കോവിഡ് ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം പ്രതി കുറ്റം സമ്മതിച്ചു.. പീഡിപ്പിക്കാൻ പ്രതി തക്കം പാർത്തിരുന്നു.ആറന്മുളയിലെ ക്രൂരപീഡനം ആസൂത്രിതമെന്ന് സൂചന

കൊച്ചി : കോവിഡ് ബാധിതയെ പീഡിപ്പിച്ച സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ നൗഫല്‍ കുറ്റം സമ്മതിച്ചു. ആസൂത്രിതമായാണ് പീഡനം നടന്നതെന്ന് പോലീസ് വ്യക്തമാക്കി. കോവിഡ് പോസിറ്റീവായ യുവതിയെ ആംബുലൻസിൽവെച്ച് ക്രൂര പീഡനത്തിന് ഇരയാക്കിയ സംഭവം ആസൂത്രിതമെന്ന് സൂചന. പെൺകുട്ടിയെ ഒറ്റയ്ക്ക് കിട്ടാൻ പ്രതി തക്കംപാർത്തിരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. കൊലക്കേസ് പ്രതിയായിരുന്ന നൗഫൽ ഇതിനായി തന്റെ ക്രിമിനൽ ബുദ്ധി ഉപയോഗിച്ചുവെന്നും പൊലീസ് കരുതുന്നു. പെൺകുട്ടിയുടെ അച്ഛനും അമ്മയ്ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. അവരെ ആംബുലൻസിലെത്തിച്ചതും നൗഫലായിരുന്നു. ഇതുവഴി പെൺകുട്ടിയുടെ ഫോൺ നമ്പർ അടക്കം പ്രതി സംഘടിപ്പിച്ചിരുന്നു. അന്നുമുതൽ തന്നെ പ്രതി പെൺകുട്ടിയെ വലയിലാക്കാൻ നീക്കം തുടങ്ങി.

കോവിഡ് ബാധിതരില്‍ ഒരാളെ കോഴഞ്ചേരി ജനറല്‍ ആശുപത്രിയിലും മറ്റൊരാളെ കോവിഡ് കെയര്‍ സെന്‍്‌ററിലും പ്രവേശിപ്പിക്കാനായിരുന്നു നിര്‍ദ്ദേശം. അടൂരില്‍ നിന്ന് പന്തളം തൊട്ടടുത്തായിട്ടും കോഴഞ്ചേരിയിലേക്ക് വണ്ടി വിട്ട പ്രതി 18 കിലോമീറ്ററോളം സഞ്ചരിച്ച് സ്ത്രീതെ കോഴഞ്ചേരിയില്‍ ഇറക്കിയ ശേഷം പന്തളത്തേക്ക് മടങ്ങുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സമ്പർക്കപട്ടികയിലുള്ളതിനാൽ പെൺകുട്ടിക്ക് കോവിഡ് വരുമെന്നും ആശുപത്രിയിലേക്ക് മാറ്റുന്നതിനായി അവസരം ലഭിക്കുമെന്നും മനസിലാക്കിയ പ്രതി, ഇതിനായി കാത്തിരിക്കുകയുമായിരുന്നു. പെൺകുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത് അറിഞ്ഞ്, പ്ലാൻ ചെയ്ത പ്രകാരം ആംബുലൻസിൽ എത്തുകയായിരുന്നു. ആശുപത്രിയിലെത്തിക്കുന്നത് രാത്രി വൈകിപ്പിച്ചതും പ്രതിയുടെ ക്രിമിനൽ ബുദ്ധിയാണ് തെളിയിക്കുന്നത്.വീട്ടുകാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അടൂരിലെ ബന്ധുവീട്ടിൽ ക്വറന്റീനിൽ കഴിയുകയായിരുന്നു പെൺകുട്ടി.

സ്രവ പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് വ്യക്തമായതോടെ അടൂരിലുള്ള ബന്ധുവീട്ടിൽ നിന്നും പെൺകുട്ടിയെ ആംബുലൻസിൽ കയറ്റി പന്തളത്തേക്ക് മാറ്റുകയായിരുന്നു. ആംബുലൻസിൽ പെൺകുട്ടിക്കൊപ്പം കോവിഡ് രോഗിയായ 42 വയസുകാരിയായ സ്ത്രീ കൂടിയുണ്ടായിരുന്നു. രാത്രി 11.30നായിരുന്നു ഇവർ ആംബുലൻസിൽ പുറപ്പെട്ടത്.

വീട്ടമ്മയ്ക്ക് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും ഒപ്പമുള്ള പെൺകുട്ടിക്ക് മറ്റൊരു ആശുപത്രിയിലുമാണ് ചികിത്സാ സൗകര്യം ഒരുക്കിയിരുന്നത്. ഇവരെ കോഴഞ്ചേരിയിലെ ജനറൽ ആശുപത്രിയിൽ ഇറക്കിയ ശേഷമാണ് പെൺകുട്ടിയെ പന്തളത്തിലെത്തിച്ചത്. പെൺകുട്ടിയെ പന്തളത്ത് ഇറക്കിയ ശേഷം വീട്ടമ്മയുമായി കോഴഞ്ചേരിക്ക് പോവുക എന്നതായിരുന്നു എളുപ്പമാർഗം. എന്നാൽ, നൗഫൽ പെൺകുട്ടിയെ പീഡിപ്പിക്കണമെന്ന ഉദ്ദേശത്തോടെ മറ്റൊരു വഴിയിലൂടെ കോഴഞ്ചേരിയിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി അവിടെ നിന്ന് മടങ്ങുമ്പോൾ പുലർച്ചെ ഒരു മണിയായിരുന്നു. തിരിച്ചുള്ള യാത്രയിൽ പെൺകുട്ടി ആംബുലൻസിൽ തനിച്ചായിരുന്നു. അത്തരം സാഹചര്യമുണ്ടാക്കാൻ വേണ്ടിയാണ് അടൂരിൽ നിന്നും പന്തളത്തേക്ക് എത്താൻ എളുപ്പമാണെന്നിരിക്കെ പ്രതി മനഃപൂർവം കോഴഞ്ചേരി വഴി കൂടുതൽ ദൂരം സഞ്ചരിച്ച് പെൺകുട്ടിയെ പന്തളത്തേക്ക് എത്തിച്ചത്.

അതേസമയം സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു. പീഡന പരാതി ഗൗരവത്തോടെ കാണുന്നുവെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു. സംഭവത്തല്‍ പത്തനംതിട്ട എസ്.പി കെ.ജി സൈമണിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ഷാഹിദാ കമാല്‍ പറഞ്ഞു.ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. കോവിഡ് സ്ഥിരീകരിച്ച ശേഷം ട്രീറ്റ്‌മെന്‍്‌റ് സെന്‍്‌ററിലേക്ക് പോകുന്നതിനിടെയാണ് പെണ്‍കുട്ടിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചത്. ആശുപത്രിയില്‍ എത്തിയ ശേഷം പെണ്‍കുട്ടി ഇക്കാര്യം പോലീസിനോട് വെളിപ്പെടുത്തി. ഇതേതുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍ കായംകുളം കീരിക്കാട് സ്വദേശി നൗഫലിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

Top