ഫെയ്‌‌സ്‌ബുക്കിലൂടെ അറക്കുന്ന തെറിയഭിഷേകം; വി ഡി സതീശനെതിരെ പരാതി.

vd-satheesan

കൊച്ചി :സോഷ്യൽ മീഡിയയിലൂടെ കേട്ടാൽ അറക്കുന്ന തെറിയഭിഷേകം നടത്തിയ പറവൂർ എംഎൽഎ വി ഡി സതീശനെതിരെ പരാതി. സിപിഐ എം പ്രവർത്തകനായ സലാം ആണ് ഡിജിപിക്കും മുഖ്യമന്ത്രിക്കും ഐടി സെല്ലിനും പറവൂർ പൊലീസിനും പരാതി നൽകാനൊരുങ്ങുന്നത്. തന്നെയും സ്ത്രീകളടക്കമുള്ള കുടുംബാംഗങ്ങളെയും സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു എന്നാണ് പരാതി.

Also Read :വി.ഡി സതീശന്റെ അയര്‍ലണ്ട് സന്ദര്‍ശനം കള്ളപ്പണം വെളുപ്പിക്കാനോ? ബിസിനസ് ഡീല്‍ നടത്താനോ? സഹവസിച്ചത് ക്രിമിനല്‍ കേസില്‍ പ്രതികള്‍ക്കൊപ്പം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മദ്യത്തിന് സെസ് ഏർപ്പെടുത്തുന്നതിനെതിരെ സതീശൻ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതിനു താഴെ പറവൂരിലെ കോൺഗ്രസ് പ്രവർത്തകർ വാറ്റ് ചാരായവുമായി പിടിയിലായതും സതീശന്റെ പുനർജനി പദ്ധതിയിലെ തട്ടിപ്പും ചോദ്യം ചെയ്ത് സലാം കമന്റ് ചെയ്തു. ഇതിൽ പ്രകോപിതനായാണ് നിലവിട്ട് സതീശൻ പ്രതികരിച്ചത്.

ALSO READ:വി.ഡി.സതീശനെ അയര്‍ലണ്ടില്‍ എത്തിച്ചത് കൊലക്കേസ് പ്രതിയുമായി കച്ചവട ബന്ധമുള്ളയാൾ? സതീശന്റെ യാത്ര ചിലവ് മുടക്കിയത് റിയല്‍ എസ്റ്റേറ്റ്-നേഴ്സിങ് ഏജന്റമാര്‍; ക്രിമിനല്‍ കേസില്‍ പ്രതിയുടെ ആധിധേയത്വം സ്വീകരിച്ച് ആദർശവാനായ കോണ്‍ഗ്രസ് നേതാവ്

സലാമിനെയും കുടുംബാംഗങ്ങളെയും മറ്റും കേട്ടാലറയ്ക്കുന്ന ഭാഷയിൽ അധിക്ഷേപിക്കുകയായിരുന്നു. സതീശന്റെ പോസ്റ്റിനെ ചോദ്യം ചെയ്ത മറ്റുള്ളവർക്കുനേരെയും ഇതേ രീതിയിൽ പ്രതികരണമുണ്ടായി. സതീശന്റെ പേജ് കൈകാര്യം ചെയ്യുന്ന ശിവരാമൻ പറവൂർ, ഷിനോജ് ഹർഷൻ എന്നീ പ്രൊഫൈലുകളിൽ നിന്നും തെറിവിളി തുടർന്നു.

Also Read-കേട്ടാൽ അറക്കുന്ന തെറി !..സതീശൻ പൊതുസമൂഹത്തോടു മാപ്പുപറയണമെന്നും എം.എൽ.എ.രാജി വെക്കണമെന്നും ഡിവൈഎഫ്ഐ 

മുൻപ് മന്ത്രി ജെ മേഴ്‌‌സിക്കുട്ടിയമ്മയെ അധിക്ഷേപിച്ചതിന് സതീശന്റെ സ്റ്റാഫായ നിസാർ പേരൂർക്കട എന്നയാൾക്കെതിരെ നടപടി എടുത്തിരുന്നു. പേഴ്‌സണൽ സ്റ്റാഫുകളെയും വ്യാജപ്രൊഫൈലുകളെയും ഉപയോഗിച്ച് ഇത്തരത്തിൽ അസഭ്യവർഷം നടത്തുന്നത് സതീശന്റെ പതിവ് രീതിയാണെന്നും ആരോപണമുയരുന്നുണ്ട്.

