മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി

തിരുവനന്തപുരം: കടകംപ്പള്ളി ഭൂമി ഇടപാട് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനെയും റവന്യൂ ഉദ്യോഗസ്ഥരായ വിദ്യോദയ കുമാര്‍, സുബ്രമണ്യപിള്ള എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. സലിംരാജിന്റെ ഭാര്യയെയും എഫ്ഐആ‍റില്‍ പ്രതി ചേര്‍ത്തിരുന്നുവെങ്കിലും കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കടകംപ്പള്ളിയിലെ ഭൂമി തട്ടിയെടുക്കാന്‍ ഭൂവുടമകളെ ഭീഷണിപ്പെടുത്തുകയും വ്യാജ രേഖകള്‍ ഉണ്ടാക്കുകയും ചെയ്തുവെന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ്. കുറ്റപത്രം വൈകാതെ തിരുവനന്തപുരം സിബിഐ കോടതിയില്‍ സമര്‍പ്പിക്കും. ഭൂമി ഇടപാടില്‍ മൊത്തം 12 കുറ്റപത്രം സമര്‍പ്രിക്കാനാണ് സിബിഐ തീരുമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉദ്യോഗസ്ഥരെ കൂടാതെ ഭൂമി ഇടപാടില്‍ പങ്കെടുത്ത് സ്വകാര്യ വ്യക്തികള്‍ക്കെതിരെ പ്രത്യേകം കുറ്റപത്രം സമര്‍‍പ്പിക്കും. വ്യാജരേഖകള്‍ ചമച്ച് ഭൂമിതട്ടിയെടുക്കാന്‍ ശ്രമിച്ചതിന് മൂന്നു കുറ്റപത്രങ്ങള്‍ ഇന്ന് തിരുവനന്തപുരം സിജെഎം കോടതിയില്‍ സമ‍പ്പിച്ചു. ഗൂഢാലോചന നടത്തിയ വ്യക്തികളാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

Top