ലിഗയുടെ മരണകാരണം വിഷം ഉള്ളില്‍ ചെന്നതാകാം.മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പൊലീസ്;കുടുംബത്തിന് അടിയന്തിര സഹായമായി അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് സര്‍ക്കാര്‍

കൊച്ചി:ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട വിദേശ വനിത ലീഗയുടെ കുടുംബത്തിന് അടിയന്തിര സഹായമായി അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് കേരള സര്‍ക്കാര്‍. ഒരു മാസം മുന്‍പു കാണാതായ ലാത്‌വിയ സ്വദേശിനി ലിഗയുടെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പൊലീസ് രംഗത്ത് . യുവതിയുടെ ശരീരത്തിനോ ആന്തരിക അവയവങ്ങള്‍ക്കോ പരിക്കില്ലെന്ന് പൊലീസ് അറിയിച്ചു. മരണം വിഷം ഉള്ളില്‍ചെന്നാകാമെന്ന് സംശയമുള്ളതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം അത് സ്ഥിരീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

ഒരു മാസം നീണ്ട തിരച്ചിലിനൊടുവില്‍ കോവളത്തെ തിരുവല്ലം പനത്തുറയില്‍ പുനംതുരുത്തില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ ശിരസറ്റനിലയിലായിരുന്നു ലിഗയുടെ മൃതദേഹം കാണപ്പെട്ടത്. പോത്തന്‍കോട് അരുവിക്കരകോണത്തെ ആശുപത്രിയിലെത്തിയ ലിഗയെ കഴിഞ്ഞ മാര്‍ച്ച് 14നാണ് കാണാതായത്. ലാത്‌വിയന്‍ പൗരത്വമുള്ള ലിഗയും കുടുംബവും അഞ്ചു വര്‍ഷമായി അയര്‍ലന്‍ഡിലാണ് താമസിച്ചുവന്നിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെയും ഇന്നുമായി മൃതദേഹം കണ്ടെത്തിയ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും സംശയകരമായി ഒന്നും ലഭിച്ചിട്ടില്ല. വിദേശികളുടെ കൈയില്‍ സാധാരണ ഉണ്ടായിരിക്കേണ്ട പാസ്‌പോര്‍ട്ടോ അതിന്റെ കോപ്പിയോ ലിഗയുടെ കൈവശം ഉണ്ടായിരുന്നില്ല. ഒരു ലെറ്ററും സിഗററ്റും മാത്രമാണ് ലഭിച്ചതെന്നും പോലീസ് വ്യക്തമാക്കി.LIGA BODY

മൃതദേഹം പഴകിയപ്പോള്‍ പട്ടിയോ മറ്റോ കടിച്ചതാകാം തല അറ്റ നിലയില്‍ കണ്ടെത്തിയതെന്നാണ് പോലീസ് നിഗമനം. ഒരു പാദവും വേര്‍പെട്ട നിലയിലാണ് കണ്ടത്തിയത്. ഇതിനാല്‍ മരണകാരണം രണ്ട് ദിവസത്തെ അന്വേഷണത്തിന് ശേഷമേ അറിയാനാകൂ എന്നും പൊലീസ് അറിയിച്ചു. ആന്തരിക അവയവ ഭാഗങ്ങള്‍ പരിശോധനക്കായി കെമിക്കല്‍ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. അതിന്റെ ഫലം ലഭിച്ചാലേ മരണകാരണം അറിയാന്‍ കഴിയുമെന്നും പൊലീസ് വ്യക്തമാക്കി.

ലിഗയുടെ മൃതദേഹം സ്വദേശത്ത് എത്തിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കുടുംബത്തിന് അടിയന്തിര സഹായമായി അഞ്ച് ലക്ഷം രൂപ നല്‍കും. അടുത്ത ദിവസം തന്നെ ലീഗയുടെ സഹോദരി ഇല്‍സിക്ക് തുക കൈമാറും. ലീഗയുടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകണമെന്ന് ഇല്‍സി സര്‍ക്കാരിനെ അറിയിച്ചിരുന്നു. അതിനുള്ള നിയമ തടസങ്ങള്‍ മാറ്റാന്‍ സര്‍ക്കാരും ടൂറിസം വകുപ്പും മുന്‍കൈ എടുക്കും. കൂടാതെ മൃതദേഹം നാട്ടില്‍ കൊണ്ട് പോകാനുള്ള ചിലവ്, ബന്ധുക്കളുടെ യാത്ര ചിലവ്, കേരളത്തിലെ താമസ ചിലവ് തുടങ്ങിയവ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Top