അതേസമയം ഫേസ്ബുക്കില്‍ തെറിയഭിഷേകം നടത്തിയ ശ്രീ വിഡി സതീശന്‍ പൊതുസമൂഹത്തോടു മാപ്പുപറയണമെന്ന് ഡിവൈഎഫ്‌ഐ. ഫേസ്ബുക്ക് കമന്റില്‍ വിഡി സതീശന്‍ തെറി പറഞ്ഞെന്നും ഇക്കാര്യത്തില്‍ വിഡി സതീശന്‍ പൊതുസമൂഹത്തോടു മാപ്പുപറയണമെന്നുമാണ് ഡിവൈഎഫ്‌ഐ ആവശ്യപ്പെടുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ വന്ന കമന്റിന് വിഡി സതീശന്‍ തെറിയഭിഷേകം നടത്തിയ തരത്തിലുള്ള സ്‌ക്രീന്‍ ഷോട്ടുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിഡി സതീശന്‍ പൊതുസമൂഹത്തോടു മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ രംഗത്ത് വന്നിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലാണ് മാപ്പ് പറയണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്:

തെറിയഭിഷേകം: വി.ഡി സതീശന്‍ മാപ്പ് പറയണം : ഡിവൈഎഫ്‌ഐ

ഫെയ്സ്ബുക്കില്‍ തെറിയഭിഷേകം നടത്തിയ ശ്രീ വി.ഡി സതീശന്‍ പൊതുസമൂഹത്തോടു മാപ്പുപറയണം. തന്റെ വെരിഫൈഡ് പേജിലൂടെയാണ് കേട്ടാലറയ്ക്കുന്ന പച്ചത്തെറി ശ്രീ സതീശന്‍ വിളിച്ചത്. കഴിഞ്ഞ ദിവസം വാളയാറിലെ കോണ്‍ഗ്രസ്സ് സമര നാടകത്തെ ന്യായീകരിച്ചു പോസ്റ്റ് ചെയ്ത വീഡിയോയുടെ ചുവട്ടിലായിരുന്നു തന്റെ മണ്ഡലത്തിലെ ഒരു പൊതുപ്രവര്‍ത്തകന്റെ അമ്മയെപ്പോലും ചേര്‍ത്ത് അസഭ്യം പറഞ്ഞത്. വി ഡി സതീശന്റെ പുനര്‍ജ്ജനി പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ച വിമര്‍ശനത്തിനോടായിരുന്നു പുളിച്ച തെറിയഭിഷേകം.ഒരു ഉത്തരവാദിത്തപ്പെട്ട പൊതുപ്രവര്‍ത്തകനില്‍ നിന്നും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത അധമ പ്രവൃത്തിയാണ് ശ്രീ സതീശനില്‍ നിന്നും ഉണ്ടായത്. കെപിസിസി യുടെ വൈസ് പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. എംഎല്‍എ എന്ന നിലയിലും കോണ്‍ഗ്രസ്സിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനം കൈകാര്യം ചെയ്യുന്ന ആള്‍ എന്ന നിലയിലും സമൂഹത്തിനു മാതൃകയാകേണ്ട ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ട്. എന്നാല്‍ കേരളത്തിന്റെ ഉയര്‍ന്ന സാംസ്‌കാരിക പൈതൃകത്തിനു ചേരാത്ത നിന്ദ്യ പ്രവൃത്തിയാണ് വി ഡി സതീശന്‍ നടത്തിയത്. ഒരു നിമിഷം പോലും വൈകാതെ തന്റെ തെറ്റില്‍ മാപ്പ് പറയാന്‍ തയ്യാറാകണം. കോണ്‍ഗ്രസ്സിന്റെ സൈബര്‍ പ്രവര്‍ത്തനങ്ങളുടെ തലവനും
ശ്രീ സതീശനാണ്. തലവന്‍ തന്നെ തെറിവിളിച്ചു സൈബര്‍ അണികള്‍ക്ക് മാതൃകയാവുകയാണ്. കേരളത്തിന് തന്നെ അപമാനമായി മാറിയ സംഭവത്തില്‍ കെപിസിസി അധ്യക്ഷന്‍ പ്രതികരിക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Top