ഡെയ്‌ലിഇന്ത്യന്‍ ഹെറാള്‍ഡിനെതിരെ വ്യാജവാര്‍ത്ത; ഏഷ്യനെറ്റിനും കൈരളിയ്ക്കും അഴിമുഖത്തിനുമെതിരെ ഒരു കോടി നഷ്ടപരിഹാരമാവശ്യപ്പെട്ട് നിയമ നടപടി തുടങ്ങി

തിരുവനന്തപുരം: ഡെയ്‌ലി ഇന്ത്യന്‍ ഹൊറാള്‍ഡിനെതിരെ വ്യാജ വാര്‍ത്ത നല്‍കിയ സംഭവത്തില്‍ ഒരുകോടി നഷ്ടപരിഹാരമാവശ്യപ്പെട്ട് തെറ്റായ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി തുടങ്ങി.

കാനഡയില്‍ താമസിക്കുന്ന വയനാട് സ്വദേശിനിയുടെ ഫോട്ടോ തെറ്റായി നല്‍കിയെന്ന വ്യാജ പ്രചരണം വാര്‍ത്തയാക്കിയ സംഭവത്തിലാണ് നിയമ നടപടി ആരംഭിച്ചിരിക്കുന്നത്. ഈ യുവതിയുടെ ചിത്രം തലവെട്ടിമാറ്റി പത്രത്തില്‍ പ്രസിദ്ധീകരിച്ചുവെന്നായിരുന്നു യുവതി ആരോപിച്ചത്. എന്നാല്‍ ഇത് വ്യാജമായി തയ്യാറാക്കിയതാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എഷ്യനെറ്റ് ന്യൂസിന്റെ ക്രൈം വാര്‍ത്താ പരിപാടിയിലും കൈരളി ഓണ്‍ലൈന്‍, അഴിമുഖം, ബിഗ് ന്യൂസ്, ഫാല്‍ക്കന്‍ പോസ്റ്റ്  ,വി.എസ് ശ്യാം ലാല്‍ എന്നീ വാര്‍ത്താപോര്‍ട്ടലുകളുമാണ് വ്യാജ വാര്‍ത്ത നല്‍കിയത്. ഹണിട്രാപ്പുമായി ബന്ധപ്പെട്ട് നല്‍കിയ വാര്‍ത്തകളില്‍ മാധ്യമ പ്രവര്‍ത്തകയുടെ തെറ്റായ ഫോട്ടോ പ്രസിദ്ധീകരിച്ചെന്നായിരുന്നു ഒരു യുവതിയുടെ ആരോണപണം. എന്നാല്‍ പ്രസിദ്ധീകരിക്കാത്ത ഫോട്ടോ തെറ്റായി ഫോട്ടോ ഷോപ്പില്‍ കൃത്രിമമായി ഉണ്ടാക്കി വ്യാജ പ്രചരണം നടത്തുകയായിരുന്നു.

ഈ സാഹചര്യത്തില്‍ തെറ്റായ വാര്‍ത്ത പിന്‍വലിച്ച് സത്യവസ്ഥ ബോധ്യപ്പെടുത്തി ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാകണമെന്ന് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്ന ഒരു കോടി നഷ്ടപരിഹാരമാവശ്യപ്പെടുന്ന വക്കീല്‍ നോട്ടീസ് ഹൈക്കോടതി അഭിഭാഷകനായ കെ.ജെ . ജോസഫ് മുഖേനെയാണ് ഏഷ്യനെറ്റിനും കൈരളിക്കും വക്കീല്‍ നോട്ടീസയച്ചിരിക്കുന്നത്.

 

Top