മെസഞ്ചറില്‍ സ്ത്രീയോട് നഗ്ന ചിത്രം ആവശ്യപ്പെട്ട വികാരിയുടെ ചാറ്റ് പുറത്ത്; വികാരി സ്ഥിരം ശല്യക്കാരനെന്ന് സഭാവ്യത്തങ്ങള്‍

ചാറ്റില്‍ സ്ത്രീകളോട് നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെടുന്ന ആലപ്പുഴ ചേന്നങ്കരി പള്ളി വികാരി ജേക്കബ് വര്‍ഗീസിന്റെ വിക്രിയകള്‍ പുറത്ത്. മെസഞ്ചറിലെ ലൈംഗീക ചുവയുള്ള ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടാണ് പുറത്ത് വന്നത്. യുവ പുരോഹതനെതിരെ വ്യാപക പരാതിയാണ് സഭയില്‍ നിന്ന് ഉയരുന്നത്. ചാറ്റിലൂടെ ചിത്രങ്ങള്‍ വേണമെന്ന് ഒരു യുവതിയോട് അച്ചന്‍ ആവശ്യപ്പെടുന്നതും തുടര്‍ന്നുള്ള ചാറ്റുമാണ് പുറത്തു വന്നത്. സാധാരണ ചിത്രമല്ല ന്യൂഡ് തന്നെ വേണമെന്ന് അച്ചന്‍ ആവശ്യപ്പെടുന്നു. ജേക്കബ് വര്‍ഗീസിന്റെ പെരുമാറ്റത്തോട് യുവതി രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുന്നതും ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടില്‍ നിന്ന് വ്യക്തമാണ്. ‘തന്നെ പോലെയുള്ളവരാണ് ക്രിസ്ത്യാനികളുടെ പേര് കളയുന്ന’തെന്ന് യുവതി അച്ചനോട് പറയുന്നു.

jacob1

സ്ഥിരം ശല്യക്കാരനായ ജേക്കബ് വര്‍ഗീസിനെതിരെ മുന്‍പും പരാതികള്‍ ഉണ്ടായിരുന്നുവെന്ന് സഭാ വൃത്തങ്ങള്‍ വെളിപ്പെടുതത്തുന്നു. കോട്ടയെത്തെ കുരിശു പള്ളിയില്‍ അനൗദ്യോഗികമായി സന്ദര്‍ശനം നടത്തിയിരുന്ന അച്ചന്‍ പള്ളിയിലെ ശുശ്രൂഷകരായ യുവാക്കളോട് നമ്പര്‍ വാങ്ങുന്നതും അവര്‍ക്ക് മൊബെലിലേക്ക് അശ്ലീല ചിത്രങ്ങള്‍ അയക്കുന്നതും പതിവായിരുന്നു എന്ന് ആരോപണം ഉണ്ട്. ഈ സംഭവം കുട്ടികളുടെ രക്ഷിതാക്കളുടെ അറിവിലെത്തുകയും അവര്‍ അത് സഭാ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് കാതോലിക്കാ ബാവ നേരിട്ട് ഇടപെട്ട് ജേക്കബ് വര്‍ഗീസിനെ കുരിശ് പള്ളിയില്‍ പോവുന്നതില്‍ നിന്ന് വിലക്കുകയും അയിരുന്നു എന്നാണ് വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പുറത്തു വന്നതോടെ അച്ചന്‍ തന്റെ ഫെയ്‌സ്ബുക് അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തു. ഫാദര്‍ റോണി എന്നും ഫെയ്‌സ്ബുക്കില്‍ പേരുള്ള ആളാണ് ജേക്കബ് വര്‍ഗീസ്. ലൈംഗിക അപവാദങ്ങളെ തുടര്‍ന്നാണ് ജേക്കബ് വര്‍ഗീസിനെ ചേന്നങ്കരി പള്ളിയിലേക്ക് മാറ്റിയത്. ശിക്ഷാ നടപടിയായി നിയമനം കൊടുക്കുന്ന ഇടവകയാണത്രേ ആലപ്പുഴ ചേന്നങ്കേരി പള്ളി.

Top