അധോലോക സംഘങ്ങളുമായി കൊച്ചിയിലെ പോലീസിനും ബന്ധം; ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ എസ് ഐയെ ചോദ്യം ചെയ്തു

കൊച്ചി: നടി ലീന മരിയ പോളില്‍ നിന്ന് 25 കോടി തട്ടിയെടുക്കാന്‍ രവി പൂജാരിയും സംഘവും ആസുത്രണം ചെയ്ത ബ്യൂട്ടിപാര്‍ലര്‍ വെടിവയ് പ്പില്‍ കൊച്ചിയിലെ പോലീസ് ഉദ്യേഗസ്ഥര്‍ക്കും പങ്ക് ? വെടിവയ്പ്പുണ്ടാകുമെന്ന് നേരത്തെ ഒരു എസ് ഐ മുന്നറിയിപ്പ് തന്നിരുന്നതായാണ് ലീന മരിയ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. അധോലോക സംഘങ്ങളുമായി കൊച്ചിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ഈ വെളിപ്പെടുത്തലുകള്‍ പുറത്ത് വരുന്നത്.തന്റെ ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവയ്പ്പുണ്ടാകുമെന്ന് എസ് ഐ തനിക്ക് മുന്നറിയിപ്പ് തന്നിരുന്നുവെന്നാണ് ഇപ്പോള്‍ നടി പൊലീസിന് മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ എസ്ഐയെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു.

മുബൈ അധോലോക കുറ്റവാളിയും കേസില്‍ പ്രതിയെന്നും സംശയിക്കുന്ന രവി പൂജാരിയെ പ്രതിയാക്കിയ ആദ്യ കുറ്റപത്രം ഇന്നാണ് കോടതിയില്‍ സമര്‍പ്പിക്കുന്നത്. ഈ അവസരത്തിലാണ് കേസില്‍ വന്‍ വഴിത്തിരിവുണ്ടായിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഡിവൈ എസ് പി ജോസി ചെറിയാന്‍ തയാറാക്കിയ അന്തിമ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിക്കുക. കഴിഞ്ഞ ഡിസംബര്‍ 15നാണ് കൊച്ചി കടവന്ത്രയില്‍ ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറിന് നേരെ ബൈക്കിലെത്തിയവര്‍ വെടിവെച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വെടിവയപ്പു കേസില്‍ നടിയെ അന്വേഷണ സംഘം ഏതാനും നാളുകള്‍ക്ക് മുന്‍പാണ് വീണ്ടും ചോദ്യം ചെയ്തത്. നടിയെ വിളിച്ചത് അധോലോക നായകന്‍ രവി പൂജാരിതന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നടപടി. കേസില്‍ അന്വേഷണ സംഘം നടിയുമായി ചുറ്റു പറ്റിയുള്ള ദുരൂഹതകളും ചികയുന്നുണ്ട്. കൊച്ചിയിലെ പ്രാദേശിക ഗുണ്ടകളാണ് ബ്യൂട്ടി പാര്‍ലറിനുനേരെ വെടിയുതിര്‍ത്തതെന്നാണ് പൊലീസിന്റെ പക്ഷം.

ലീനയുടെ സ്ഥാപനമായ നെയില്‍ ആര്‍ട്ടിസ്ട്രിയുടെ പരസ്യ വിപണനത്തിനു മാത്രം കോടികളാണു ചെലവഴിച്ചിട്ടുള്ളതെന്നാണു വിവരം.കള്ളപ്പണം വെളുപ്പിക്കാന്‍ സ്ഥാപനത്തെ ഉപയോഗിച്ചിരുന്നോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. ബിസിനസിന്റെ പിന്നില്‍ നടക്കുന്ന കള്ളപ്പണ ഇടപാടുകളെപ്പറ്റിയും പൊലീസിനു സംശയമുണ്ട്.

മംഗലാപുരം, ബാംഗ്ലൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഏഷ്യാനെറ്റ് ന്യൂസിലേക്കും ലീന മരിയ പോളിനെയും ഫോണില്‍ വിളിച്ചത് രവി പൂജാരി തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ഇയാളുടെ അനുയായി സംഘത്തിലുണ്ടായിരുന്നവരാണ് ശബ്ദം തിരിച്ചറിഞ്ഞത്.

ശബ്ദത്തിന്റെ ഔദ്യോഗിക ഫോറന്‍സിക് പരിശോധനാഫലവും ഉടന്‍ ലഭിക്കും. അങ്ങനെയെങ്കില്‍ നടിക്ക് രവി പൂജാരിയുമായുള്ള ബന്ധമെന്താണെന്നാണ് പൊലീസ് കണ്ടെത്തെണ്ടേത്. ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ലീനയോട് വീണ്ടും ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെടും.

ബ്യൂട്ടി പാര്‍ലറിന് നേരെ വെടിയുതിര്‍ത്തതുകൊച്ചിയിലെ പ്രദേശിക ഗുണ്ടാ സംഘമാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മംഗലാപുരത്തെ പൂജാരിയുടെ അനുയായികള്‍ നല്‍കിയ ക്വട്ടേഷന്‍ ഏറ്റെടുത്തുകൊച്ചി സ്വദേശികളാണ് വെടിയുതിര്‍ത്തത്. ക്വട്ടേഷന്‍ നല്‍കിയതിനുപിന്നില്‍ രവി പൂജാരയാണോയെന്ന് ഇവര്‍ക്ക് അറിവുണ്ടായിരുന്നില്ലെന്നുമാണ് പൊലീസ് കരുതുന്നത്. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നാണ് സൂചന.

Top