മലയാളി പെണ്‍കുട്ടിയെ റാഗ് ചെയ്ത നാലാം പ്രതി ശില്‍പ ഒളിവില്‍; പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

gulberga

കോഴിക്കോട്: മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ റാഗ് ചെയ്ത നാലാം പ്രതിയെ പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. നാലാം പ്രതിയായ ശില്പയും കുടുംബവും ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. പോലീസ് സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ശില്പ പോലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ നിലയ്ക്ക് സംഭവത്തിലെ പ്രധാന വില്ലത്തി ശില്പയാകാമെന്നാണ് നിഗമനം.

കോട്ടയം ഏറ്റുമാനൂരിലാണ് ശില്‍പയുടെ വീട്. അതേസമയം, ഗുല്‍ബര്‍ഗ റാഗിങ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈഎസ്പി ജാന്‍വി കോഴിക്കോട് എത്തി. റാഗിംഗിന് ഇരയായ പെണ്‍കുട്ടി അശ്വതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്നാണ് വിവരം. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗത്തില്‍ എത്തിയായിരിക്കും മൊഴി രേഖപ്പെടുത്തുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൊഴി രേഖപ്പെടുത്തുന്നതിന് മുന്നോടിയായി കോഴിക്കോട് മെഡിക്കല്‍ കോളേജ് സിഐയുമായി ഡിവൈഎസ്പി ചര്‍ച്ച നടത്തും. രണ്ട് സിഐ മാരടക്കം കര്‍ണാടക പൊലീസിലെ 11 ഉദ്യോഗസ്ഥരും ഡിവൈഎസ്പിക്ക് ഒപ്പമുണ്ട്.

ഗുല്‍ബര്‍ഗ റാംഗിംഗുമായി ബന്ധപ്പെട്ട് മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥികളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം സ്വദേശിനി ലക്ഷ്മി, ഇടുക്കി സ്വദേശികളായ ആതിര, കൃഷ്ണപ്രിയ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവരെ പിന്നീട് പതിനാല് ദിവസത്തേക്ക് ഗുല്‍ബര്‍ഗ കോടതി റിമാന്‍ഡ് ചെയ്തു.

Top