തലശേരിയില്‍ സി.പി.എം. പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; പിന്നില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകരെന്ന് സി.പി.എം, തലശേരിയിലും ന്യൂമാഹിയിലും ഹര്‍ത്താല്‍

തലശേരി: ന്യൂമാഹിക്കടുത്ത് സി.പി.എം. പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. മത്സ്യത്തൊഴിലാളിയായ പുന്നോല്‍ സ്വദേശി ഹരിദാസാ(54)ണ് കൊല്ലപ്പെട്ടത്. വടിവാള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഒരു കാല്‍ വെട്ടിമാറ്റി. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ തലശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹത്തില്‍ നിരവധി വെട്ടുകളുണ്ട്. കൊലയ്ക്ക് പിന്നില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണെന്ന് സി.പി.എം. ആരോപിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് തലശേരി നഗരസഭയിലും ന്യൂമാഹി പഞ്ചായത്തിലും സി.പി.എം. ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആക്രമണം തടയാന്‍ ശ്രമിച്ച ഹരിദാസിന്റെ സഹോദരനും പരുക്കേറ്റു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ജോലി കഴിഞ്ഞ് പുലര്‍ച്ചെ ഒന്നരയോടെ വീട്ടിലേക്ക് മടങ്ങിവരും വഴി ഹരിദാസിന്റെ വീടിന് സമീപം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു.

രണ്ട് ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. പുന്നോലിലെ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതാകാം ആക്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Top