ചോരമരക്കുന്ന കൊലപാതകങ്ങൾ വിവരിച്ച് ജോളി !!അഞ്ചു കൊലകളുടെ രഹസ്യം വെളിപ്പെടുത്തി.ആൽഫൈന്റെ മരണത്തിൽ പങ്കില്ല.ജോളിക്കെതിരെ വീണ്ടും കൊലക്കുറ്റം! സിലിയുടെ മരണത്തില്‍ കേസെടുത്തു.

കോഴിക്കോട്:ചോര മറക്കുന്ന അഞ്ചു കൊലപാതങ്ങളുടെ തിരക്കഥ മുഖ്യപ്രതി ജോളി വെളിപ്പെടുത്തി . ആറ് മരണങ്ങളിൽ അഞ്ചെണ്ണത്തിന്റെ തിരക്കഥയാണ് വെളിപ്പെടുത്തിയത് . ഇന്നലെ പൊന്നാമറ്റത്ത് വീട്ടിലും ഭർത്താവായ ഷാജുവിന്റെ വീട്ടിലും നടത്തിയ തെളിവെടുപ്പുകൾക്കു ശേഷം അന്വേഷണസംഘത്തിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് അഞ്ചു പേരെ കൊലപ്പെടുത്തിയത് എങ്ങനെയെല്ലാമെന്ന് ജോളി അക്കമിട്ടു പറഞ്ഞത്. ഷാജുവിന്റെയും ആദ്യഭാര്യ സിലിയുടെയും മകൾ ആൽഫൈൻ മരിച്ചതിന്റെ ഉത്തരവാദിത്വം ജോളി നിഷേധിച്ചു.ജോളി, മറ്റു പ്രതികളായ മാത്യു, പ്രജികുമാർ എന്നിവരെ ഇന്ന് പൊന്നമറ്റം വീട്ടിലെത്തിച്ചു നടത്തിയ തെളിവെടുപ്പ് രണ്ടര മണിക്കൂറിലധികം നീണ്ടു. തെളിവെടുപ്പിന് എത്തിച്ച പ്രതികളെ കൂവിവിളിച്ചാണ് ജനക്കൂട്ടം എതിരേറ്റത്. പൊന്നാമറ്റം വിടിന്റെ കിടപ്പുമുറിയിൽ നിന്നും വീട്ടു പരിസരത്തു നിന്നും രണ്ട് കീടനാശിനി കുപ്പികൾ അന്വേഷണസംഘം കണ്ടെടുത്തു. ഇവ ശാസ്ത്രീയ പരിശോധനയ്‌ക്ക് അയയ്‌ക്കും. ഉച്ചകഴിഞ്ഞ് ഷാജുവിന്റെ വീട്ടിലും, താൻ ജോലി ചെയ്തിരുന്നതായി ജോളി പ്രചരിപ്പിച്ച എൻ.ഐ.ടി കാമ്പസിലും പ്രതികളെ എത്തിച്ച് തെളിവെടുപ്പു നടത്തി.

അഞ്ചു കൊലകൾ നെത്തിയതെങ്ങിനെ ?

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇര 1: അന്നമ്മ തോമസ്പൊന്നാമറ്റത്ത് റോയി തോമസിന്റെ അമ്മമരണം: 2002 ആഗസ്റ്റ് 22കൊല നടത്തിയത്: ആട്ടിൻസൂപ്പിൽ കീടനാശി കലർത്തി നൽകിഇര 2:: ടോം തോമസ്റോയി തോമസിന്റെ അച്ഛൻമരണം: 2008 ആഗസ്റ്റ് 26കൊല നടത്തിയത്: വൈറ്റമിൻ ക്യാപ്സ്യൂളിൽ സയനൈഡ് നിറച്ച് നൽകിഇര 3: റോയ് തോമസ്ജോളിയുടെ ആദ്യ ഭർത്താവ്മരണം: 2011 സെപ്തംബർ 30കൊല നടത്തിയത്: മദ്യത്തിൽ സയനൈഡ് ചേർത്തു നൽകി.ഇര 4: മാത്യു മഞ്ചാടിഅന്നമ്മയുടെ സഹോദരൻമരണം: 2014 ഫെബ്രുവരി 24കൊല നടത്തിയത്: മദ്യത്തിൽ വിഷം ചേർത്ത് നൽകി.ഇര 5: ആൽഫൈൻ ഷാജുഷാജുവിന് ആദ്യഭാര്യ സിലിയിലെ മകൾമരണം: 2014 മേയ് 03കൊല നടത്തിയത്: മരണത്തിൽ പങ്കില്ലെന്ന് ജോളിഇര 6: സിലി ഷാജുഷാജുവിന്റെ ആദ്യഭാര്യമരണം: 2016 ജനുവരി 11കൊല നടത്തിയത്: വൈറ്റമിൻ ക്യാപ്സ്യൂളിൽ സയനൈഡ് നിറച്ചു നൽകി .

