കൊച്ചിയില്‍ നഴ്‌സ് പീഡനത്തിനിരയായ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചു; ഉടന്‍ നടപടി വേണമെന്ന് കെകെ രമ

rema

കൊച്ചി: കൊച്ചി സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് കൂട്ടബലാത്സംഗത്തിനിരയായെന്നുള്ള വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. സംഭവ നടന്നിട്ട് ദിവങ്ങള്‍ പിന്നിടുമ്പോഴും കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടന്നു. ആശുപത്രി അധികൃതരും ജീവനക്കാരും ചേര്‍ന്ന് നഴ്‌സിനെ രഹസ്യമായി ചികിത്സിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് വന്നത്.

ഇതിനെതിരെ പരാതി നല്‍കി ആര്‍എംപി നേതാവ് കെകെ രമ രംഗത്തെത്തി. കെകെ രമ ഡിജിപിക്കാണ് പരാതി നല്‍കിയത്. എറണാകുളത്ത് ഒരു മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റിലെ ഒരു നഴ്സിനെ അടുത്തുളള റയില്‍വേ ട്രാക്ക് പരിസരത്ത് കൂട്ട ബലാത്സംഗത്തിനിരയായതായി കണ്ടെത്തുകയും ഐസിയുവില്‍ പ്രവേശിപ്പിച്ചുവെന്നും കേസ് പരാതിയില്ലാതെ ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്ത ഗൗരവമുളളതാണെന്നും ഇതു സംബന്ധിച്ച് അന്വേഷിച്ച് അടിയന്തിരമായി നടപടി എടുക്കണമെന്നും പരാതിയില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണെന്നും അവിടെത്തെ തന്നെ നഴ്സ് ആണെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ടെന്നും പരാതിയില്‍ പറയുന്നു.സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരില്‍ ചിലരാണ് പെണ്‍കുട്ടിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയതെന്നും സംഭവം ആശുപത്രിയുടെ സ്വാധീനം ഉപയോഗിച്ച് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.ഗുരുതരാവസ്ഥയിലായ യുവതിയെ രഹസ്യ കേന്ദ്രത്തിലേക്കു മാറ്റിയെന്നാണ് സൂചന. എന്നാല്‍ യുവതിയോ ബന്ധുക്കളെ പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

മേയ് 31നും ജൂണ്‍ ഒന്നിനുമിടയിലാണ് സംഭവം നടന്നതെന്നാണ് അറിയുന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസിന് പരാതി നല്‍കാതിരിക്കാന്‍ പണം നല്‍കി ഒതുക്കിയെന്നും ആരോപണമുണ്ട്. ബലാത്സംഗത്തെത്തുടര്‍ന്നു ഗുരുതരമായ പരുക്കുമൂലം രക്തസ്രാവം ഉണ്ടായ പെണ്‍കുട്ടിയെ മെഡിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നതായാണ് വിവരം. ബലാത്സംഗത്തിനിരയായ യുവതിയെ ആശുപത്രിയില്‍നിന്നു മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്.

സംഭവം പുറത്തറിയിക്കാതിരിക്കാന്‍ നഴ്സുമാരടക്കമുളള ജീവനക്കാരെ ആശുപത്രി അധികൃതര്‍ കര്‍ശനമായി നിരീക്ഷിക്കുന്നതായും ഇവര്‍ക്കും മുന്നറിയിപ്പു നല്‍കിയതായും ആരോപണമുണ്ട്. മേയ് 31 ന് റെയില്‍വേട്രാക്കില്‍ ബലാത്സംഗത്തിന് ഇരയായി പെണ്‍കുട്ടിയെ ഈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതായി ചിലര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. ജൂണ്‍ ഒന്നിന് ആശുപത്രിയിലെ ലിഫ്റ്റില്‍ ഒരാള്‍ ജീവനക്കാരിയെ അപമാനിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അപ്പോള്‍ തന്നെ പോലീസില്‍ അറിയിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നുവെങ്കിലും വാര്‍ത്ത പുറത്ത് വന്നിരുന്നില്ല.

Top