പിണറായി സർക്കാരിനെ താഴിയിറക്കാൻ ഗൂഡാലോചന !..ഇടതു സർക്കാരിനെ താഴയിറക്കുന്ന ഹണിട്രാപ്പ് മൂന്നും നാലും പുറത്ത് വരും ?മംഗളം ചാനൽ വീണ്ടും ബോബ് പൊട്ടിക്കും.വൻ വെളിപ്പെടുത്തൽ

കൊച്ചി:മന്ത്രി ശശീന്ദ്രനെ ഫോൺ സെക്സ് ട്രാപ്പിൽ കുടുക്കിയത് ഇടതു സർക്കാരിനെ താഴെ ഇറക്കാനായിരുന്നു എന്ന് സൂചന പുറത്തുവന്നു . പിണറായി സർക്കാരിനെ താഴെ ഇറക്കാനായി ഇനിയും ഹണി ട്രാപ്പ് മൂന്നും നാലും അണിയറയിൽ ഒരുങ്ങുന്നതായും മുന്നറിയിപ്പ് നൽകിക്കൊണ്ട് മംഗളത്തിലെ സ്റ്റാഫിന്റെ പോസ്റ്റ് ഫെയ്‌സ് ബുക്കിൽ .സർക്കാരിനെ താഴെയിറക്കാ ഗൂഡാലോചന നടത്തിയവരെ ലോകം അറിയണം നിരപരാധികളെ തിരിച്ചറിയണം എന്നും മംഗളത്തിലെ പ്രധാന സ്റ്റാഫ് ആയ ലക്ഷ്മി മോഹന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വലിയ മുന്നറിയിപ്പും മംഗളം ടി.വിയുടെ ലക്‌ഷ്യം എന്തായിരുന്നു എന്നുമാണ് പുറത്തായിരിക്കുന്നത് .കേസിൽ സത്യം തെളിയണം ഗൂഡാലോചനക്കാർ ശിക്ഷിക്കപ്പെടണം നിരപരാധികളായ ആറുപേരുടെ ജീവിതം തിരിച്ചു കിട്ടണം എന്നും അവർ ഫെയിസ് ബുക്കിൽ പറയുന്നു . ബിഗ് സല്യൂട്ട് ഹൈക്കോടതി‘ക്ക് എന്നും പരാതിക്കാരിയുടെ പരാതി പിൻവലിച്ച് ന്യുസ് വന്നതോടെ അവരുടെ പോസ്റ്റും വന്നു . ഇടത് സർക്കാരിനെ താഴെയിറക്കാൻ ശ്രമിച്ചവരുടെ നാടകത്തിന് അറുതി വേണം ‘എന്നും പോസ്റ്റ് .ഇതിലൂടെ വലിയ ഗൂഡാലോചന നടന്നു എന്ന് തെളിവായിരിക്കയാണ് .ആരാണ് ഗൂഡാലോചന നടത്തിയത് എന്നും എന്താണ് മൂന്നും നാലും ഹണി ട്രാപ്പ് എന്നും അറിയേണ്ടിയിരിക്കുന്നു .

ഫോൺ സെക്സ് കെണികേസ് തീർപ്പാക്കാമെന്ന ഹർജി പിൻവലിച്ചുകൊണ്ട് പരാതിക്കാരിയുടെ കേസ് തീർപ്പായിരുന്നു . ശശീന്ദ്രന്റെ മന്ത്രിസ്ഥാനം വീണ്ടും ത്രിശങ്കുവിൽ ആക്കിക്കൊണ്ടായിരുന്നു കേസിൽ നിന്നും പരാതിക്കാരി പിന്മാറിയത് . കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി നൽകിയിരുന്ന ഹർജി പിൻവലിക്കുകയായിരുന്നു . lekshmi mohan -fbഹർജിയിൽ വാദം പൂർത്തിയായി വിധി പറയാൻ മാറ്റുന്നതിനു തൊട്ടുമുൻപാണ് നീക്കം. കേസ് ഒത്തുതീർപ്പാക്കാൻ അനുവദിക്കരുതെന്ന് ഹർജിയിൽ കക്ഷി ചേർന്നവരും ആവശ്യപ്പെട്ടിരുന്നു.ഹർജി പിൻവലിച്ചതോടെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം വീണ്ടും ത്രിശങ്കുവിലായി. വാദിയും പ്രതിയും കോടതിക്കു പുറത്ത് ഒത്തുതീർപ്പാക്കിയാൽ വിചാരണ വേളയിൽ കേസു തന്നെ നിലനിൽക്കില്ലെന്നായിരുന്നു ഹൈക്കോടതിയിൽ സർക്കാരെടുത്തിരുന്ന നിലപാട്.എന്നാൽ മന്ത്രിസ്ഥാനം ശശീന്ദ്രന് കൊടുക്കാതിരിക്കാൻ പരാതിക്കാരിയുടെ സി.പി.എം തന്ത്രം കാലിച്ചതെന്നും ആരോപണം ഉയരുന്നുണ്ട് .lekshmi mohan 2-4

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോടതിക്കു പുറത്തുവച്ച് ഒത്തുതീർപ്പായെന്നും അതിനാൽ കേസ് പിൻവലിക്കണമെന്നുമായിരുന്നു പരാതിക്കാരിയായ മാധ്യമപ്രവർത്തക ആവശ്യപ്പെട്ടിരുന്നത്. മന്ത്രിയായിരിക്കെ ശശീന്ദ്രൻ 2016 നവംബർ എട്ടിനു ചാനൽ പ്രവർത്തകയോട് അശ്ലീല സംഭാഷണം നടത്തിയെന്നും മര്യാദവിട്ടു പെരുമാറിയെന്നുമാണ് മന്ത്രിക്കെതിരായ പരാതി.ലേക് പാലസ് റിസോർട്ടിലേക്കു റോഡ് നിർമിക്കാൻ വയൽ നികത്തിയെന്ന കേസിൽ മുൻമന്ത്രി തോമസ് ചാണ്ടിക്കും ആലപ്പുഴയിലെ മുൻ കലക്ടർക്കും മുൻ സബ് കലക്ടർക്കുമെതിരെ കേസ് റജിസ്റ്റർ ചെയ്തു പ്രഥമവിവര റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. തോമസ് ചാണ്ടി അനധികൃതമായി ഭൂമി നികത്തിയതായി സർക്കാർ ഹൈക്കോടതിയിലും നിലപാടെടുത്തു. ഇതോടെ എൻസിപിയിലെ രണ്ട് എംഎൽഎമാർക്കും മന്ത്രിസഭായിലേക്കുള്ള തിരിച്ചുവരവ് ഏറെ പ്രയാസമായി.

Top