അതേസമയം കൂടത്തായി കൊലപാതക പരമ്പരയിലെ അവസാനത്തെ മരണത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പൊന്നാമറ്റം ടോം തോമസിന്‍റെ അനുജന്‍ സക്കറിയയുടെ മകന്‍ ഷാജു സക്കറിയയുടെ ഭാര്യ സിലി സെബാസ്റ്റ്യന്‍ (42)യുടെ മരണവുമായി ബന്ധപ്പെട്ടാണ് താമരശേരി പോലീസ് ഇന്നു രാവിലെ കേസ് രജിസ്റ്റര്‍ ചെയ്ത്.

302 -ാം വകുപ്പ് പ്രകാരമുള്ള കൊലപാതക കുറ്റം ചുമത്തിയാണ് ജോളിയെ പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് താമരശേരി പോലീസ് അറിയിച്ചു. എഫ്‌ഐആറില്‍ സിലിയുടെ ആദ്യ ഭർത്താവും, ജോളിയുടെ രണ്ടാം ഭർത്താവുമായ ഷാജുവിന്‍റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

താമരശേരി ദേശീയപാതയോരത്തെ അലക്‌സ് കോരയുടെ ദന്താശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയ സിലിയ്ക്ക് പാനീയത്തില്‍ ജോളി സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. താമരശേരി ഡിവൈഎസ്പി കെ.പി.അബ്ദുള്‍ റസാഖിന്‍റെ മേല്‍നോട്ടത്തില്‍ താമരശേരി ഇൻസ്പെക്ടർ ടി.എ അഗസ്റ്റിനാണ് അന്വേഷണ ചുമതല.

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. റോയ് തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ജില്ലാ ക്രൈംബ്രാഞ്ച് ജോളിയേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്തത്. മറ്റുള്ള നാല് കൊലപാതകകേസുകളും പ്രത്യേകം രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ ഉത്തരവിട്ടിരുന്നു.

ഇതേതുടര്‍ന്ന് 35 അംഗ അന്വേഷണസംഘത്തെ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. 2016 ജനുവരി 11 നാണ് സിലി മരിച്ചത്. ദന്താശുപത്രിയില്‍ വച്ചാണ് സിലി കുഴഞ്ഞു വീഴുന്നത്. ഷാജുവും ജോളിയും സിലിയും ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു. ഇവിടെ വച്ചാണ് ദന്താശുപത്രിയിലേക്ക് പോകാന്‍ തീരുമാനിച്ചത്. ജോളിയും ഇവര്‍ക്കൊപ്പം പോയി.

ചികിത്സയ്ക്കായി ഷാജു ഉള്ളിലേക്ക് കയറിയപ്പോഴാണ് വരാന്തയിലിരിക്കുകയായിരുന്ന സിലി ജോളിയുടെ മടിയിലേക്ക് കുഴഞ്ഞു വീണത്. മരിക്കുന്നതിന് മുമ്പ് സിലിയ്ക്ക് ജോളി വെള്ളം നല്‍കിയിരുന്നു. ഈ വെള്ളത്തില്‍ സയനൈഡ് കലര്‍ത്തിയിരുന്നതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ

Top