളറിന്‍റെ അവസരം ഓയോ പ്രതീക്ഷിക്കുന്നതായി ആഗോള ഇക്വിറ്റി റിസേര്‍ച്ച് സ്ഥാപനമായ ബേണ്‍സ്റ്റീന്‍റെ റിപ്പോര്‍ട്ട് വിലയിരുത്തുന്നു. കമ്പനിയുടെ 90 ശതമാനം വരുമാനവും ഇന്ത്യയില്‍നിന്നായിരിക്കുമെന്നും ഇന്ത്യയെ മുഖ്യ വളര്‍ച്ച വിപണിയായി അവര്‍ കാണുന്നുവെന്നും ബേണ്‍സ്റ്റീന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ, യൂറോപ്പ് എന്നീ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതു കോവിഡ് 19 കാലത്തെ അതിജീവിക്കുവാന്‍ ഓയോയെ സഹായിച്ചുവെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. ഹ്രസ്വകാല താമസസൗകര്യ വിപണി 2019-ലെ 1,267 ബില്യണ്‍ ഡോളറില്‍നിന്ന് 2030 ഓടെ 1,907 ബില്യണ്‍ ഡോളറായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതില്‍ ഇന്ത്യയില്‍ 26 ബില്യണ്‍ ഡോളറിന്‍റെ അവസരമാണ് ഓയോ കാണുന്നത്. ലോകത്ത് സമ്പത്ത് വര്‍ധിക്കുന്നതും പ്രതിശീര്‍ഷവരുമാനം ഉയരുന്നതും, ഇടത്തരക്കാരുടെ എണ്ണം വര്‍ധിക്കുന്നതും ആഗോള യാത്ര-ടൂറിസം വ്യവസായത്തിലും ഹ്രസ്വകാല താമസസൗകര്യ വിപണിയിലും ഓയോയ്ക്ക് അനുകൂലമായ അവസരമൊരുക്കുകയാണെന്ന് ബേണ്‍സ്റ്റീന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഓയോ യൂണിറ്റുകളുടെ ലാഭത്തിലെ സംഭാവന 2019-20 സാമ്പത്തിക വര്‍ഷത്തിലെ 5.1 ശതമാനത്തില്‍നിന്ന് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 18.4 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. സ്ഥിരതയുള്ള നിരക്കുകള്‍, ഡിസ്കൗണ്ടിലെ കുറവ് തുടങ്ങിയവയെല്ലാം ലാഭം വര്‍ധിപ്പിക്കാന്‍ ഇടയാക്കി. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഓയോയുടെ ബുക്കിംഗ് മൂല്യം 170 ശതമാനം വര്‍ധിച്ചപ്പോള്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കോവിഡ് മൂലം 67 ശതമാനം കുറവുണ്ടായി. ചെലവു കുറച്ചുതുവഴി കമ്പിയുടെ മാര്‍ജിന്‍ 33 ശതമാനത്തില്‍ സ്ഥിരത നേടിയെന്ന് ബേണ്‍സ്റ്റീന്‍ റിപ്പോര്‍ട്ട് പറയുന്നു. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഓയോയുടെ വരുമാനം 70 ശതമാനം കുറഞ്ഞ് 4,157 കോടി രൂപയായിയെങ്കിലും നഷ്ടം ഗണ്യമായി കുറയ്ക്കുവാന്‍ കമ്പനിക്കു കഴിഞ്ഞു. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നഷ്ടം മുന്‍വര്‍ഷമിതേ കാലയളവിലെ 13,122 കോടി രൂപയില്‍നിന്ന് 3,943 കോടി രൂപയായി താഴ്ന്നു. ചെലവുകള്‍ ഗണ്യമായി കുറയ്ക്കുവാന്‍ സാധിച്ചതാണ് കാരണം. കമ്പനിയുടെ 80 ശതമാനം വരുമാനവും ആവര്‍ത്തിച്ചുള്ളതോ പുതിയ ഇടപാടുകാരില്‍നിന്നോ ആണെന്ന് ബേണ്‍സ്റ്റീന്‍ റിപ്പോര്‍ട്ട് പറയുന്നു. ഓയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസ് ഇന്ത്യന്‍ മൂലധന വിപണിയില്‍ പ്രവേശിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിരിക്കുകയാണ്. ഇഷ്യു വഴി 8,430 കോടി രൂപ സ്വരൂപിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.,,,
ലുമിനിസ് സ്കൂൾ ഓഫ് മെഡിക്കൽ സ്ക്രൈബിങിന്റെ ആറാമത്തെ ബ്രാഞ്ച് പെരിന്തൽമണ്ണയിൽ ഡോ.ബോബി ചെമ്മണ്ണൂർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പെരിന്തൽമണ്ണ മുൻസിപ്പൽ ചെയർമാൻ,,,
കൊച്ചി: കേരളത്തിലെ തീരദേശ കപ്പല്‍ സര്‍വീസും അനുബന്ധഷിപ്പിംഗ് വ്യവസായങ്ങളും വികസിപ്പിക്കുന്നതിന്റെ ഭാഗമായി കേരള മാരിടൈം ബോര്‍ഡിന്റെയും തീരദേശ കപ്പല്‍ സര്‍വീസ്,,,
കൊച്ചി: ആഗോള സ്‌പൈസ് എക്‌സ്ട്രാക്ട് വിപണിയിലെ പ്രമുഖ കമ്പനികളില്‍ ഒന്നായ കൊച്ചി ആസ്ഥാനമായ മാന്‍ കാന്‍കോര്‍ ഇന്‍ഗ്രേഡിയന്റ്‌സിന്റെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള,,,
തൃശൂർ :കേരള ക്ഷേത്ര വാദ്യകല അക്കാദമി തൃശ്ശൂര്‍ മേഖലയുടെ ഓണക്കിറ്റിന്റെയും ഓണപ്പുടവയുടെയും വിതരണോദ്ഘാടനം ഡോ. ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു. കേരള,,,