തരൂരിനെ പിന്തുണച്ചാൽ സ്ഥാനം പോകുമോന്നു സുധാകരൻ ഭയക്കുന്നു.ശശി തരൂര്‍ ഒരു ട്രെയിനി മാത്രം, കോണ്‍ഗ്രസിനെ നയിക്കാന്‍ അനുഭവപരിചയം വേണമെന്നും കെപിസിസി സുധാകരന്‍.

കണ്ണൂർ : സംസ്ഥാനത്തെ 90 ശതമാനം കോൺഗ്രസ് പ്രവർത്തകരും തരൂരിനെ പിന്തുണക്കുമ്പോൾ കെപിസിസി പ്രസിഡന്റ വീണ്ടും ഖാർഗെക്ക് പിന്തുണയുമായി എത്തി .കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന ഖാര്‍ഗെയെ പിന്തുണയ്ക്കുമെന്ന് ആവര്‍ത്തിച്ചുകൊണ്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഖാര്‍ഗെ ഔദ്യോഗിക സ്ഥാനാര്‍ഥിയല്ല. പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച്‌ വളര്‍ന്നുവന്ന നേതാവാണ് മല്ലികാര്‍ജുന ഖാര്‍ഗെ. അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് പാര്‍ട്ടിയെ നയിക്കാന്‍ പര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യ രാഷ്ട്രത്തില്‍ നയിക്കാനുള്ള കഴിവാണ് പ്രധാനം. തരൂര്‍ നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ്, മികച്ച പാണ്ഡിത്യമുണ്ട്. എന്നാല്‍ സംഘടനാകാര്യങ്ങളിലേക്ക് വരുമ്പോള്‍ തരൂരിന് പ്രവര്‍ത്തന പാരമ്പര്യമില്ല. രാഷ്ട്രീയമണ്ഡലത്തില്‍ തരൂരിന്റെ അനുഭവം പരിമിതമാണ്. ഒരു പാര്‍ട്ടിയെ നയിക്കാന്‍ ബുദ്ധിയും സാമര്‍ഥ്യവും മാത്രം പോരാ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാര്‍ട്ടിയിലെ യുവജനങ്ങള്‍ തരൂരിനെ പിന്തുണയ്ക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് വയസ്സില്‍ കാര്യമില്ല, അനുഭവസമ്പത്തിലാണ് കാര്യമെന്നും കെ സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് പോലെയുള്ള ഒരു ദേശീയ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷസ്ഥാനത്തിരിക്കാന്‍ അനുഭവപരിചയമാണ് ഏറ്റവും പ്രധാനം. അനുഭവക്കുറവ് അപകടമാണെന്ന് രാഹുല്‍ ഗാന്ധി പോലും തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് അദ്ദേഹം അധ്യക്ഷസ്ഥാനത്ത് നിന്ന് മാറിനില്‍ക്കുന്നത് തന്നെ. അതിനര്‍ഥം രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനത്ത് പരാജ യമാണെന്നല്ല, ഭാരത് ജോഡോ യാത്ര നടത്തുന്നത് പോലും രാഷ്ട്രീയ അനുഭവങ്ങള്‍ നേരിടുന്നതിനായുള്ള രാഹുലിന്റെ പ്രവര്‍ത്തനങ്ങളുടെ തുടക്കം കുറിക്കലാണ്. യാത്ര പൂര്‍ത്തിയാവുന്നതോടെ പുതിയ രാഹുലിനെയാവും നമ്മളെല്ലാവരും കാണുക എന്നും സുധാകരൻ . ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് കെ സുധാകരന്‍ ഇക്കാര്യം പറഞ്ഞത്.

അതേസമയം കോൺ​ഗ്രസിലെ മാറ്റത്തിന് വേണ്ടിയാണ് താൻ മത്സരിക്കുന്നതെന്ന് ശശി തരൂർ . തനിക്ക് യുവനേതാക്കളിൽ നിന്ന് നല്ല പിന്തുണ ലഭിക്കുന്നുണ്ടെന്നും തരൂർ . ഒക്ടോബർ 17ന് ആണ് കോൺ​ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് വോട്ടെടുപ്പ് നടക്കുന്നത്. ഒക്ടോബർ 19ന് തന്നെ ഫലവും അറിയും.

കോൺ​ഗ്രസ് പ്രസിഡന്റായാൽ തന്റെ ആദ്യ ദൗത്യം ബിജെപിയിലേക്കുളള പ്രവർത്തകരുടെ ഒഴുക്ക് തടയലാണെന്ന് മുതിർന്ന നേതാവും എംപിയുമായ ശശി തരൂർ. തന്നെ പിന്തുണക്കുന്നവർ ​ഗാന്ധി കുടുംബത്തിന് എതിരല്ല. ഇത്തരം പ്രചരണങ്ങൾ തെറ്റാണെന്നും ശശി തരൂർ പറഞ്ഞു. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ ആര് ജയിച്ചാലും അത് കോൺ​ഗ്രസിന്റെ വിജയമാണെന്ന് മനോഭവത്തോടെയാണ് താനും ഖാർ​ഗെയും മത്സരിക്കുന്നതെന്നും ശശി തരൂർ കൂട്ടിച്ചേർത്തു. ഗാന്ധി കുടുംബം എപ്പോഴും കോൺ​ഗ്രസിനൊപ്പമാണെന്നും തരൂർ പറഞ്ഞു. പുതിയ അദ്ധ്യക്ഷന് കീഴിൽ കോൺ​ഗ്രസ് വീണ്ടും ജനങ്ങൾക്കായി പ്രവർത്തിക്കും.

2024 പൊതുതെരഞ്ഞെടുപ്പിനായി പാർട്ടിയെ സജ്ജമാക്കുന്നതും പുതിയ അദ്ധ്യക്ഷൻ്റെ ദൗത്യമാണ്. തെരഞ്ഞെടുപ്പിന് മുമ്പ് ദേശീയ തലത്തിൽ സഖ്യം രൂപപ്പെടുത്തുക എന്നത് പാർട്ടിക്ക് മുമ്പിലുളള വെല്ലുവിളിയാണെന്നും ശശി തരൂർ എംപി വ്യക്തമാക്കി.

അതേസമയം മല്ലികാർജുൻ ഖാർ​ഗെയ്ക്ക് കിട്ടുന്ന പരി​ഗണന തനിക്ക് കിട്ടുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഖാർ​ഗെയ്ക്കൊപ്പം പാർട്ടിയിലെ മുതിർന്ന നേതാക്കൾ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഖാർ​ഗെ എവിടെ പോകുമ്പോഴും മുതിർന്ന നേതാക്കൾ അദ്ദേഹത്തിനൊപ്പമുണ്ട്. എന്നാൽ തന്റെ കൂടെ സാധാരണ ജനങ്ങൾ മാത്രമാണുളളതെന്നും തരൂർ പറഞ്ഞു. ഖാർ​ഗെ തന്റെ കൂടി നേതാവ് ആണ്. ഞങ്ങൾ ശത്രുക്കളല്ലെന്നും തരൂർ കൂട്ടിച്ചേർത്തു.

Top