ഗുജറാത്തിലെ പട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേലും സ്ത്രീയുമായുള്ള അശ്ലീല വീഡിയോ പ്രചരിക്കുന്നു; നിഷേധിച്ച് ഹാര്‍ദിക് രംഗത്ത്

ന്യൂഡല്‍ഹി: ഹാര്‍ദിക് പട്ടേല്‍ ഒരു സ്ത്രീയുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ ഗുജറാത്തില്‍ പ്രചരിക്കുന്നു. എന്നാല്‍ ഗുജറാത്ത് ചാനലുകളിലുടെ പ്രചരിപ്പിക്കുന്ന ലൈംഗിക ദൃശ്യത്തില്‍ കാണുന്നത് താനല്ലെന്ന് പട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു. ബി.ജെ.പിയുടെ നെറികെട്ട രാഷ്ട്രീയ പ്രകടനമാണ് ഇതിലൂടെ വ്യക്തമാകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചില ദേശീയ മാദ്ധ്യമങ്ങളാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

നാല് മിനിട്ട് ദൈര്‍ഘ്യമുള്ള ദൃശ്യം ഹോട്ടല്‍ മുറിയില്‍ നിന്നാണ് ചിത്രീകരിച്ചിരിക്കുന്നത്. ഹാര്‍ദിക് പട്ടേലിനോട് സാമ്യമുള്ള ഒരു പുരുഷനും സ്ത്രീയും ലൈഗിക ബന്ധത്തിലേര്‍പ്പെടുന്ന ദൃശ്യമാണ് ഗുജറാത്തിലെ പ്രാദേശിക ചാനല്‍ പുറത്ത് വിട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെ.പി നെറികെട്ട രാഷ്ട്രീയം കളിക്കാന്‍ തുടങ്ങിയിരിക്കുന്നു. നിങ്ങള്‍ക്ക് ആവശ്യമുള്ള രീതിയില്‍ എന്നെ ആക്ഷേപിച്ചോളു, ഇതു കൊണ്ട് എന്റെ നിലപാടുകള്‍ക്ക് മാറ്റമുണ്ടാവില്ല. പക്ഷേ ഈ പ്രവൃത്തികൊണ്ട് ആ സ്ത്രീയെയാണ് നിങ്ങള്‍ അപമാനിച്ചിരിക്കുന്നത് ‘ഹാര്‍ദിക് ട്വിറ്ററില്‍ പറഞ്ഞു.

അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പില്‍ പട്ടേല്‍ സമുദായ നേതാവുകൂടിയായ ഹാര്‍ദിക് കോണ്‍ഗ്രസിനാണ് പിന്തുണ പ്രഖ്യാപിച്ചിരുന്നത്. 22 വര്‍ഷമായി ഗുജറാത്തില്‍ അധികാരം നിലനിര്‍ത്തുന്ന ബി.ജെ.പിക്കായിരുന്നു ഇത്രയും കാലം പട്ടേല്‍ സമുദായം പിന്തുണ നല്‍കിയിരുന്നത്.

Top